Sunday, April 4, 2010

'ധൂമകേതു ചിതറിത്തെറിച്ചു,

ഭൂമിയില്‍ ഹിമയുഗമായി'

പാരിസ്: 13,000 വര്‍ഷം മുമ്പ് ഭൂമിലേക്ക് ചിതറിത്തെറിച്ച ധൂമകേതു ആയിരം വര്‍ഷം നീണ്ട ഹിമയുഗത്തിലേക്ക് ഭൂമിയെ തള്ളിവിട്ടെന്ന് കണ്ടെത്തല്‍. ക്രമേണ ചൂടുപിടിച്ചുവന്ന ഭൂമിയിലെ താപനില പതിനായിരക്കണക്കിന് വര്‍ഷം മുന്‍പ് എട്ടു ഡിഗ്രി സെല്‍ഷ്യസിലേക്ക് പെട്ടെന്ന് താഴ്ന്നതിന്റെയും കൂട്ടവംശനാശം സംഭവിച്ചതിന്റെയും കാരണംതേടിയുള്ള പഠനമാണ് ഈ നിഗമനത്തിലെത്തിയത്. കാര്‍ഡിഫ് യൂനിവേഴ്സിറ്റി പ്രഫസര്‍ ബില്‍ നേപിയര്‍ ആണ് പഠനത്തിനു പിന്നില്‍.

ഒരുമണിക്കൂര്‍ നിണ്ട ധൂമകേതു പദാര്‍ഥങ്ങളുടെ പ്രവാഹത്തിന്റെ ആഘാതത്തില്‍ ഭൌമാന്തരീക്ഷം പുകയും പൊടിയും കൊണ്ടുനിറഞ്ഞു. സൂര്യനില്‍നിന്നുള്ള വെളിച്ചവും ചൂടും തടയുന്ന പുതപ്പുപോലെ അവ അന്തരീക്ഷത്തില്‍ തങ്ങി. ഇത് ചെറു ഹിമയുഗത്തിലേക്ക് നയിച്ചു. വടക്കേ അമേരിക്കയിലെ 35ഓളം സസ്തനി ജീവിവര്‍ഗങ്ങളെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റിയത് ഈ കാലാവസ്ഥാ വ്യതിയാനമാണെന്ന് പഠനം പറയുന്നു.

ഭൂമിയിലേക്ക് വര്‍ഷിക്കപ്പെട്ട ധൂമകേതുവിന്റെ ഭീമാകാരങ്ങളായ അവശിഷ്ടങ്ങള്‍ക്ക് ഓരോന്നിനും ഒരു മെഗാടണ്‍ ന്യൂക്ലിയര്‍ ബോംബിന്റെയത്ര സംഹാര ശേഷിയുണ്ടായിരുന്നുവെന്ന് നേപിയര്‍ പറയുന്നു.

No comments:

Post a Comment