Wednesday, December 22, 2010



ര്‍ഷകര്‍ പാടത്തു നിന്ന് പടിയിറക്കപ്പെടും. വന്‍കിട കമ്പനികള്‍ ഇന്ത്യയുടെ പാട ശേഖരങ്ങള്‍ പാട്ടത്തിനെടുത്ത് കാര്‍ഷിക വ്യവസായം തുടങ്ങും.  ശേഷി കൂടിയ ജീനുകള്‍ വിളക്കി ചേര്‍ത്ത പുതു വിത്തിനങ്ങള്‍ ഇനിയും മണ്ണിലെത്തും. രാസപ്രയോഗത്തിന്റെ രൂക്ഷതയില്‍ മണ്ണടരുകളില്‍ അര്‍ബുദം പോലെ വിളകള്‍ പെരുകും. അന്നദാതാക്കളായി കോര്‍പറേറ്റ് ഭീമന്‍മാര്‍ കമ്പോളം വാഴും.  വിഷം  കിനിയുന്ന ഭക്ഷണപ്പൊതികള്‍ക്ക് കൈനീട്ടി നാംഅവര്‍ക്കു മുമ്പില്‍ ഊഴം കാത്തുനില്‍ക്കും...സംഗീതവും സംസ്കാരവും ജീവിതവും കൃഷിയും ചേറിയെടുക്കനാവാതെ കലര്‍ന്ന കാലം കഥമാത്രമാവും... ബയോടെക്നോളജി റെഗുലേറ്ററി ബില്ലും, സീഡ് ബില്ലുമെല്ലാം ആര്‍ക്കോ പരവതാനി വിരിക്കാന്‍ അണിയറയിലൊരുങ്ങുന്നു. പണയപ്പെടുത്തലുകള്‍ക്ക് മുന്‍പ് പ്രകൃതിയറിഞ്ഞ് വിളയിറക്കിയ പഴമയെ നമുക്ക് തിരിച്ചു പിടിക്കേണ്ടതുണ്ട്. ഓര്‍മ്മപ്പെടുത്തലിനും കരുതലിനുമായി ഒരുസംഘം ജൈവകര്‍ഷകരും കാര്‍ഷികപ്രവര്‍ത്തകരും ഇന്ത്യയുടനീളം  യാത്രയിലാണ്. ഗാന്ധിസ്മൃതിദിനത്തില്‍ സബര്‍മതിയില്‍ തുടങ്ങിയ കിസാന്‍ സ്വരാജ് യാത്ര കേരളത്തിലൂടെയും കടന്നു പോയി. നാട്ടുകൂട്ടങ്ങളില്‍ അവര്‍ ആശങ്കകളും ജൈവകൃഷി നല്‍കുന്ന പ്രതീക്ഷകളും പങ്കുവെച്ചു...കാര്‍ഷിക സംഘടനകളുടെ കൂട്ടായ്മ ആഷയാണ് (allince for sustainable and holistic agriculture)എഴുപത്തൊന്ന്  ദിനം നീളുന്ന യാത്രയുടെ പിന്നില്‍.

പാലക്കാട്
29/11/2010
തമിഴ്നാട് കടന്ന് കേരളത്തില്‍ പ്രവേശിച്ച യാത്രക്ക് ആദ്യ സ്വീകരണം വിക്ടോറിയ കോളജില്‍. എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും നിരോധത്തിനായ്ി ഉറച്ചുനില്‍ക്കുമെന്നും മൊബൈലില്‍ അഭിസംബോധന ചെയ്ത കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍.തണല്‍ പരിസ്ഥിതി സംഘത്തിലെ ശ്രീധര്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ സദസില്‍ കൈയടി.
preperation to start the journey at palakkad
തോളില്‍ മെഗഫോണ്‍ തൂക്കിയ ബീഹാറുകാരന്‍ പങ്കജ് ഭൂഷണ്‍  മുദ്രാവാക്യം മുഴക്കുന്നു..എയര്‍ഫോഴ്സില്‍ നിന്ന് രാജിവെച്ച് പരമ്പരാഗത കൃഷിക്കിറങ്ങിയ ആളാണ് പങ്കജ്. കാര്‍ഷികപ്രവര്‍ത്തകന്‍. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്കെതിരായ ജി.എം ഫ്രീ ബീഹാര്‍ മൂവ്മെന്റിന്റെ കണ്‍വീനര്‍. ചടങ്ങുകഴിഞ്ഞ് സംഘം യാത്രക്കൊരുങ്ങി. മലയാളത്തിലെഴുതിയ ബാനറുകളിലെ പരിഭാഷയറിയാന്‍ ഡല്‍ഹിയില്‍ നിന്നുള്ള രച്ന വര്‍മ സംശയങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. കിസാന്‍ സ്വരാജ് യാത്ര ബസ് ചലിച്ചു തുടങ്ങുന്നു
ഒറീസയില്‍ നിന്നുള്ള ജൈവകര്‍ഷകന്‍ രത്നാകര്‍ സാഹുവും മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ നിന്നുള്ള പരുത്തി കര്‍ഷകന്‍ ഗജാനന്ദ് ഹാര്‍നേയും ഒരുമിച്ചിരിക്കുന്നു. ഇവര്‍ക്കിടയില്‍ ഭാഷ തടസമാവുന്നില്ല. ദിവസങ്ങള്‍ പിന്നിട്ട സഹയാത്രയില്‍ അവര്‍ വലിയ സുഹൃത്തുക്കളായിരിക്കുന്നു.
ബസിനുള്ളില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നു
ബീജ്  ബച്ചാവോ
ദേശ് ബച്ചാവോ
(വിത്തുകള്‍ സംരക്ഷിക്കൂ
രാഷ്ട്രത്തെ സംരക്ഷിക്കൂ)

പങ്കജ് ഭൂഷണിനൊപ്പം സംഘാംഗങ്ങള്‍ മുഴുവന്‍ ചേരുന്നു

അലൂമിനിയത്തിന്റെ കുഞ്ഞു സംഭാവനപ്പെട്ടി തുറന്ന് തമിഴ്നാട്ടിലെ പര്യടനത്തിനിടെ നാട്ടുകാരില്‍ നിന്ന് ലഭിച്ച തുക ഗ്രീന്‍ പീസ് പ്രവര്‍ത്തക ഐശ്വര്യ മെദിനേനി പ്രഖ്യാപിക്കുന്നു.
ഫൂല്‍ ഖിലാവോ
ഫൂല്‍ ഖിലാവോ

Gajanan Harne In bus
ഗജാനന്ദ് ഇരു കൈകളും പൂ പോലെ വിടര്‍ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നു.
യാത്ര തുടരവേ പങ്കജ് ഭൂഷണ്‍... . '2008ലാണ് ജി.എം ഫ്രീ ബീഹാര്‍ പ്രസ്ഥാനം തുടങ്ങുന്നത്. ജനിതകമാറ്റം വരുത്തിയ ബി.ടി വഴുതിനക്കെതിരെ നിരവധി കര്‍ഷക പ്രക്ഷോഭങ്ങള്‍ ബീഹാറില്‍ സംഘടിപ്പിച്ചു. ആയിരക്കണക്കിന് കര്‍ഷകര്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കത്തയച്ചു. ജനിതക മാറ്റം വരുത്തിയ വഴുതിന വിത്തുകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടാല്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ തിരിച്ചറിയണമെന്ന് ഓര്‍മിപ്പിച്ചു. ജൈവ കൃഷിരീതി വ്യാപകമാക്കാന്‍ സഹായിക്കുന്ന ജൈവ കൃഷി നയം നടപ്പാക്കാന്‍ ബീഹാര്‍ സര്‍ക്കാറില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി. തുടര്‍ന്ന് ഭാഗികമായി മാത്രം ജൈവകൃഷിനയം സര്‍ക്കാര്‍ നടപ്പാക്കി'.

ശ്രീകൃഷ്ണ പുരം

.ശ്രീകൃഷ്ണപുരത്തെ വലം പിരിമംഗലമെന്ന ഗ്രാമം യാത്രാസംഘത്തെ കാത്ത് നില്‍ക്കയായിരുന്നു. കയ്യില്‍ ബാനറുകളേന്തി വിദ്യാര്‍ഥികള്‍, നാട്ടുകാര്‍... . ജൈവകര്‍ഷകന്‍ ശങ്കരന്‍ നമ്പൂതിരിയുടെ വീട്ടിലാണ് സ്വീകരണം.
sreekrishnapuram welcomes the Yatra
shankaran namboodiri expalains the fish amino
രാസവളമയറിയാത്ത നനുത്ത മണ്ണില്‍ തഴച്ചു നില്‍ക്കുന്ന ചേമ്പും ചേനയും പച്ചക്കറികളും.. സംഘം ശങ്കരന്‍ നമ്പൂതിരിയോടൊപ്പം കൃഷിയിടം കണ്ടു.തെങ്ങിന്‍ തടത്തില്‍  കരിയിലകള്‍ കൂട്ടിയിട്ടിരിക്കുന്നു. അവ ചികയാന്‍ കാക്കയും കുയിലും ചവേലപ്പക്ഷിയും തടത്തിലെത്തും അവയുടെ കാഷ്്ഠം തെങ്ങിനു വളമാകും ചിലമ്പലുകള്‍ തൊടിയില്‍ മുഴങ്ങും...വലിയ മരങ്ങളുടെ ശാഖകള്‍ക്കിടയില്‍ മണ്‍പാത്രങ്ങള്‍. അവയില്‍ തേനീച്ചയും വേട്ടാളനും മരപ്പട്ടിക്കുമെല്ലാം സ്വാഗതം..ആര്‍ക്കും കൂടുകൂട്ടാന്‍ ശങ്കരന്‍ നമ്പൂതിരിയുടെ ഇഷ്ടദാനമാണ് അവയുടെ  ഉള്ളറകള്‍..തൊഴുത്തില്‍ പശുക്കള്‍..ചാണകം ശേഖരിക്കാന്‍ പ്രത്യേകം സജ്ജമാക്കിയ അറകള്‍.. തൊഴുത്തിനു പിന്നില്‍ മല്‍സ്യത്തില്‍ നിന്നുണ്ടാക്കുന്ന ജൈവവളമായ മല്‍സ്യ അമിനോ ആസിഡ് നിര്‍മ്മിക്കാനുള്ള സംവിധാനം. ഒരു ടാങ്കിനുള്ളില്‍ മല്‍സ്യവും ശര്‍ക്കരയുമെല്ലാം ചേര്‍ത്ത് തയാറാക്കുന്ന മല്‍സ്യ അമിനോ മറ്റൊരു വലിയ ടാങ്കിലേക്ക് കുറേശെയായി ഒഴിച്ച് വെള്ളം ചേര്‍ത്ത് വീര്യം കുറക്കുന്നു. അവിടെ നിന്ന്  ചെടികളില്‍ പമ്പ് ചെയ്യുന്നു. നാല് മില്ലീലിറ്റര്‍ അമിനോ ഒരു ലിറ്ററില്‍ മതിയെന്ന് ശങ്കരന്‍ നമ്പൂതിരി . തണലിലെ ഉഷ സംഘത്തിന് പരിഭാഷപ്പെടുത്തുന്നു.
Gajanan and Pankaj Bhooshan having sadya
ആന്ധ്രയില്‍ നിന്നുള്ള ജനാര്‍ദ്ദനും തമിഴ്നാട് പുതുക്കോട്ടക്കാരന്‍ തങ്കച്ചാമിയുമെല്ലാം  സംശയങ്ങളുടെ കെട്ടഴിക്കുന്നു. ഒപ്പമുള്ള കാര്‍ഷിക പ്രവര്‍ത്തകര്‍ അവര്‍ക്ക് കാര്യങ്ങള്‍ വിശദമാക്കുന്നു. അമേരിക്കന്‍ മലയാളി സപ്നക്ക്  ഡോക്റ്ററേറ്റ് പഠനത്തിന് മുതല്‍ക്കൂട്ടാണ് ഈ കൃഷിയിടം തരുന്ന കാഴ്ചകള്‍.  സി.ഡി.എസില്‍ ജൈവകൃഷിയില്‍ പഠനം നടത്തുന്ന അവര്‍ക്കൊപ്പം അമേരിക്കക്കാരന്‍ ഭര്‍ത്താവ് ഡേവിഡുമുണ്ട്. അദ്ദേഹം ഗണിതാധ്യാപകനാണ്. യാത്രയില്‍ തിരുവനന്തപുരത്തുനിന്ന് ചേര്‍ന്നതാണിവര്‍.
ഉച്ചഭക്ഷണം മനയിലായിരുന്നു. വലം പിരിമംഗലത്തെ ജൈവകര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ സദ്യയൂട്ട്.

വാണിയംകുളം 

'പതിനെട്ടാം നൂറ്റാണ്ടില്‍ ബുന്ദേല്‍ഖണ്ഡില്‍ വരള്‍ച്ച പടര്‍ന്നു പിടിച്ചു. കരിഞ്ഞുണങ്ങിയ പാടങ്ങള്‍ വിട്ട് കര്‍ഷകര്‍ പലായനം തുടങ്ങി. വിശപ്പു കത്തുമ്പൊഴും  സ്വരുക്കൂട്ടിവെച്ച നെല്‍വിത്തിന്റെ വലിയ ഭാണ്ഡവും പേറിയായിരുന്നു അവരുടെ യാത്ര. വിശപ്പു ശമിപ്പിക്കാന്‍ അവര്‍ക്ക് അത് ഉപയോഗിക്കാമായിരുന്നു. വിത്തുകള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതല്ലെന്നും വരും തലമുറകള്‍ക്കുള്ള കരുതിവെപ്പാണെന്നുമായിരുന്നു അവര്‍ പഠിച്ച നന്‍മയുടെ പാഠം'

meeting at vaniamkulam Hss
കവിത കൂര്‍ഗന്ധി  വെള്ളിയാംകുളം ടി.ആര്‍.കെ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സദസിനോടു പറഞ്ഞു. ഹരിത വിപ്ലവം തകര്‍ത്ത പഞ്ചാബിലെ കാര്‍ഷിക മേഖലയില്‍ ഖേതി വിരാസത് മിഷന്‍ എന്ന സംഘടനയുമായി സജീവമാണ് കവിത.
'പതിറ്റാണ്ടുകളായി നമ്മുടെ കര്‍ഷകര്‍ കാര്‍ഷിക യൂനിവേഴ്സിറ്റികളുടെയും ശാസ്ത്രജ്ഞരുടെയും ഉപദേശം കേട്ട് കഴിയുകയായിരുന്നു. ഇതിനിടെ പരമ്പരാഗത കൃഷിരീതികള്‍ മറന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തമിഴ് നാട്ടിലെ ചെങ്കല്‍പേട്ടില്‍ ഒരു ഹെക്ടറില്‍ ഒമ്പതു ടണ്‍ നെല്ലുവരെ വിളയിച്ചെടുത്തിരുന്നു. അത്രക്ക് കാര്യക്ഷമമായിരുന്നു നമ്മുടെ കാര്‍ഷിക വ്യവസ്ഥ. പരമ്പരാഗത മാര്‍ഗങ്ങളില്‍ മികച്ചയിനം നെല്‍വിത്തുകള്‍ വികസിപ്പിക്കാനും കര്‍ഷകര്‍ക്ക് കഴിഞ്ഞിരുന്നു. ബി.ടി.വഴുതിനയും,ബി.ടി കോട്ടAdd captionണുമടക്കമുള്ള ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ വികസിപ്പിക്കാന്‍ മൊണ്‍സാന്റോയെ പോലുള്ള കോര്‍പറേറ്റുകളുടെ പ്രൊജക്റ്റുകള്‍ നമ്മുടെ യൂനിവേഴ്സിറ്റികള്‍ ഏറ്റെടുക്കുന്നതെന്തിനാണ്? അവര്‍ തരുന്ന വിത്തുകള്‍, അവര്‍ തരുന്ന രാസവളങ്ങള്‍, കീടനാശിനികള്‍...ഒരടി പോലും അവരെ ആശ്രയിക്കാതെ കഴിയില്ലെന്ന മട്ടിലായി കാര്യങ്ങള്‍.

Kavitha kurganthi
തമിഴ്നാട് കാര്‍ഷിക യൂനിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലര്‍ക്ക് ഞങ്ങള്‍ കര്‍ഷകരുടെ സംഭാവനപ്പെട്ടി നല്‍കി. കുത്തക കമ്പനികളുടെ ഫണ്ട് വാങ്ങി ഗവേഷണം നടത്താതെ കര്‍ഷകന്റെ സംഭാവന വാങ്ങി അവന്റെ നിലനില്‍പ്പിനുള്ളത് ചെയ്യൂ  എന്ന സന്ദേശമായിരുന്നു ആ നീക്കത്തില്‍. ചാന്‍സലര്‍ അത് വാങ്ങിയില്ല,ഞങ്ങള്‍ അത് അവിടെ വച്ചു വന്നു.'
കവിതക്കുശേഷം ജൈവ കൃഷി പ്രചാരകനായ ടോണി തോമസ് സംസാരിച്ചു. മണ്ണിന്റെ മനസറിഞ്ഞു വിളയിറക്കണമെന്ന് അനുഭവത്തിന്റെ ആര്‍ജവത്തോടെ അദ്ദേഹം പറഞ്ഞു.രണ്ടാം ഹരിത വിപ്ലവത്തിന് ഒരുങ്ങുന്ന കേന്ദ്ര നയത്തിനെതിരെ  സോണിയാഗാന്ധിക്കുള്ള പരാതിക്കത്ത് കുട്ടികള്‍ ഒപ്പിട്ടു
നല്‍കി.യാത്രയിലുടനീളം ഈ പരാതിക്കത്ത് ഒപ്പിട്ടുവാങ്ങുന്നു.

ആറങ്ങോട്ടുകര/തൃശൂര്‍


ആറങ്ങോട്ടുകര അങ്ങാടിയില്‍ ഒരു നാടകം. കിസാന്‍ സ്വരാജ് യാത്രികര്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ പയ്യിനെ വിറ്റ്, പാടവും വില്‍ക്കാനൊരുങ്ങുന്ന കര്‍ഷകനും  കഥയറിയാത്തൊരു വീട്ടമ്മയും ജീവിച്ചു..അവള്‍ മകളെ പോലെ സ്നേഹിച്ച പയ്യിനെയാണ് അയാള്‍ വിറ്റത്. അടുത്ത കണ്ടങ്ങളെല്ലാം ഒത്തുകിട്ടിയാല്‍ മാത്രം പാടം വാങ്ങാമെന്നു വീര്യം പറയുന്ന റിയല്‍ എസ്റ്റേറ്റുകാരനു മുന്നില്‍ ചുളുവിലക്ക് അയാള്‍  കച്ചവടത്തിനു മുതിരുന്നു. എല്ലാം നഷ്ടമാവുമെന്നു തോന്നിയ വൈകുന്നേരം അവള്‍ അയാള്‍ക്ക് മുന്നില്‍ ഒരു മുറം നെല്‍വിത്തുമായെത്തുന്നു.അവര്‍ക്കു മുന്‍പില്‍ നെല്‍വിത്ത് കിനിയുന്നു. മെരുങ്ങാത്ത പയ്യിനെ വാങ്ങിയവന്‍ വീട്ടിലെത്തിക്കുന്നു. പകരംഅവന്  അവരുടെ പുട്ടാടന്‍ നെല്ല് മതിയെന്നാവുന്നു. അവരെല്ലാം ചേര്‍ന്ന് ഒരു പഴം ചക്ക മുറിക്കാനൊരുങ്ങുമ്പോള്‍ നാടകം തീരുന്നു.
biofarmer Sreeja's house

കൃഷിപാഠം പ്രവര്‍ത്തകരായിരുന്ന്ു അരങ്ങത്ത് .ജൈവകര്‍ഷകര്‍ കൂടിയായ അവര്‍  നിരവധി വേദികളില്‍'ഇടനിലങ്ങള്‍'് അവതരിപ്പിച്ചിരിക്കുന്നു. നാടകത്തിലഭിനയിച്ച ശ്രീജയുടെ കുടുംബമാണ്  യാത്രികര്‍ക്ക് ആതിഥ്യമരുളിയത്. അവരുടെ മണ്‍വീട്ടിലും അടുത്ത വീടുകളിലുമായി യാത്രികര്‍ വിശ്രമിച്ചു. ആറങ്ങോട്ടുകരയില്‍ കൃഷിപാഠം പ്രവര്‍ത്തകര്‍ ജൈവകര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ചന്ത നടത്തുന്നു. ഇവിടം കലയും കൃഷിയും സംസ്കാരവും കലര്‍ന്ന നാട്ടു പഴമയുടെ സുഖമറിയുന്നു. ഹൃദ്യമായ  അനുഭവമായിരുന്നു ആറങ്ങോട്ടുകരയെന്ന് കവിത കൂര്‍ഗന്ധി.

എടപ്പാള്‍/മലപ്പുറം

Pankaj Bhooshan and Janardhan
'ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യയില്‍ മുന്നിലുള്ള നാടാണ് എന്റേത്. മഹാരാഷ്ട്രയിലെ വിദര്‍ഭ. ഞങ്ങള്‍ ചോളവും നെല്ലും പരുത്തിയും കൃഷിചെയ്തു പോന്ന സമൂഹമായിരുന്നു.പശുക്കളുടെ ചാണകമായിരുന്നു പ്രധാനവളം. ജലസേചനത്തിന് ഏക്കറുകണക്കിന് വിസ്തൃതിയില്‍ പരന്നുകിടക്കുന്ന വലിയ കുളങ്ങളുണ്ടായിരുന്നു. നല്ല മണ്ണ്്, നല്ലവണ്ണം വെള്ളം... ഹരിതവിപ്ലവമാണ് കാര്യങ്ങള്‍ മാറ്റിയത്്്്' ^ എടപ്പാള്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഗജാനന്‍ ഹാര്‍നെ പറഞ്ഞു. നാടാകെ സര്‍ക്കാര്‍ വക കുഴല്‍ക്കിണറുകള്‍ നിറഞ്ഞു. കുളങ്ങള്‍ വറ്റി. ജനിതകമാറ്റം വരുത്തിയ ബി.ടി.കോട്ടണ്‍ വിത്ത് ഞങ്ങള്‍ക്കു നല്‍കി.രാസവളങ്ങള്‍ നല്‍കി. പുതിയ കീടങ്ങളെ തുരത്താന്‍ കീടനാശിനികള്‍ നല്‍കി.അവയ്ക്ക് സബ്സിഡി തന്നു. ഞങ്ങളുടെ മണ്ണ് നാശമായി. ആദായം കുറഞ്ഞു. കൂട്ടത്തോടെ കടക്കെണിയിലായി. വിദര്‍ഭ പാക്കേജ് എന്നപേരില്‍ സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സഹായം ഇടനിലക്കാരും രാഷ്ട്രീയക്കാരും പങ്കുവെച്ചു. വഴിതെറ്റിയെന്ന് മനസിലായ പലരും പഴയ കൃഷി രീതിയിലേക്ക് തിരിച്ചു വന്നു'
ബയോഡൈവേര്‍സിറ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വി.എസ് വിജയനും പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ജയകുമാറും എടപ്പാള്‍ തൊട്ട് യാത്രയില്‍ ചേര്‍ന്നു. ജനിതകമാറ്റം വരുത്തിയ വിത്തിനെ വിമര്‍ശിക്കുന്നവന് ശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകളുമായി ഒരുങ്ങുന്ന ബയോടെക്നോളജി റെഗുലേറ്ററി ബില്ലിനെ ഏറെ ഭയക്കണമെന്ന് വി.എസ്.വിജയന്‍.
യാത്ര നിലമ്പൂരിലേക്കായിരുന്നു പിന്നീട്. അവിടെ നല്ലഭക്ഷണ പ്രസ്ഥാനക്കാരുടെ സ്വീകരണം.. പിന്നെ വയനാടും കടന്ന്  അനുഭവങ്ങളുടെ നിറപറയുമായി കിസാന്‍ സ്വരാജ് യാത്ര കേരളം വിട്ടു...  കൈവെള്ളയില്‍ നിന്ന് ഊര്‍ന്നു പോവുന്ന വിത്തും വിതയും വയലും കാക്കാന്‍ യാത്രക്കൊപ്പം ഇന്ത്യയാകെ ഉണരുകയാണെന്ന് ഇവര്‍ക്ക് ഉറപ്പുണ്ട്. ഒരു നാള്‍ പ്രതിഷേധം കടലാവുമെന്നും കര്‍ഷകന്റെ സ്വാതന്ത്യ്രവും ജീവിതവും പണയപ്പെടുത്താനൊരുങ്ങുന്നവര്‍ പിന്‍മാറുമെന്നും...   20 സംസ്ഥാനങ്ങളിലൂടെ ദല്‍ഹിയില്‍ ഗാന്ധിയുറങ്ങുന്ന രാജ്ഘട്ടില്‍ ഡിസംബര്‍ 11ന് ഓര്‍മ്മപ്പെടുത്തലിന്റെ യാത്ര പൂര്‍ത്തിയായി. ഇനി ചെറുത്തു നില്‍പിന്റെ പുതിയ സമരകാലം.

                   .....

Monday, December 20, 2010




കാണാനൊരുങ്ങുക 
കണക്കിന്റെ കളിയുദ്യാനം...
ന്നെ വലം വെക്കുന്ന അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കുമിടയില്‍ ഇടറി നില്‍ക്കുന്ന ഇഷാന്‍ എന്ന എട്ടു വയസുകാരന്‍... താരെ സമീന്‍  പര്‍ എന്ന ഹിന്ദി ചിത്രത്തിലെ രംഗം. അപരിചിതത്വമുണ്ടാക്കുന്ന ചിഹ്നങ്ങളുടെ തടവറയില്‍ അവന്‍ നിസഹായനായിരുന്നു. ജീവനില്ലാത്ത സമവാക്യങ്ങളുടെയും ഗണിതസമസ്യകളുടെയും മുന്നില്‍ പല ബാല്യങ്ങളുമിങ്ങനെ പകച്ചുനിന്നിട്ടുണ്ട്, നില്‍ക്കുന്നുണ്ട്. നക്ഷത്രങ്ങളും തീവണ്ടിയും താഴ്വാരങ്ങളും ചിത്രശലഭങ്ങളും പൂക്കളുമെല്ലാം നിറമേറ്റുന്ന കുട്ടിക്കാലഖ
ത്തിന് സമവാക്യങ്ങളുടെ നിറമില്ലായ്മ പലപ്പോഴും വീര്‍പ്പുമുട്ടലാകുന്നു. അവര്‍ ഗണിതത്തെ വെറുക്കുന്നു. കണക്കുമാഷുടെ മുഖവും ഉത്തരത്തിലെത്താതെ പാതിവഴിയില്‍ ഇടറിയ ഒരുപാട് ഗണിതപ്രശ്നങ്ങളും ബാല്യ സ്വപ്നങ്ങളുടെ നിറം കെടുത്തുന്നു.

 ലപ്പുറം പുളിക്കല്‍ സ്വനേശിയായ അദീബ് എന്ന ഗണിതാധയാപകനെറ മുന്നിലും സമവാക്യങ്ങളെ മിഴിച്ചുനോക്കിനിന്ന വിദ്യര്‍ത്ഥികളിരുന്നിരുന്നു. വൃത്ത സ്തൂപികയുടെയും സമചതുര സ്തംഭത്തിന്റെയുമെല്ലാം വ്യാപ്തം കാണാനും വിസ്തീണ്ണമറിയാനും സൂത്രവാകയങ്ങള്‍ ബോറഡില്‍ കുറിക്കുമ്പോള്‍ പരിചിതമല്ലാത്ത കാഴ്ചയില്‍ തറഞ്ഞ് അവര്‍ ഇരുന്നു. മനപ്പാഠമായ സൂത്രവാക്യങ്ങളുമായി ചില മിടുക്കമാര്‍ ഉത്തരങ്ങളിലെത്തിയെങ്കിലും വഴിമാറിയെത്തിയ ചോദ്യങ്ങളില്‍ അവരും പകച്ചു. വ്യാപതവും വിസ്തീര്‍ണ്ണവും ജ്യാമിതീയ നിയമങ്ങളും അക്കങ്ങള്‍ക്കപ്പുറം കടന്ന് അവരിലെത്തിക്കുവാനാകാതെ അദീബ് മാഷ് ധര്‍മ്മസങ്കടത്തിലായി. ഗണിതം എങ്ങനെ അവരെ അനുഭവിപ്പിക്കുമെന്ന ചിന്ത അദ്ദേഹത്തെ പിന്തുടര്‍ന്നു.
ഒരു പകല്‍ക്കിനാവ്... പുല്ലില്‍ തീര്‍ത്ത ജ്യാമിതീയ രൂപങ്ങള്‍ക്കുള്ളില്‍ കളിക്കുന്ന കുട്ടികള്‍... അവര്‍ കൌതീകത്തോടെ അവയെ തിിരിച്ചറിയുന്നു. വിസ്തീര്‍ണ്ണവും വ്യാപ്തവുമെല്ലാം അനുഭവിക്കുന്നു. അദീബിന് സ്വപ്നത്തില്‍ കാര്യമുണ്ടെന്ന് തോന്നി. ഗണിതത്തില്‍ ബിരുദാനന്തര ബിരുദധാരിയും ഗവേഷകനുമായ അദ്ദേഹത്തിനുള്ളില്‍ ഗൌരവമുള്ളൊരു ഗണിതപഠന പദ്ധതി അങ്ങനെ നാമ്പിടുകയായിരുന്നു. ഗണിതത്തെ മനസ്സോടുചേര്‍ക്കാന്‍ മാത്ത് വേള്‍ഡ് എന്ന ഉദയാനപദ്ധതി അങ്ങനെ രൂപമെടുത്തു.

അദീബിണ്‍െറ 'കണക്കു'കൂട്ടല്‍
Adeeb

ണിതരൂപങ്ങളില്‍ പുല്‍ത്തകിടുള്ള ഉദ്യാനങ്ങള്‍ ലോകത്ത് പലയിടത്തുമുണ്ട്. അദീബിന്റെ സങ്കല്‍പ്പം വിശാലമായ ഗണിതപാര്‍ക്ക് ആയിരുന്നു. ഒരേ സമയം വിനോദവും(entertainment) വിദ്യാഭ്യാസവും(education) പ്രദാനം ചെയ്യുന്നതാവണം അതെന്ന് അദ്ദേഹം കണക്കുകൂട്ടി. എഡ്യൂടെയ്ന്‍മെന്റ് പാര്‍ക്ക്(editainment park) എന്ന ആശയത്തിലൂന്നി അദ്ദേഹം മുന്നോട്ടു പോയി. 2007ല്‍ വെള്ളിമാടുകുന്നിലെ ജെ.ഡി.ടി ഇസ്ലാമിക് ഹൈസ്കൂളില്‍ അധ്യാപകനായി എത്തിയപ്പോഴാണ് പദ്ധതിക്ക് ജീവന്‍ വെച്ചത്്. വര്‍ഷങ്ങളായി മനസിലിട്ടു നടന്ന മാത്തമാറ്റിക്കല്‍ പാര്‍ക്ക് എന്ന സമഗ്ര പദ്ധതി അദീബ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.അബ്ദുല്‍ റഷീദുമായും, മാനേജര്‍ ഡോ.പി.സി അന്‍വറുമായും സംസാരിച്ചു. മനസിലെ പാര്‍ക്കിന്റെ ത്രിമാന മാതൃക തയാറാക്കി നല്‍കി. ജെ.ഡി.ടി പ്രസിഡന്റ് സി.പി.കുഞ്ഞിമുഹമ്മദ് നേതൃത്വം നല്‍കുന്ന മാനേജ്മെന്റ് കമ്മറ്റി പദ്ധതിക്ക്  അംഗീകാരം നല്‍കി. നടത്തിപ്പിന് ജെ.ഡി.ടി ഓര്‍ഫനേജ് ട്രസ്റ്റിനു കീഴില്‍ ഇംറ(IMRA^ Institute for Mathematical Research and Analysis) എന്ന ട്രസ്റ്റ് രൂപീകരിച്ചു. എന്‍.ഐ.ടി ചാത്തമംഗലത്തെ സാങ്കേതിക വിദഗ്ധര്‍ വിശദമായ പ്ലാന്‍ തയാറാക്കി. സാങ്കേതിക സഹായവും വാഗ്ദാനം നല്‍കി. ദേശീയ അവാര്‍ഡ് നേടിയ സ്കൂളിലെ അധ്യാപകന്‍ ആര്‍.കെ.പൊറ്റശേരി പാര്‍ക്കിനാവശ്യമായ ശില്‍പങ്ങളും ചിത്രങ്ങളുമൊരുക്കുവാന്‍ നിയോഗിക്കപ്പെട്ടു. സ്കൂള്‍ കോമ്പൌണ്ടില്‍ രണ്ടര ഏക്കര്‍ സ്ഥലം മാത്ത് വേള്‍ഡിനായി മാറ്റിവെച്ചു.

കാണാന്‍ കണക്കിനപ്പുറം
ണക്കനുഭവങ്ങളേറെ തരുന്ന വിശാല ഉദ്യാനമായിരിക്കും മാത്ത് വേള്‍ഡ്. പാര്‍ക്കിലെ ജലസംഭരണി പോലും കണക്കു പറയും. മൂന്നു തട്ടുള്ള ഈ ജലസംഭരണിയുടെ മുകളില്‍ കോര്‍പ്പറേഷന്‍ വാട്ടര്‍ ശേഖരിക്കാനുള്ള ടാങ്കായിരിക്കു. തൊട്ടുതാഴെ സമചതുര സ്തൂപികയുടെ ആകൃതിയുള്ള സുതാര്യമായ ടാങ്കും അതിനു താഴെ സമചതുര സ്തംഭ ടാങ്കുമായിരിക്കും. മുകളിലെ ടാങ്കില്‍ നിന്ന് താഴെയുള്ള ടാങ്കുകളിലേക്ക് വെള്ളമെത്തും. മൂന്നു വട്ടം സ്തൂപികാടാങ്ക് നിറഞ്ഞ് ഒഴിഞ്ഞാല സ്തംഭടാങ്ക് കൃത്യമായി നിറയുന്നത് കാണികള്‍ തിരിച്ചറിയും.സമചതുര സ്തൂപികയുടെ വ്യാപ്തത്തിന്റെ മൂന്നുമടങ്ങാണ് സമചതുരസ്തംഭത്തിന്റെ വ്യാപ്തമെന്ന് കാഴ്ചയുടെ ഗണിതം പറഞ്ഞുതരും.


പാര്‍ക്കിലെ വലിയ വേദിയില്‍ വിനോദപരിപാടികളുണ്ടാവും. തറയില്‍ പല നിറത്തില്‍ സമചതുര ടൈലുകള്‍ പാകിയിരിക്കും. അവ വിസ്തീര്‍ണത്തെകുറിച്ചും ഭിന്നസംഖ്യയെക്കുറിച്ചും ചിലതു പറഞ്ഞുതരും. ടൈലുകള്‍ എണ്ണി വിസ്തീര്‍ണം തിട്ടപ്പെടുത്താന്‍ കഴിയും. അവയില്‍ വിതാനിച്ച പൂച്ചട്ടികള്‍ എണ്ണി ഭിന്നസംഖ്യകളെ അടുത്തറിയാനാവും. കല നൃത്തമാടുന്ന വേദിക അങ്ങനെ കണക്കിനുകൂടിയാവും.
തേനീച്ചക്കൂട് ക്ലാസ് റൂമാണ് മറ്റൊരു സവിശേഷത. ഷഡ്ഭുജാകൃതിയുള്ള കെട്ടിട സമുച്ചയാമായിരിക്കും ഇത്. മധ്യത്തിലുള്ള ഷഡ്ഭുജ ഹാളിനെ ചുറ്റി ABCDEF എന്നിങ്ങനെ ആറ് ഷഡ്ഭുജഹാളുകള്‍. ഹാള്‍Aയിലൂടെ നടുക്കത്തെ ഹാളില്‍ പ്രവേശിക്കാം. അവിടെ നിന്ന് മറ്റെല്ലാ ഹാളിലേക്കും വാതിലുകള്‍. ഹാള്‍B പഠനോപകരണങ്ങളുമായി നിങ്ങളെ കാത്തിരിക്കുന്ന ഗണിതശാസ്ത്ര ലാബാണ്. Cലൈബ്രറിയായിരിക്കും. D മള്‍ട്ടി മീഡിയ ലാബും, E കണക്കു കേളികളുടെ അരങ്ങുമായിരിക്കും. പസിലുകളും പാറ്റേണുകളും നിരത്തി ഹാള്‍ F നിങ്ങളിലെ 'കണക്കിസ്റ്റിനെ' വെല്ലുവിളിക്കും.

ജ്യാമിതീയ രൂപങ്ങള്‍, നെഗറ്റീവ് ^പോസിറ്റീവ്് സംഖ്യകള്‍, അനന്തത(Infinity)എന്നിവ അടുത്തറിയാനായി മനോഹരമായ ഗ്ലാസ് ഗാലറിയുണ്ടാവും ഉദ്യാനത്തില്‍. നിറകണ്ണാടികളുടെ കമനീയതയില്‍ പ്രകാശത്തിന്റെ ജാലവിദ്യകളുമായി ഈ ചില്ലുകൂടാരം കണക്കറിയിക്കും.
ജ്യാമിതിയുടെ ആരംഭം തൊട്ട് പ്രപഞ്ച സൃഷ്ടികളിലെ ജ്യാമിതീയ സാനിധ്യം വരെ വിശദമാക്കുന്ന ലേസര്‍ ഷോ തിയറ്ററില്‍ ഒരു സമയം 500 പേര്‍ക്ക് ഗണിതക്കാഴ്ചകള്‍ കാണാനാവും.

തീവണ്ടിയുണ്ടാവും ഗണിതയാത്രക്കു കൂട്ടിന്. പൈഥഗോറസിന്റെയും ഥേല്‍സിന്റെയും രാമാനുജന്റെയും നാട്ടിലൂടെ യാത്ര.ഓരോ സ്റ്റേഷനിലും ജീവസുറ്റ പ്രതിമകളായി ഗണിത പ്രതിഭകള്‍ നിങ്ങളെ കാത്തിരിക്കും.  അവരുടെ ചരിത്രവും സംഭാവനകളും പശ്ചാത്തലത്തില്‍ കേള്‍ക്കാനാവും. ഇരുപത് സ്്റേറഷനുകളിലൂടെ തീവണ്ടി യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ അത്രയും പ്രതിഭകളെ നാം പരിചയപ്പെട്ടു കഴിയും.


വൃത്തവിശേഷങ്ങള്‍ വര്‍ണാഭമായി നിരത്തുന്ന ജലധാരയുണ്ടാവും. അര്‍ധവൃത്തത്തിലെ കോണളവും, ചാപവും,വ്യാസവുമെല്ലാം ഇത് വരച്ചുകാട്ടും.

തുണിക്കസേരയില്‍ ചാരി ബേപ്പൂര്‍ സുല്‍ത്താന്‍ ബഷീര്‍ ഇരിപ്പുണ്ടാവും ഉദ്യാനത്തില്‍.ഒന്നും ഒന്നും ഇമ്മിണി ബല്ല്യ ഒന്ന് എന്ന ബഷീര്‍ വാചകം കണക്കിലൂടെ തെളിയിക്കുന്ന പേപ്പര്‍ സ്ട്രിപ്പ് മോഡല്‍ അടുത്തുണ്ടാവും. ഇരുകഷണമായി മുറിച്ചാലും വലിയതാവുന്ന പേപ്പര്‍ സ്ട്രിപ്പിന്റെ ഗണിതം നമ്മളെ വിസ്മയിപ്പിക്കും.


മാത്ത് വേള്‍ഡില്‍ കാണാനിരിക്കുന്ന ഗണിതക്കാഴ്ചകളുടെ സാമ്പിള്‍ വെടിക്കെട്ട് മാത്രമാണിത്. ഇനിയും കണക്കിനപ്പുറമാണ് കാര്യങ്ങള്‍. അദീബ് മാഷ് സ്വപ്നം കണ്ടതിനുമപ്പുറം ഗണിതാനുഭവമേകാന്‍ മാത്ത് വേള്‍ഡ് ഒരുങ്ങുകയാണ്. ഗണിത ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും, ഗവേഷകര്‍ക്കും, ഇഷാനെപ്പോലെ ഗണിതം കീറാമുട്ടിയായവര്‍ക്കും കണക്കിന്റെ ഈ കളിയുദ്യാനം വലിയ കൂട്ടാവും.

Monday, November 29, 2010

വിഷ വൈറസിന്റെ വഴി





Dec 1 world aids day

വിഷ വൈറസിന്റെ വഴി
നുഷ്യരാശിയെ മരണഭീതിയിലാഴ്ത്തിയ രോഗങ്ങള്‍ പലതും അവതരിച്ചിട്ടുണ്ട് ഈ ഭൂമുഖത്ത്. വസൂരിയും,ക്ഷയവും, കുഷ്ഠവും, പ്ലേഗുമെല്ലാം കുട്ട മരണം വിതച്ചിരുന്നു ഒരു കാലത്ത്. പകച്ചു നില്‍ക്കാതെ ഓരോ മഹാമാരിയെയും നിയന്ത്രിക്കുവാനുള്ള വഴിയും നാം തന്നെ കണ്ടെത്തി. ഓരോ രോഗാണുവിനെയും പഠിച്ച് അവയെ ഇല്ലാതാക്കാനുള്ള വിദ്യ ശാസ്ത്രം പറഞ്ഞു തന്നു. അങ്ങനെ വസൂരിയെ ഭൂമുഖത്തു നിന്ന്  നാം പറഞ്ഞയച്ചു.
പ്ലേഗും,ക്ഷയവും,കുഷ്ഠവുമെല്ലാം തുരത്താനുള്ള വഴിയും തെളിഞ്ഞു.അങ്ങനെ രോഗഭീകരരെ വരുതിയിലാക്കിയ സമാധാനത്തില്‍ ലോകം കഴിയുമ്പോഴാണ് ആരുമറിയാതെ ഒരു വൈറസ് അവതരിച്ചത്. എച്ച്.ഐ.വിയെന്ന് വൈദ്യശാസ്ത്രം വിളിപ്പേരിട്ട വില്ലന്‍. എയ്ഡ്സ് എന്ന പുതിയ മഹാമാരിയുമായായിരുന്നു വരവ്. 1980കളിലാണ്  ഇങ്ങനെയൊരു ഭീഷണി പിന്‍തുടരുന്നുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞത്. വൈറസ് കാലങ്ങള്‍ക്കു മുന്‍പേ പിറവിയെടുത്തിരുന്നു. തിരിച്ചറിയാന്‍ വൈകിയെന്നു മാത്രം.

അക്കാലത്ത് ന്യൂയോര്‍ക്കിലും, കാലിഫോര്‍ണിയയിലും ചിലരില്‍ വ്യാപകമായി കണ്ടുതുടങ്ങിയ രോഗലക്ഷണങ്ങള്‍ ആണ് ആദ്യ സൂചനകള്‍ തരുന്നത്. ഒരു ചികില്‍സയും ഫലിക്കാത്ത ചില അണുബാധയും,കാന്‍സറുമെല്ലാം വ്യാപകമായി കണ്ടുതുടങ്ങി. എയ്ഡ്സ് എന്ന നിഗമനത്തിലെത്തിയില്ലെങ്കിലും ഇവരെയെല്ലാം ബാധിച്ചിരിക്കുന്ന രോഗം ഒന്നാണെന്നും അത് പടരുകയാണെന്നും ഞെട്ടലോടെ ലോകം ഉള്‍ക്കൊണ്ടു. മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനത്തെ താറുമാറുക്കുന്ന എയ്ഡ്സ്(അക്വയേഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രം) ആണിതെന്ന്            തിരിച്ചറിയുന്നത് 1981ലാണ്. മനുഷ്യനെ ഒരേ സമയം ഒന്നിലധികം രോഗങ്ങളുടെ തടവറയിലാക്കുന്ന മഹാമാരി അങ്ങനെ ചര്‍ച്ചകളില്‍ നിറഞ്ഞു.
രോഗാണുവിനെ തിരിച്ചറിയാനുള്ള പഠനങ്ങള്‍ ലോകമെങ്ങും സജീവമായി .രോഗികളില്‍ നിന്നു ശേഖരിച്ച സാമ്പിളുകളില്‍ നിന്ന് റിട്രോവൈറസ് ഗണത്തില്‍ പെടുന്ന വൈറസാണിതെന്ന് തെളിഞ്ഞു.1983 ലാണ് ഹ്യൂമണ്‍ ഇമ്മ്യൂണോ വൈറസ് എന്ന എച്ച്.ഐ.വിയെ കണ്ടെത്തുന്നത്.

എച്ച്.ഐ.വിക്കു പിന്നാലെ

പ്രധാനമായി രണ്ടു തരം വൈറസുകളാണ് എയ്ഡ്സ് ബാധയുണ്ടാക്കുന്നത്.എച്ച്.ഐ.വി-1ഉം,എച്ച്.ഐ.വി-2ഉം. ഇതില്‍ ആദ്യത്തേതാണ് ലോകവ്യാപകമായി കണ്ടുവരുന്നത്. രണ്ടാമത്തെ വൈറസ് ഇപ്പോള്‍ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്തുള്ള രോഗികളിലാണ് കാണുന്നത്. ഇതും പടരുന്നുണ്ട്. കുരങ്ങുകളില്‍ കാണപ്പെടുന്ന സിമിയന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസില്‍ (എസ്.ഐ.വി) നിന്ന് പരിണമിച്ചുണ്ടായതാണ് എച്ച്.ഐ.വി എന്ന് ശാസ്ത്ര നിഗമനം. രണ്ട് എച്ച്.ഐ.വി വൈറസുകളും  എസ്.ഐ.വിയുമായി സാമ്യം കാണിക്കുന്നതിനാലാണ് ഈ നിഗമനത്തിലെത്തിയത്.
ആഫ്രിക്കയില്‍ കണ്ടുവന്നിരുന്ന ചിമ്പാന്‍സി വര്‍ഗത്തില്‍ കാണുന്ന എസ്.ഐ.വി പരിണമിച്ചതാണ് എച്ച്.ഐ.വി^! വൈറസ് എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. പ്രത്യേക തരം വൈറ്റ് കോളേര്‍ഡ് കുരങ്ങന്‍മാരിലെ എസ്.ഐ.വിയാണ് എച്ച്.ഐ.വി^2ന് വഴിവെച്ചതെന്ന് നിഗമനമുണ്ട്. ആദ്യകാല എച്ച്.ഐ.വി ബാധിതരുടെ അവശേഷിക്കുന്ന സാമ്പിളുകളില്‍ നടത്തിയ പഠനത്തില്‍ നിന്ന് 1940നും 50നും ഇടയിലാണ് എച്ച്.ഐ.വി മനുഷ്യരിലേക്ക് കടന്നു കയറുന്നതെന്ന് വ്യക്തമാവുന്നു.
പക്ഷേ കുരങ്ങന്‍മാരില്‍ കണ്ടു വന്ന വൈറസ് എങ്ങനെ മനുഷ്യരില്‍ പടരുന്ന എച്ച്.ഐ.വി ആയി എന്നത് വലിയ ചോദ്യമായിരുന്നു. വൈറസുകള്‍ക്ക് ഒരു ജീവിവര്‍ഗത്തില്‍ നിന്ന് മറ്റൊന്നിലേക്ക്  വലിയ കാലയളവെടുത്ത് കടന്നുകയറാനാവും. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുള്ള വൈറസ് കൈമാറ്റത്തിന് സൂണോസിസ്(Zoonosis)എന്നാണ് വിളിപ്പേര്. എസ്.ഐ.വിയില്‍ നിന്ന് മനുഷ്യനില്‍ എച്ച്.ഐ.വിയായി മാറിയ സൂണോസിസ് എങ്ങനെ നടന്നു എന്നതായിരുന്നു പിന്നീടുള്ള അന്വേഷണങ്ങള്‍.ഉത്തരം നിരവധി സാധ്യതാ വാദങ്ങളായിരുന്നു. ഇന്നും ഇക്കാര്യത്തില്‍ സംവാദം തുടരുകയാണ്.

വേട്ടക്കാരനും ചിമ്പാന്‍സിയും
എസ്.ഐ.വിയുള്ള ചിമ്പാന്‍സിയെ വേട്ടയാടിയ മനുഷ്യനിലേക്കായിരിക്കാം ആദ്യമായി വൈറസ് കൈമാറ്റം നടന്നതെന്ന് വാദമുണ്ട്.
ഏറെ സ്വീകാര്യത നേടിയ വാദം.ചിമ്പാന്‍സിയുടെ മാംസം കഴിച്ചതിലൂടെ യോ, രക്തം മുറിവില്‍ പുരണ്ടതിലൂടെയോ എസ്.ഐ.വി മനുഷ്യരിലേക്ക് കടന്നുകൂടി. മനുഷ്യശരീരമെന്ന പുതിയ ചുറ്റുപാടിനൊത്ത് പരിണമിച്ച് എച്ച്.ഐ.വിയായി മാറി എന്ന് കണക്കാക്കുന്നു. നേരിയ തോതില്‍ ജനിതക വെത്യാസം കാണിക്കുന്ന പല തരം എച്ച്.ഐ.വികള്‍ രൂപമെടുത്തത് ഇതിനു അടിവരയിടുന്നുവെന്ന് ഈ സിദ്ധാന്തം മുന്നോട്ടുവെച്ചവര്‍ പറയുന്നു. വ്യത്യസ്ത മനുഷ്യശരീരങ്ങളില്‍ എത്തിയ എസ്.ഐ.വി നേരിയ വ്യത്യാസങ്ങളോടെ എച്ച്.ഐ.വിയായതാണ് ഇതിനു കാരണം.

വഴി തെളിച്ചത് പോളിയോ വാക്സിന്‍?

1950കളില്‍ ബെല്‍ജിയം, റുവാണ്ട,കോം
ഗോ തുടങ്ങിയ ഇടങ്ങളില്‍ പോളിയോ വാക്സിന്‍ പരീക്ഷണം നടന്നിരുന്നു. ചാറ്റ് എന്ന വാക്സിനായിരുന്നു ലക്ഷക്കണക്കിനു മനുഷ്യര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിരുന്നത്. ഇത് ചിമ്പാന്‍സികളുടെ വൃക്കയിലെ കോശങ്ങളിലാണ് വികസിപ്പിച്ചതെന്നായിരുന്നു വാദം. എസ്.ഐ.വി ബാധിതരായ ചിമ്പാന്‍സികളില്‍ നിന്ന് അങ്ങനെ മനുഷ്യരിലേക്ക്. പക്ഷേ പിന്നീട് ഈ വാദം പൊളിഞ്ഞു. പഴയ പോളിയോവാക്സിന്‍ സാമ്പിളുകളില്‍ നടത്തിയ പഠനത്തില്‍ അതില്‍ എസ്.ഐ.വി കണ്ടെത്താനായില്ല. എസ്.ഐ.വി കണ്ടുവരാത്ത മസാക്ക് വര്‍ഗത്തില്‍ പെട്ട കുരങ്ങില്‍ നിന്നാണ് പോളിയോ വാക്സിന്‍ വികസിപ്പിച്ചതെന്നും തെളിഞ്ഞു. അതോടെ ഈ വാദം അപ്രസക്തമായി.
                                              
 ഗൂഢാലോചനയുടെ സൃഷ്ടി?

അമേരിക്ക് കറുത്തവര്‍ഗക്കാരെ തുരത്താന്‍ കണ്ടുപിടിച്ച ജൈവായുധമാണ് എച്ച്.ഐ.വിയെന്ന ധാരണയും ചിലര്‍ പുലര്‍ത്തുന്നു. കാന്‍സര്‍ നിവാരണ പദ്ധതിയുടെ മറവില്‍ ഇത് മനുഷ്യരില്‍ കുത്തിവെക്കുകയായിരുന്നുവെന്നാണ് വാദം. ഒട്ടും അടിസ്ഥാനമില്ലാത്ത തെറ്റുധാരണയാണിതെന്ന് പിന്നീട് തെളിഞ്ഞു.

തൊഴിലാളി കേമ്പും കുത്തിവെപ്പും

ലോകമാകെ എച്ച്.ഐ.വിയുടെ വ്യാപനത്തിന് ആക്കം കൂട്ടിയ ആദ്യകാരണങ്ങളെക്കുറിച്ചും വാദങ്ങളുണ്ട്. കോളനിഭരണത്തിനു കീഴിലായിരുന്ന 19^20നൂറ്റാണ്ടുകളില്‍ നിരവധി ആഫ്രിക്കക്കാരെ തൊഴിലാളി ക്യാമ്പുകളില്‍ പിടിച്ചു നിറുത്തിയിരുന്നു. പട്ടിണിയും,വൃത്തിയില്ലായ്മയും വാഴുന്ന അവിടങ്ങളില്‍ ആരോഗ്യം തകര്‍ന്ന അവരില്‍ എച്ച്.ഐ.വിക്ക് വേഗത്തില്‍ പരിണമിക്കാന്‍ കഴിഞ്ഞു. ഭക്ഷണമായി ലഭിച്ച ചിമ്പാന്‍സി മാംസത്തില്‍ നിന്ന്  എസ്.ഐ.വിഅവരിലെത്തി. അണുവിമുക്തമാത്ത സൂചി ഉപയോഗിച്ച് ഇവരില്‍ നടത്തിയ വസൂരി കുത്തിവെപ്പും വൈറസ് വ്യാപനം എളുപ്പമാക്കി. ആഫ്രിക്കയില്‍ അക്കാലങ്ങളില്‍ നടത്തിയ പല ആരോഗ്യപരിപാടികളിലും സൂചി ലാഭിക്കാനായി ഒരേ സൂചിയില്‍ പലര്‍ക്കായി നല്‍കിയ കുത്തിവെപ്പുകളും വില്ലനായി. പല മനുഷ്യശരീരങ്ങളില്‍ വെത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ന്ന് എച്ച്.ഐ.വിയായി പരിണമിക്കാന്‍ എസ്.ഐ.വിക്ക് ഇത് വളമായി.   
എച്ച്.ഐ.വിയുടെ വരവിനെക്കുറിച്ച് വാദങ്ങളിങ്ങനെ പലതാണ്.
എന്തായാലും എയ്ഡ്സിനു തടയിടുവാനുള്ള ഗവേഷണങ്ങളും ലോകമാകെ സജീവമാണ്. എയ്ഡ്സ് നിയന്ത്രിക്കുവാനുള്ള ആന്റി റിട്രോവൈറല്‍ മരുന്നുകള്‍ നാം വികസിപ്പിച്ചു. എയ്ഡ്സ് വരാതിരിക്കാനുള്ള വാക്സിനുകള്‍ വികസിപ്പിക്കലാണ് ഗവേഷകരുടെ മുന്നിലുള്ള പ്രധാന ദൌത്യം.

Monday, November 15, 2010

റോബര്‍ട്ട് ഹബറും കുട്ട്യോളും......

പ്രകാശ സംസ്ലേഷണത്തിന്റെ അടുക്കള രഹസ്യങ്ങള്‍ ചോര്‍ത്തിയ ഒരു പ്രതിഭാശാലി ജര്‍മനിയില്‍ നിന്ന് നമ്മുടെ അതിഥിയായെത്തി. ഇലകളില്‍ നടക്കുന്ന  വിസ്മയ പാചകത്തിന്റെ രസതന്ത്രമറിഞ്ഞതിന് 1988ല്‍ നൊബെല്‍ സമ്മാനം കരസ്ഥമാക്കിയ റോബര്‍ട്ട് ഹബര്‍ ആയിരുന്നു അതിഥി. കേരളത്തിലെമ്പാടു നിന്നുമെത്തിയ 60 കൊച്ചു മിടുക്കന്‍മാരും മിടുക്കികളുമായി അദ്ദേഹം മണിക്കൂറുകളോളം സംസാരിച്ചു. ഒക്ടോബര്‍ 20ന്  കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലായിരുന്നു  അപൂര്‍വ്വ സമാഗമം.

Robert Huber In MG university Kottayam
പ്രകാശ സംസ്ലേഷണത്തിന്റെ രണ്ടു പ്രധാന രാസപ്രവര്‍ത്തന പരമ്പരകളായ  പ്രകാശപ്രവര്‍ത്തനങ്ങളിലും (light reactions) ഇരുള്‍ പ്രവര്‍ത്തനങ്ങളിലും(dark reactions) പങ്കെടുക്കുന്ന പ്രോട്ടീനുകളുടെ ഘടന തിരിച്ചറിഞ്ഞതിനാണ് ഹബറിന് നൊബേല്‍ ലഭിച്ചത്. തന്‍മാത്രകളെ സൂക്ഷ്മമായി മനസിലാക്കാന്‍ കഴിയുന്നന എക്സ് റേ ക്രിസ്റ്റലോഗ്രാഫി എന്ന വിദ്യ ഉപയോഗിച്ചായിരുന്നു  ഗവേഷണം.  വലിയ രഹസ്യങ്ങളുടെ ചുരുളഴിച്ചവനെന്നതിന്റെ യാതൊരു ഭാവവുമില്ലാതെ കൂട്ടുകാരുടെ ചോദ്യത്തിനൊപ്പം ലളിതമായി സരസമായി അദ്ദേഹം മറുപടികളുമായി ചേര്‍ന്നു. വിരുതന്‍മാരായ നമ്മുടെ കൂട്ടുകാര്‍ മുട്ടിനു മുട്ടിനു തകര്‍പ്പന്‍ ചോദ്യങ്ങളും ചോദിച്ചു.

Dr Aravind and Robert Huber In the Interaction session
  • പ്രോട്ടീന്‍ ഘടനയടക്കമുള്ള ഗവേഷണപ്രവര്‍ത്തനങ്ങളിലേക്ക് അങ്ങ് എത്തിച്ചേര്‍ന്നതെങ്ങനെ? എന്താണ് അങ്ങയെ സ്വാധീനിച്ചത്?
ഗവേഷണം എന്നെ സംബന്ധിച്ച്
ആസ്വാദ്യകരമായ അനുഭവമാണ്.അതി
സങ്കീര്‍ണ ഘടനകളുള്ള പ്രോട്ടീനുകളെ സൂക്ഷ്മമായി പഠിക്കാന്‍ പല ഉപകരണങ്ങളും വികസിപ്പിച്ചെടുക്കേണ്ടിയിരുന്നു. അതായത് പ്രോട്ടീനുകളെ വിശദമായി മനസിലാക്കാനുള്ള സംവിധാനം. എക്സ് റേ ക്രിസ്റ്റലോഗ്രാഫി എന്ന സങ്കേതമാണ് പ്രോട്ടീന്‍ ഗവേഷണത്തിന് ഞങ്ങള്‍ സ്വീകരിച്ചത്. ആറ്റങ്ങളുടെ സ്ഥാനമടക്കം പ്രോട്ടീനുകളുടെ  കൃത്യമായ ത്രിമാന ഘടന ഇതിലൂടെ മനസിലാക്കാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ സങ്കീര്‍ണ ഘടനയുള്ള പ്രോട്ടീനുകളെ തിരിച്ചറിയല്‍ ബുദ്ധിമുട്ടേറിയ പണിയാണെങ്കിലും ആവേശകരമാണ്. ശാസ്ത്രം എന്നും ആവേശകരം തന്നെയാണ്. കുട്ടിക്കാലത്തേ എനിക്ക് ശാസ്ത്രത്തില്‍ താല്‍പര്യമുണ്ടായിരുന്നു. 1937ലാണ്  ഞാന്‍ ജനിച്ചത്. അക്കാലത്ത് ജര്‍മനിയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുകയായിരുന്നു.എന്റെ നഗരമായ മുനിച്ച്  പാടെ നശിച്ചിരുന്നു. ആളുകള്‍ ഭക്ഷണത്തിനും അഭയത്തിനുമായി പരക്കം പായുകയായിരുന്നു അക്കാലത്ത്. ഇതിനിടയില്‍ എനിക്ക് പ്രാഥമിക വിദ്യാഭ്യാസം കിട്ടിയില്ല. പക്ഷേ ശാസ്ത്രത്തിലുള്ള എന്റെ താല്‍പര്യം കാരണം അടുത്തുള്ള ആശുപത്രികളില്‍ നിന്നും, മരുന്നുശാലകളില്‍ നിന്നുമെല്ലാം അമ്മ ചില രാസവസ്തുക്കള്‍ കൊണ്ടുതരുന്നത് പതിവായിരുന്നു. അവ ഉപയോഗിച്ചാണ് ഞാന്‍ ആദ്യപരീക്ഷണങ്ങള്‍ തുടങ്ങുന്നത്. അങ്ങനെ പിന്നീട് ഞാന്‍ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രസതന്ത്രത്തില്‍ എന്റെ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിച്ചു.


  • പ്രോട്ടീനുകളെ കുറിച്ചുള്ള താങ്കളുടെ ഗവേഷണം എങ്ങനെയാണ് മനുഷ്യ ജീവിതത്തിന് പ്രയോജനപ്പെടുക?

നമുക്ക് ജീവന്റെ ഭാഗമായ എല്ലാ തന്‍മാത്രകളെയും കണ്ടെത്തേണ്ടതുണ്ട്. അവയെ നേരില്‍ കണ്ടറിയേണ്ടതുണ്ട്. നമ്മുടെ കാഴ്ചക്ക് അപ്രാപ്യമായ ഇവയെ കാണിച്ചു തരുന്ന കണ്ണുകളാണ് എക്സ് റേ ക്രിസ്റ്റലോഗ്രഫിയും ഇലക്ട്രോണ്‍ മൈക്രോസ്കോപ്പും മറ്റും. ജീവന്റെ അടിസ്ഥാന ഘടകങ്ങളായ പ്രോട്ടീനുകളെ കുറിച്ചുള്ള ഗവേഷണവും ഏറെ  പ്രാധാന്യമുള്ളതാണ്.രോഗങ്ങളെ കുറിച്ചു പഠിക്കാന്‍ പ്രത്യേകിച്ച് ജനിതക രോഗങ്ങള്‍...അതിന് പ്രോട്ടീന്‍ ഗവേഷണം വലിയ സഹായമാകുന്നു. ഉദാഹരണത്തിന് കാന്‍സര്‍ ചികില്‍സയില്‍...അനിയന്ത്രിതമായി എന്തുകൊണ്ടാണ് കാന്‍സര്‍ കോശങ്ങള്‍ വളരുന്നതെന്ന് മനസിലാക്കാന്‍ അതുമായി  ബന്ധപ്പെട്ട പ്രോട്ടീനിനെ പഠിക്കുന്നത് ഗുണകരമാവും. ചിലപ്പോള്‍ ചില പ്രത്യേക പ്രോട്ടീനുകള്‍ ശരിയല്ലാതെ പ്രവര്‍ത്തിക്കുന്നതിനാലാവും കാന്‍സറുണ്ടാവുന്നത്. അത്തരം പ്രോട്ടീനിനെ വിശദമായി അറിഞ്ഞാല്‍ പിന്നെ അവയെ നിയന്ത്രിക്കാനുള്ള വഴി കണ്ടെത്താനുമാവും...അത്തരത്തില്‍ വൈദ്യശാസ്ത്രം, കൃഷി തുടങ്ങി വിവിധ മേഖലകള്‍ക്ക് ആവശ്യമായ പുതു വിവരങ്ങള്‍ നല്‍കാന്‍ പ്രോട്ടീന്‍ ഗവേഷണത്തിനു കഴിയും.

  • ഗവേഷണ ജീവിതത്തിനിടയില്‍  താങ്കള്‍ നിരാശനായിട്ടുണ്ടോ?
ഞാന്‍ നടത്തിയ 90ശതമാനം പരീക്ഷണങ്ങളും പരാജയമായിരുന്നു. പരീക്ഷണശാലയില്‍  എല്ലാ ദിവസവും ഇത്തരം പരാജയങ്ങളിലൂടെയാണ് കടന്നു പോകാറുള്ളത്. പരാജയപ്പെട്ട പരീക്ഷണങ്ങളാണ് പുതു നീക്കങ്ങള്‍ക്ക് ഇന്ധനമാവുന്നത്. അങ്ങനെയാണ് ചിലപ്പോള്‍ വിജയത്തിലെത്തുന്നത്. എന്റെ കുടുംബം ഗവേഷണ ജീവിതത്തിന് എന്നും പിന്തുണ നല്‍കിയിരുന്നു.  എനിക്കിപ്പോള്‍ വയസ് 73 ആയി. ഇപ്പൊഴും മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോകെമിസ്ട്രി എന്ന ശാസ്ത്രകേന്ദ്രത്തില്‍ ശിഷ്യര്‍ക്കൊപ്പം ഞാന്‍ ഗവേഷണങ്ങള്‍ തുടരുന്നു.


  • ഗവേഷണത്തില്‍ അങ്ങയുടെ മാതൃകാപുരുഷന്‍ ആരായിരുന്നു?
മാക്സ് പെരറ്റ്സ് എന്ന പ്രതിഭാശാലിയായ ശാസ്ത്രകാരന്‍. പ്രോട്ടീന്‍ ക്രിസ്റ്റലോഗ്രഫിയുടെ പിതാവായി അദ്ദേഹത്തെ കണക്കാക്കാം. അറുപതുകളില്‍ തന്നെ എക്സ് റേ ക്രിസ്റ്റലോഗ്രഫി സങ്കേതം ഉപയോഗിച്ച് ചെറിയ അകാര്‍ബണിക തന്‍മാത്രകളുടെ ഘടനകള്‍ അദ്ദേഹം മനസിലാക്കിയിരുന്നു. രക്തത്തിലെ ഓക്സിജന്‍ വാഹകരായ ഹീമോഗ്ലോബിന്റെ ഘടന കണ്ടെത്തിയതിന് അദ്ദേഹത്തിന് 1962 ല്‍ നൊബേല്‍ സമ്മാനം ലഭിച്ചു. പല തവണ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുവാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഞാന്‍ അദ്ദേഹത്തെ അങ്ങേയറ്റം ആദരിക്കുന്നു.

students in various schools around kerala participating in the Interaction session with Robert Huber
  • പകാശ സംസ്ലേഷണത്തില്‍ പ്രോട്ടീനുകളുടെ പങ്ക് എന്താണ്

പ്രകാശം പ്രകാശ സംസ്ലേഷണ റിയാക്ടിങ് കേന്ദ്രങ്ങളില്‍ ആഗിരണം ചെയ്യപ്പെടുന്നതാണ് ഈ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം.  പ്രോട്ടീനുകളും മറ്റു ഘടകങ്ങളുമടങ്ങിയ സങ്കീര്‍ണ സംവിധാനത്തെയാണ് റിയാക്ടിങ് സെന്റര്‍ എന്നു പറയുന്നത്. പ്രകാശ സംസ്ലേഷണ റിയാക്ടിങ് കേന്ദ്രങ്ങളിലെ സ്തര പ്രോട്ടീനുകള്‍ (membrane proteins) ആണ് പ്രകാശത്തെ കെണിയിലാക്കുക.

ഇത്തരം പ്രോട്ടീനുകള്‍ക്ക് ഏറെ സവിശേഷതകള്‍ ഉണ്ട്. കോശത്തിലേക്കുള്ള ഇലക്ട്രോണ്‍ ^പ്രോട്ടോണ്‍ ഒഴുക്കിനു സഹായിക്കുന്നത് ഇത്തരം പ്രോട്ടീനുകളാണ്.  ്റോഡോസ്യൂഡോമൊണാസ് വിരിഡിസ് (Rhodopseudomonas viridis) എന്ന ബാക്ടീരിയയിലെ റിയാക്ടിങ് സെന്ററിലെ സ്തര പ്രോട്ടീന്‍ ഘടനയാണ് ഞാന്‍ ഉള്‍പ്പെട്ട ഗവേഷണ സംഘം തിരിച്ചറിഞ്ഞത്.  ഇതിലൂടെ പ്രകാശ പ്രവര്‍ത്തനത്തെ (light reaction) കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചു. പ്രകാശ സംസ്ലേഷണ റിയാക്ടിങ് സെന്ററുകളില്‍ എന്താണ് നടക്കുന്നതെന്ന് വിശദമായി മനസിലാക്കുന്നത് അതിനു ശേഷമാണ്.

  • പ്രോട്ടീന്‍ പോലുള്ള സങ്കീര്‍ണ തന്‍മാത്രകളെ സൂക്ഷ്മമായി പ0ിക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളത്?

നേരത്തെ പറഞ്ഞ എക്സ് റേ ക്രിസ്റ്റലോഗ്രഫി സംവിധാനമാണ് പ്രധാനപ്പെട്ടത്. തന്‍മാത്രകളുടെ കൃത്യമായ ഘടന തിരിച്ചറിയാന്‍ ഇത് സഹായിക്കും. പദാര്‍ഥത്തില്‍ എക്സ് റേ രശ്മികള്‍ കടത്തി വിടുമ്പോള്‍ ലഭിക്കുന്ന പാറ്റേണുകളില്‍ നിന്നാണ് ഘടന മനസിലാക്കുക. ആറ്റങ്ങളില്‍ തട്ടി ചിതറുന്ന എക്സ് റേ കിരണങ്ങളെ ഫോട്ടോഗ്രാഫിക് പ്ലേറ്റില്‍ പതിപ്പിച്ചാണ്  പാറ്റേണ്‍ തയാറാക്കുക.  മറ്റൊരു സമ്പ്രദായം ഇലക്േട്രാണ്‍ മൈക്രോസ്കോപ്പാണ്. സൂക്ഷ്മതലത്തില്‍ തന്‍മാത്രകളെ മനസിലാക്കാന്‍ ഇത് നല്ല സങ്കേതമാണ്. എക്സ് റേ കിരണങ്ങള്‍ക്കു പകരം ഇലക്േട്രോണ്‍ പ്രവാഹമാണ് ഇതില്‍ ഉപയോഗിക്കുക. ഇലക്ട്രോണ്‍ ചില പദാര്‍ഥങ്ങളുമായി പ്രവര്‍ത്തിച്ച് ചില വെത്യാസങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലായ്പ്പോഴും ഈ സങ്കേതത്തെ ആശ്രയിക്കാന്‍ കഴിയില്ല.
മറ്റൊന്ന് എന്‍.എം.ആര്‍(nmr) സ്പെ:ട്രാസ്കോപ്പിയാണ്. കാന്തിക രശ്മികള്‍ ഉപയോഗിച്ചാണ് ഈ രീതിയില്‍ ഘടന തിരിച്ചറിയുന്നത്. ഗവേഷണങ്ങളില്‍ ഈ സങ്കേതങ്ങളെല്ലാം മാറി മാറി ഉപയോഗിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ചേര്‍ത്താണ് തന്‍മാത്രകളുടെ അന്തിമ ഘടന നിര്‍ണയിക്കുക


കാര്‍ബണ്‍ ഡയോക്ൈസഡ്  സ്വീകരിച്ച് ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ള പ്രത്യേകതരം ബാക്റ്റീരിയക്കുറിച്ചുള്ള ഗവേഷണത്തിലാണ് ഇപ്പോള്‍ ഹബറും സംഘവും മുഴുകിയിരിക്കുന്നത്. ഇത്തരം ബാക്റ്റീരിയയെ തിരിച്ചറിഞ്ഞത് സംഘത്തിന്റെ വലിയ നേട്ടമായിരുന്നു.  ബാക്റ്റീരിയയില്‍ നടക്കുന്ന രാസപ്രക്രിയ എന്തെന്നു മനസിലാക്കുകയാണ് ഗവേഷണത്തിന്റെ ഇപ്പോഴത്തെ ഘട്ടം.

for more information about Robert Huber
visit http://nobelprize.org/nobel_prizes/chemistry/laureates/1988/huber-autobio.html
http://nobelprize.org/mediaplayer/index.php?id=412

Friday, October 8, 2010

നോബല്‍ പകിട്ടില്‍
സങ്കീര്‍ണ തന്‍മാത്രകളുടെ 
Add caption
രസതന്ത്രകാരന്‍മാര്‍

രീബിയന്‍ കടലില്‍ കാണപ്പെടുന്ന ഞണ്ടുകളിലെ വിഷത്തിന് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുവാനുള്ള ശേഷിയുണ്ട്. കാന്‍സര്‍ ചികില്‍സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന ഈ രാസവസ്തുവിനു സമാനമായ കൃത്രിമ തന്‍മാത്രയെ വികസിപ്പിച്ചു ശാസ്ത്രലോകം. അതിസങ്കീര്‍ണ ഘടനയുള്ള ജൈവതന്‍മാത്രകളുടെ(organic molecules) അപരന്‍മാരെ പരീക്ഷണശാലയില്‍ സൃഷ്ടിക്കുകയെന്നത് വിഷമകരം തന്നെയാണ്. തന്‍മാത്ര കൂടുതല്‍ സങ്കീര്‍ണമാവുന്നതിനനുസരിച്ച് അധ്വാനം കുടും. ഞണ്ടു വിഷത്തിനു സമാനമായ  ഡിസ്കോഡെര്‍മോലിഡ്(discodermolide) എന്ന കൃത്രിമതന്‍മാത്രയെ യാണ് പരീക്ഷണശാലയില്‍ വികസിപ്പിച്ചത്. ഇതിന് ഗവേഷകര്‍ ആശ്രയിച്ചത് ഹെക്ക്^നെഗിഷി^സുസുക്കി രാസപ്രവര്‍ത്തനങ്ങളെയാണ്. അത്തരത്തില്‍ മരുന്നുകള്‍ക്കും മറ്റും ലോകമാകെയുള്ള ഗവേഷകര്‍ സങ്കീര്‍ണ കാര്‍ബണിക തന്‍മാത്രകളെ വികസിപ്പിക്കുമ്പൊഴൊക്കെ ഈ രാസപ്രവര്‍ത്തന പരമ്പരകള്‍ സഹായത്തിനെത്തുന്നു. എളുപ്പത്തില്‍ സങ്കീര്‍ണമായ കാര്‍ബണിക തന്‍മാത്രകളെ ബന്ധിപ്പിച്ച് കൂടുതല്‍ സങ്കീര്‍ണമായ പുതിയ തന്‍മാത്രകള്‍ രൂപപ്പെടുത്താന്‍ ഇവ അനുഗ്രഹമാവുന്നു.
ജപ്പാന്‍കാരായ അക്കിറ സുസുക്കി, എയ്ക്കി നെഗിഷി, അമേരിക്കക്കാരനായ റിച്ചാര്‍ഡ് ഹെക്ക് എന്നിവരെ നോബല്‍ സമ്മാനത്തിന് അര്‍ഹരാക്കിയത് അവര്‍ തുറന്നു വച്ച രസതന്ത്രത്തിലെ  പുതുവഴികളാണ്. മനുഷ്യജീവിതത്തിന്റെ ഗതി മാറ്റുന്ന രാസതന്‍മാത്രകളുടെ പിറവിക്ക് വഴിമരുന്ന് ഇവര്‍ വികസിപ്പിച്ച രാസപ്രവര്‍ത്തനങ്ങളാണ്.

പലേഡിയത്തിനൊപ്പം പുതുവഴി
പലേഡിയം രാസത്വരകമാകുന്ന ക്രോസ് കപ്പ്ളിംഗ് രാസപ്രവര്‍ത്തനങ്ങളാണ് (palledium catalysed cross cupling reactions)സുസുക്കിയും നെഗിഷിയും വികസിപ്പിച്ചത്. കാര്‍ബണിക തന്‍മാത്രകള്‍ക്കിടയില്‍(organic molecules) കാര്‍ബണ്‍ ബന്ധനം(carbon bond)എളുപ്പത്തില്‍ രൂപപ്പെടുന്ന രാസപ്രവര്‍ത്തനങ്ങളാണ് ഇരുവരും മുന്നോട്ടുവെച്ചത്. പലേഡിയം രാസത്വരകമായി ഇത്തരത്തില്‍ ഇവര്‍ വികസിപ്പിച്ച രാസപ്രവര്‍ത്തനങ്ങള്‍ നെഗിഷിരാസപ്രവര്‍ത്തനം(Negishi reaction), സുസുക്കി രാസപ്രവര്‍ത്തനം(susuki reaction) എന്ന പേരില്‍ ഓര്‍ഗാനിക് പരീക്ഷണ ശാലകളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പലേഡിയം രാസത്വരകമാക്കി റിച്ചാര്‍ഡ് ഹെക്ക് വികസിപ്പിച്ച രാസപ്രവര്‍ത്തനം മിസോര്‍ക്കി^ഹെക്ക് രാസപ്രവര്‍ത്തനം എന്ന പേരില്‍ രസതന്ത്ര ലോകത്തിനു മുതല്‍ക്കൂട്ടായി. മിസോര്‍ക്കിയെന്ന ജപ്പാനീസ് ശാസ്ത്രകാരന്റെ മാര്‍ഗം പിന്‍തുടര്‍ന്നാണ് ഹെക്ക് പുതു വഴിതുറന്നത്.

ഈ മൂന്നു രസതന്ത്രജ്ഞര്‍ തുറന്നിട്ട വഴി മരുന്നു ഗവേഷണം, ജൈവതന്‍മാത്രകളുടെ അപരന്‍മാരെ വികസിപ്പിക്കുന്ന പ്രവര്‍ത്തനം, പുതുശേഷികളുള്ള ഇലക്ട്രോണിക് പദാര്‍ഥങ്ങള്‍ രൂപപ്പെടുത്തല്‍ എന്നിവക്കെല്ലാം പുതുപ്രതീക്ഷകള്‍ സമ്മാനിക്കുന്നു.

നെഗിഷി രാസപ്രവര്‍ത്തനം( Negishi coupling)
ഒരു ഓര്‍ഗാനോ സിങ്ക് സംയുക്തവും ഓര്‍ഗാനിക് ഹാലൈഡും പലേഡിയത്തിന്റെ സാനിധ്യത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനം.ഇവക്കിടയില്‍ പുതിയ കാര്‍ബണ്‍^കാര്‍ബണ്‍ ബന്ധനം രൂപപ്പെടുന്നു.

R-x + R-zn-x'    =     R-R

സുസുക്കി രാസപ്രവര്‍ത്തനം( Suzuki reaction)
അരൈല്‍/വിനൈല്‍ ബോറോണിക് ആസിഡും അരൈല്‍/ വിനൈല്‍ ഹാലൈഡും പലേഡിയത്തിന്റെ സാനിധ്യത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനം   

R1-BY2+ R2-x   =  R1-R2

മിസോര്‍ക്കി-ഹെക്ക് രാസപ്രവര്‍ത്തനം (MizorokiHeck reaction)

അപൂരിത ഹാലൈഡും(unsaturated halide) ആല്‍ക്കീനും തമ്മില്‍ പലേഡിയത്തിന്റെ സാനിധ്യത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനം.
സബ്സ്റ്റിറ്റ്യൂട്ടഡ് ആല്‍ക്കീനാണ് ഉല്‍പ്പന്നം.

Thursday, October 7, 2010

തവളയെ വായുവില്‍ നൃത്തം ചെയ്യിച്ച് 
അപര പുരസ്കാരം
ഗ്രാഫീന്‍ വേര്‍തിരിച്ച് ഒറിജിനലും


Andre Gim and Constantin Nevoslev
വളയെ വായുവില്‍ നിര്‍ത്തി ശാസ്ത്രം കൊണ്ട് തമാശ തീര്‍ക്കുക. അതിന് അപര നോബല്‍ പുരസ്കാരമായ ഇഗ്  നോബല്‍ നേടുക. പിന്നെ തികച്ചും വിപ്ലവകാരിയായ  ഗ്രാഫീന്‍ എന്ന പദാര്‍ഥത്തെ കൂട്ടാളിയുമൊത്ത് വേര്‍തിരിച്ചെടുക്കുക. അതിന് ഒറിജിനല്‍ പത്തരമാറ്റ് നോബല്‍ സമ്മാനം തന്നെ നേടുക. എങ്ങനെയുണ്ട് നമ്മുടെ ആന്ദ്രെ ജിമ്മിന്റെ കാര്യം.      കൂട്ടുകാരന്‍ കോണ്‍സ്റ്റാന്റിന്‍ നെവോസ്ലേവുമൊത്ത്  ഇത്തവണ ഊര്‍ജ തന്ത്ര നൊബല്‍ നേടിയ ജിമ്മിന്റെ കാര്യം തന്നെ.
2000 ത്തിലാണ് തവളയെ വായുവില്‍ തുള്ളിച്ചതിന് ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ശാസ്ത്ര പുതുമകള്‍ക്ക് നല്‍കുന്ന അപരനോബല്‍ ജിം സ്വന്തമാക്കിയത്. വെള്ളം പോലെ ഡയാമാഗ്നറ്റിക് ആയ പദാര്‍ഥങ്ങള്‍  കാന്തിക മണ്ഡലത്തില്‍ (magnetic field) വികര്‍ഷിക്കപ്പെടും.ശക്തമായ കാന്തിക മണ്ഡലത്തിന്റെ സ്വാധീനത്തില്‍ ഇതേ പോലെ തവളയും തക്കാളിയുമൊക്കെ വായുവില്‍ പറന്നു നില്‍ക്കുന്നത് ജീം കാണിച്ചു. അന്ന് അവാര്‍ഡ് ഏറ്റു വാങ്ങി ജിം പറഞ്ഞു. വായുവിലെ തവളയെ കുറിച്ചറിഞ്ഞ് ഒരു മതാചാര്യന്‍ ജിമ്മിനെ കാണാനെത്തി. ഊഹിക്കാനാവുന്നതിലുമപ്പുറമുള്ള  പണം വാഗ്ദാനം ചെയ്തു. ജീം ചെയ്യേണ്ടതിത്രമാത്രം വിശ്വാസികള്‍ക്കു മുന്‍പില്‍ അദ്ദേഹത്തെ വായുവില്‍ നിര്‍ത്തണം.
Graphene structure
ജിം വിദഗ്ദമായി ഒഴിഞുമാറി.

ഗ്രാഫീന്‍(graphene) എന്ന വിപ്ലവകാരി

പുതുമകള്‍ തേടി നടക്കുന്ന റഷ്യന്‍ വംശജന്‍ ജിമ്മും കോണ്‍സ്റ്റാന്റിന്‍ നെവോസ്ലേവും കാര്‍ബണ്‍ ശൃംഖലകളുടെ മറ്റൊരു മായാജാലം കണ്ടെത്തുകയായിരുന്നു. കാര്‍ബണ്‍ തന്മാത്രകളുടെ ത്രിമാന(three dimensional) ശൃംഖലകളാല്‍ നിര്‍മിതമായ ഗ്രാഫൈറ്റില്‍ നിന്നും ഒരു ആറ്റത്തിന്റെ മാത്രം കനമുള്ള ദ്വിമാന പാളി ഇവര്‍ വേര്‍തിരിച്ചെടുത്തു. അതാണ് ഗ്രാഫീന്‍.

കരുത്തന്‍, നൂലിഴയുടെ കനമില്ലാത്തവന്‍ (നൂലിഴയെ പകുത്തു പകുത്ത് ആറ്റം വലിപ്പത്തില്‍ പകുക്കേണ്ടി വരും ഗ്രാഫീന്‍ പാളിയുടെ കനമാവാന്‍) ചെമ്പുപോലെ നല്ല വൈദ്യുതവാഹി, തുടങ്ങി ഇലക്ട്രോണിക് രംഗത്ത് താരമാവാനുള്ള സവിശേഷതകളേറെ. സുതാര്യ സ്വഭാവം(transperancy) കൂടിയാവുമ്പോള്‍ സംഗതി പുര്‍ണം. കമ്പ്യൂട്ടര്‍ ചിപ്പുകളില്‍ സിലിക്കണിനെ മാറ്റി ഗ്രാഫീന്‍ നിലയുറപ്പിക്കുന്ന കാലം വിദൂരമല്ല. സിലിക്കോണ്‍ വാലിയെന്ന പേരൊക്കെ പെട്ടിയിലാവും.ഗ്രാഫീന്‍ വാലി വരേണ്ടി വരും. സെലോടേപ്പ് പോലുള്ള പശിമയുള്ള ടാപ്പ് ഗ്രാഫൈറ്റില്‍ ഒട്ടിച്ച് വലിച്ചെടുത്ത് കൂടെ പറ്റിച്ചേരുന്ന പാളികളില്‍ നിന്നാണ് ഇവര്‍ ഗ്രാഫീന്റെ ഒറ്റപ്പാളി ആദ്യമായി വേര്‍തിരിച്ചത്.

Tuesday, October 5, 2010

റോബര്‍ട്ടും നോബലും 
40 ലക്ഷം ജന്‍മങ്ങളും 

Robert G Edward
ലോകത്തിലെ 40 ലക്ഷത്തോളം ജന്‍മങ്ങള്‍ റോബര്‍ട്ട് ജി.എഡ്വേര്‍ഡിനോട് നന്ദി പറയുന്നുണ്ടാവും. ഒരു പക്ഷേ സാധാരണ സാഹചര്യങ്ങളില്‍ നിഷേധിക്കപ്പെട്ട അവരുടെ ജന്‍മത്തിന്  വഴിയൊരുക്കിയത് അദ്ദേഹവും കൂട്ടാളികളും വികസിപ്പിച്ച സാങ്കേതിക വിദ്യയായിരുന്നു എന്നത് തന്നെ കാരണം. വന്ധ്യത സന്താനഭാഗ്യം മുടക്കിയ നിരവധി മാതാപിതാക്കള്‍ക്ക് അനുഗ്രഹമായ കൃത്രിമ ഗര്‍ഭധാരണ സാങ്കേതിക വിദ്യയുടെ (Invitro Fertilisation) പിതാവ് വൈദ്യശാസ്ത്ര നോബലിലുടെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

1978 ല്‍ ലൂയിസ് ബ്രൌണ്‍ ലോകത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവായി ജനിച്ചു വീണത് എഡ്വേര്‍ഡും സംഘവും വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ ചുവടുപിടിച്ചായിരുന്നു.  1968ല്‍ കേംബ്രിഡ്ജില്‍ ഫിസിയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് റോബര്‍ട്ട് എഡ്വേര്‍ഡും പി.സി.സ്റ്റെപ്ടോയും ചേര്‍ന്ന് പുതിയ സങ്കേതത്തിനു രൂപം നല്‍കുന്നത്. ഗര്‍ഭപാത്രത്തിനുവെളിയില്‍ അണ്ഡ^ബീജകോശങ്ങളുടെ നിലനില്‍പ് എങ്ങനെ സാധ്യമാവും എന്നതായിരുന്നു പഠനവിഷയം. പ്രജനനത്തെ സഹായിക്കുന്ന മാജിക്കല്‍ കള്‍ച്ചര്‍ ഫ്ലൂയിഡ് തയാറാക്കുവാന്‍ റോബര്‍ട്ടിനു കഴിഞ്ഞു.1971ല്‍ പ്രജനനം നടന്ന അണ്ഡകോശം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുവാന്‍ ആദ്യമായി ഇവര്‍ ശ്രമിച്ചു.പരാജയമായിരുന്നു ഫലം. പിന്നീട് 1978 വരെ വിജയം കാണാന്‍ കാത്തിരിക്കേണ്ടി വന്നു. അതേ സമയം ഈ സാങ്കേതിക വിദ്യ ലോകമാകെ പ്രചരിക്കുകയും വന്ധ്യതാ ചികില്‍സയില്‍ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു.

ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ 
ഇന്‍ വിട്രോ(In vitro) എന്ന വാക്കിന്റെ അര്‍ഥം ഗ്ലാസിനുള്ളില്‍ എന്നാണ്. ഈ പ്രക്രിയയുടെ പ്രധാന ഘട്ടം  ലാബിലെ  ടെസ്റ്റ് റ്റ്യൂബിനുള്ളില്‍ നടക്കുന്ന കൃത്രിമ പ്രജനനമാണ്. ഇതിനു മുന്‍പ് ചില ഘട്ടങ്ങള്‍ കൂടി കടന്നു പോവേണ്ടതുണ്ട്.

പാകമായ അണ്ഡകോശം(ovum) തെരഞ്ഞെടുക്കല്‍ 

സ്ത്രീകളുടെ അണ്ഡാശയത്തില്‍ പ്രത്യേക ദ്രവം നിറഞ്ഞു കാണപ്പെടുന്ന ഫോളിക്കിളുകളുടെ( follicles) ഉള്‍ഭിത്തിയിലാണ് അണ്ഡങ്ങള്‍ വളരുന്നത്. അണ്ഡം പാകമാകുന്നതിനനുസരിച്ച് ഫോളിക്ക്ള്‍ വികസിക്കുന്നു. ഫോളിക്കിളിന്റെ വലിപ്പം നിര്‍ണയിച്ചാണ് അണ്ഡകോശങ്ങളുടെ പാകം തീരുമാനിക്കുന്നത്. ഗോണല്‍^എഫ്, ബ്രാവല്ലെ തുടങ്ങിയ കുത്തിവെപ്പുകളിലൂടെ അണ്ഡ വികാസത്തെ ഉത്തേജിപ്പിക്കാന്‍ കഴിയും. ഇതോടൊപ്പം പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ സ്വാധീനം തടയാന്‍ ചില കുത്തിവെപ്പുകളുമെടുക്കും. അണ്ഡവളര്‍ച്ചയെ പിറ്റ്യൂറ്ററി സ്വാധീനിക്കുന്നത് ഒഴിവാക്കി വളര്‍ച്ച പൂര്‍ണമായും കുത്തിവെച്ച മരുന്നുകളുടെ നിയന്ത്രണത്തിലാക്കാനാണിത്.പിന്നീട് ഫോളിക്ക്ള്‍ വളര്‍ച്ച നീരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഫോളിക്ക്ള്‍ പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ അവസാന കുത്തിവെപ്പ് ഹ്യൂമന്‍ ക്രോണിക് ഗോണാഡോ ട്രോപിന്‍ എടുക്കുന്നു. അണ്ഡ വളര്‍ച്ച പൂര്‍ണതയിലെത്തിക്കാനാണിത്. 36 മണിക്കൂറുകള്‍ക്കകം അണ്ഡകോശങ്ങള്‍ പുറത്തെടുക്കുന്നു.

കൃത്രിമ പ്രജനനം 
In Vitro Fertilisation
സൂക്ഷ്മനിരീക്ഷണത്തിലൂടെ അണ്ഡകോശങ്ങളെ തരം തിരിച്ച് പ്രത്യേക കള്‍ച്ചര്‍ മീഡിയത്തില്‍ സൂക്ഷിക്കുന്നു. നേരത്തെ പുരുഷനില്‍ നിന്ന് ശേഖരിച്ച ബീജകോശങ്ങളില്‍ ശേഷികൂടിയവയെ ഇതേ മാധ്യമത്തില്‍ അണ്ഡവുമായി ചേരുന്നതിനായി ചേര്‍ക്കുന്നു. 18 മണിക്കൂറിനു ശേഷം പ്രജനനം നടന്നോ എന്ന് നിരീക്ഷിക്കുന്നു. പ്രജനനം നടന്ന അണ്ഡകോശങ്ങള്‍ ഇന്‍കുബേറ്ററില്‍ കൂടുതല്‍ പരിണാമങ്ങള്‍ക്കായി സൂക്ഷിക്കുന്നു. പിന്നീട്   ഭ്രൂണകോശം ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിക്കുന്നു.

പലപ്പോഴും ഈ പ്രക്രിയയില്‍ പ്രജനനം നടന്ന അണ്ഡകോശങ്ങള്‍ ബാക്കി വരാറുണ്ട്. ഇവ എന്തുചെയ്യണമെന്ന് ബന്ധപ്പെട്ട ഗുണഭോക്താവ്വിനോട് അന്വേഷിക്കും. അവരുടെ തീരുമാനമനുസരിച്ച് അവര്‍ക്ക് ഭാവിയില്‍ ഉപയോഗിക്കാനായി അവ സൂക്ഷിക്കും. ചിലപ്പോള്‍ മറ്റു ചിലര്‍ക്ക് വേണ്ടി അവ ഉപയോഗിക്കും. ചിലപ്പോള്‍ നശിപ്പിച്ചു കളയും.

Sunday, August 29, 2010

ഗോതമ്പിന്റെ ജനിതകഘടന വായിച്ചെടുത്തു

ഗോതമ്പിന്റെ ജനിതകഘടന പൂര്‍ണമായി വായിച്ചെടുക്കാന്‍ കഴിഞ്ഞതായി ലിവര്‍പൂള്‍ യൂനിവേഴ്സിറ്റിയിലെ ഗവേഷകര്‍ അവകാശപ്പെട്ടു. മനുഷ്യജനിതകഘടനയേക്കാള്‍ അഞ്ചിരട്ടി വലിപ്പമേറിയ ജനിതകഘടന ഒരു വര്‍ഷത്തെ പരിശ്രമഫലമായാണ് പൂര്‍ണമായി അപഗ്രഥിച്ചതെന്ന് യൂനിവേഴ്സിറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം മൂലം പ്രതിസന്ധിയിലായ ഗോതമ്പ് ഉല്‍പ്പാദനത്തിന് പുതിയ ഉണര്‍വേകാന്‍ ഇതു വഴിവെക്കുമെന്ന് കരുതുന്നു.


ജനിതകഘടന വ്യക്തമാവുന്നതോടെ അതിജീവനശേഷിയുള്ള ഫലപ്രദമായ പുതിയ സങ്കരയിനം ഗോതമ്പിനങ്ങള്‍  വികസിപ്പിക്കുവാന്‍ ഈ മേഖലയില്‍ ഗവേഷകര്‍ക്ക് പുതു വഴി തെളിയും. ജനസംഖ്യാ വര്‍ധനവിനനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കുവാനും കഴിയും. സങ്കരയിനങ്ങള്‍ വികസിപ്പിക്കുന്നവര്‍ക്ക്  മര്‍മപ്രധാന ജനിതക ഘടകങ്ങള്‍ തിരഞ്ഞെടുക്കാന്‍ പുതിയ വിവരങ്ങള്‍ സഹായിക്കും. ജനിതകഘടന ഉടന്‍ തന്നെ ലോകത്തിന് വെളിപ്പെടുത്തുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

ഇതിലൂടെ സ്വഭാവ വിശേഷങ്ങള്‍ നിര്‍ണയിക്കുന്ന ജീനുകളെ തെരഞ്ഞുപിടിച്ച് ബ്രീഡിംഗില്‍ ഉപയോഗപ്പെടുത്താനാവും. അങ്ങനെ കാര്യശേഷി കൂടിയ പുതിയ സങ്കരയിനം ഗോതമ്പിനങ്ങള്‍ വികസിപ്പിക്കാനാവും. മനുഷ്യജനിതകഘടന വായിച്ചെടുക്കാന്‍ ഗവേഷകര്‍ 15വര്‍ഷമാണെടുത്തതെങ്കില്‍ നവീന അപഗ്രഥന മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ ഗോതമ്പിന്റെ ഘടന തിരിച്ചറിയുകയായിരുന്നു.

Tuesday, July 20, 2010

ശരിക്കും അവര്‍ ചന്ദ്രനില്‍ ചെന്നിരുന്നോ?


ജൂലൈ21 ചാന്ദ്ര ദിനം special
ശരിക്കും അവര്‍ ചന്ദ്രനില്‍ ചെന്നിരുന്നോ?
Edwin Andril. we can see Neel Armsstrong the Photographer In his mask
മേരിക്കയിലെവിടെയോ വിജനമായ വലിയ പ്രദേശത്ത് സജ്ജമാക്കിയ ഹോളിവുഡ് സിനിമകളുടെ സെറ്റിനെ വെല്ലുന്ന സ്റ്റുഡിയോ. അവിടെ അരങ്ങേറിയ മനോഹരമായൊരു തട്ടിപ്പു നാടകം. അഭിനേതാക്കള്‍ നീല്‍ ആംസ്േട്രാംഗ് എഡ്വിന്‍ ആല്‍ഡ്രിന്‍ പിന്നെ മൈക്കേല്‍ കോളിന്‍സ്. തിരക്കഥ സംവിധാനം നാസ. വിഢികളായത് കാഴ്ച കണ്ട് കയ്യടിക്കുന്ന നമ്മളും. അങ്ങനെയൊരു സാധ്യത തോന്നുന്നുണ്ടോ? ഇതു ശരിയാവാന്‍ വഴിയുണ്ടോ? സംശയാലുക്കള്‍ അക്കാലത്തേ രംഗത്തുണ്ടായിരുന്നു. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ലെന്നും സംഗതി തട്ടിപ്പാണെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നും പറഞ്ഞ് ലോകത്തിന്റെ പല ഭാഗത്തും വാദമുയര്‍ന്നു. ഗൂഢാലോചനാ സിദ്ധാന്തമെന്ന പേരില്‍ ദൌത്യം  കെട്ടിച്ചമച്ചതാണെന്നതിന് അന്നത്തെ ചന്ദ്രനില്‍ നിന്നു പകര്‍ത്തിയ ഫോട്ടോകളും വീഡിയോയും അപഗ്രഥിച്ച് പല തെളിവുകളും ഇവര്‍ മുന്നോട്ടുവച്ചു.
US Flag posted in moon soil
ചന്ദ്രന്റെ ആകാശത്തെ നക്ഷത്രങ്ങളെവിടെ?

ചന്ദ്രോപരിതലത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളിലെല്ലാം നല്ല കറു കറുപ്പന്‍ ആകാശം. ഒരു നക്ഷത്രത്തെ പോലും കണി കാണാനില്ല. എവിടെപ്പോയി നമ്മുടെ നക്ഷത്രങ്ങള്‍? തിരക്കഥയില്‍ അതു വിട്ടു പോയോ? എതിര്‍വാദക്കാര്‍ കണ്ടെത്തിയ പാളിച്ചകളിലൊന്നായിരുന്നു ഇത്.

ഇതാമറുപടി
ചന്ദ്രന്റെ അന്തരീക്ഷത്തില്‍ വായുവില്ല. സൂര്യപ്രകാശം തടസങ്ങളില്ലാതെ നേരിട്ടു പതിച്ച് ഉപരിതലത്തില്‍ നിന്ന് തീവ്രമായി പ്രതിഫലിക്കുന്നു. വെട്ടിത്തിളങ്ങുന്ന ചന്ദ്രോപരിതലത്തില്‍ നിന്ന് ചിത്രം പകര്‍ത്തുമ്പോള്‍ അകലെയുള്ള നക്ഷത്രങ്ങള്‍ മങ്ങിയതായി തോന്നുന്നു.

പരുക്കന്‍ മണ്ണില്‍  തെളിഞ്ഞ ഷൂ അടയാളമോ?

ആല്‍ഡ്രിന്റെ ഷൂ അടയാളം നോക്കൂ. എന്തൊരു കൃത്യത. ചന്ദ്രന്റെ പരുക്കന്‍ മണ്ണില്‍ എങ്ങനെ ഇത്ര തെളിഞ്ഞ അടയാളം പതിയും? നനഞ്ഞ പൂഴിപ്പൊടിയിലേ ഇത്ര നന്നായി അടയാളം പതിയൂ

ഇതാ മറുപടി
ചാന്ദ്ര മണ്ണിന്റെ സവിശേഷതകള്‍ മനസിലാക്കുവാനുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് അത്തരമൊരു ചിത്രം പകര്‍ത്തിയത്.വാദം ശുദ്ധ മണ്ടത്തരമെന്നാണ് നാസ ഗവേഷകര്‍ തെളിയിച്ചത്. അവിടത്തെ മണ്ണ്  നന്നായി പൊടിഞ്ഞ തരത്തിലുള്ളതാണ്. മൈക്രോസ്േകാപ്പില്‍ നിരീക്ഷിച്ചാല്‍ ഇത് അഗ്നി പര്‍വ്വത സ്ഫോടനത്തില്‍ അവശേഷിക്കുന്ന ചാരത്തിനു സമാനമായി തോന്നും. ഈ മണ്ണില്‍ ചുവടു വെക്കുമ്പോള്‍ എളുപ്പത്തില്‍ അമര്‍ന്ന് കൃത്യമായ കാലടയാളം രൂപപ്പെടും. വായുവില്ലാത്തതിനാല്‍ അവ മാറ്റമില്ലാതെ തുടരുകയും ചെയ്യും.


കാറ്റില്ലാത്തിടത്ത് കൊടിപാറുന്നു!

വായുവില്ലാത്തതിനാല്‍ കാറ്റെന്നാലെന്തെന്ന് അറിയാത്ത ചന്ദ്രനിലാണ് അമേരിക്കന്‍ പതാക പാറുന്നത്. ചിത്രങ്ങളില്‍ പതാക പാറുന്നത് വ്യക്തം. ഇതെങ്ങനെ സംഭവിച്ചു? തിരക്കഥയില്‍ വീണ്ടും പിഴവ്.

ഇതാ മറുപടി
ഒരു വസ്തുവിന് ചലിക്കാന്‍ കാറ്റു തന്നെ വേണമെന്ന് എന്തിനിത്ര വാശി. വലിഞ്ഞു മുറുക്കിയ സ്പ്രിംഗ് കൈവിട്ടാല്‍ താനെ പിന്നോട്ട് തിരിയാറില്ലേ. ഇവിടെ സംഭവിച്ചതിതാണ്. പതാക ചാന്ദ്ര മണ്ണില്‍ ആഴ്ത്താന്‍ രണ്ടു യാത്രികരും നന്നേ വിഷമിച്ചിരുന്നു. ഇരു ദിശകളിലേക്കും തിരിച്ച് കൊണ്ടാണ് പതാകയുടെ ദണ്ഡ് ഇവര്‍ ചന്ദ്രനില്‍ ഉറപ്പിച്ചത്. ആ ചലനങ്ങള്‍ക്ക് ശേഷമുള്ള ജഡത്വമാണ് കുറച്ചു നേരം അതിനെ ചലിപ്പിച്ചത്. മറ്റൊന്ന് പതാകയുടെ മുകളില്‍ അതിന്റെ ആകൃതി നിലനിര്‍ത്താന്‍ ഘടിപ്പിച്ച ദണ്ഡും സാഹസത്തിനിടയില്‍ പലയിടത്ത് വളഞ്ഞു പോയിരുന്നു. ഇത് പറന്നു നില്‍ക്കുന്ന പോലുള്ള പ്രതീതി പതാകയിലുണ്ടാക്കി.

ഫോട്ടോയില്‍ പതിഞ്ഞ മൂന്നാമന്‍?
എഡ്വിന്‍ ആല്‍ഡ്രിന്റെ ചിത്രത്തില്‍ മുഖാവരണത്തില്‍ ദൂരത്തെന്നോണം നില്‍ക്കുന്ന നീല്‍ ആംസ്ട്രോംഗിനെ കാണാം. പ്രത്യേകിച്ചൊന്നും ചെയ്യാത്തപോലെ നില്‍ക്കുകയാണ് നീല്‍. ഫോട്ടോ എടുക്കണമെങ്കില്‍ നീല്‍ തന്നെ വേണം. മൈക്കേല്‍ കോളിന്‍സ് അകലെയുള്ള പേടകത്തിനുള്ളിലാണ്. പിന്നെ ആല്‍ഡ്രിന്റെ ഫോട്ടോ ആരെടുത്തു?

ഇതാ മറുപടി
തടിച്ച സ്േപസ് സ്യൂട്ടും പുറത്ത് വലിയ ബേഗും തൂക്കിയ ഈ യാത്രികര്‍ നമ്മള്‍ ചെയ്യുന്ന പോലെ ക്യാമറ കയ്യിലെടുത്ത് ഫോട്ടോപിടിക്കുകയായിരുന്നില്ല. നിരവധി ജോലികള്‍ക്കിടയില്‍ ഒന്നായിരുന്നു അവര്‍ക്ക് ഫോട്ടോപിടുത്തം.അതിനായി അവരുടെ മാറിലായിരുന്നു ക്യാമറ സജ്ജീകരിച്ചിരുന്നത്. ആല്‍ഡ്രിന്റെ ഫോട്ടോയെടുത്തത് നീല്‍ തന്നെയായിരുന്നു. ചിത്രത്തില്‍ ഫോട്ടോഗ്രാഫറുടെ പതിവ് ശരീര ചലനമൊന്നുമില്ലാതെ നീല്‍ നിന്നതും അതിനാലായിരുന്നു.

തിരിച്ചു പറന്നത് കത്താത്ത റോക്കറ്റില്‍!

യാത്രികരുടെ പേടകംതിരിച്ചു പറന്നുയരാന്‍ സഹായിച്ച റോക്കറ്റ് ജ്വലിച്ചിരുന്നില്ല. കത്താത്ത റോക്കറ്റെങ്ങനെ പേടകവുമായി കുതിച്ചുയര്‍ന്നു?

ഇതാ മറുപടി
ആരു പറഞ്ഞു കത്താത്ത റോക്കറ്റെന്ന്. ജ്വലനം എന്ന രാസപ്രവര്‍ത്തനം അവിടെ നടന്നിരുന്നു. പക്ഷേ അതിന്റെ ഉല്‍പ്പന്നമായ ജ്വാല അദൃശ്യമായിരുന്നു. ചന്ദ്രനില്‍ നിന്ന് ഉയരാനുള്ള റോക്കറ്റില്‍ ഉപയോഗിച്ചത് ഹൈഡ്രസീനും ഡൈ നൈട്രജന്‍ ടെട്രോക്സൈഡുമാണ്.
ഇവ തമ്മില്‍ ചേര്‍ന്ന് ജ്വലിക്കുമ്പോഴുണ്ടാവുന്ന ഉല്‍പ്പന്നം ജലം പോലെ നിറമില്ലാത്തതാണ്.

എങ്ങനെ ഇത്ര നല്ല ഫോട്ടോകള്‍?

പുറത്തുവിട്ട ഫോട്ടോയെല്ലാം മികച്ച നിലവാരത്തിലുള്ളതായിരുന്നു
നല്ല ഫോട്ടോഗ്രാഫര്‍മാരുടെ കഴിവു വിളിച്ചോതുന്നവ. എങ്ങനെയാണ് മാറിലെ ക്യാമറയില്‍ ഇങ്ങനെ നല്ല ചിത്രങ്ങള്‍ പകത്താന്‍ കഴിയുക?

ഇതാ മറുപടി
ആയിരക്കണക്കിന് ചിത്രങ്ങളാണ് ദൌത്യത്തിനായി പ്രത്യേകം സജ്ജമാക്കിയ ക്യാമറകളില്‍ ഇവര്‍ എടുത്തത്. നാസ പുറത്തുവിട്ടതും മാസികകളില്‍ വന്നതുമെല്ലാം അവയില്‍ അത്യാവശ്യം നല്ല ചിത്രങ്ങള്‍ മാത്രം. തലയില്ലാത്തതും ഫോക്കസ് തെറ്റിയതും മങ്ങിയതുമെല്ലാം കൂട്ടത്തിലുണ്ടായിരുന്നു. പക്ഷേ പുറത്തു വന്നില്ല.
ചന്ദ്രനില്‍ ചെയ്ത ഓരോ നീക്കത്തിനും നിരവധി തവണ ആവര്‍ത്തിച്ച് പരിശീലനം നടത്തിയവരാണ് യാത്രികര്‍. ഫോട്ടോയെടുപ്പിലും നല്ല രീതിയില്‍ മുന്നൊരുക്കം നടത്തിയിരുന്നു.

മാരക വികിരണങ്ങള്‍ നിറഞ്ഞ വാന്‍ അലന്‍ ബെല്‍റ്റ് ഇവര്‍ എങ്ങനെ തരണം ചെയ്തു?
ഭൂമിയില്‍ നിന്ന് 1000 കിലോമീറ്റര്‍ മുകളിലുള്ള മാരക വികിരണങ്ങള്‍ നിറഞ്ഞ മേഖലയാണ് വാന്‍ അലന്‍ ബെല്‍റ്റ്. ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ സൌരവാത പദാര്‍ഥങ്ങള്‍ വന്നുപെടുന്ന ഇവിടത്തെ വികിരണമേറ്റാല്‍ ജീവഹാനി നിശ്ചയം

ഇതാ മറുപടി
വാന്‍ അലന്‍ ബെല്‍റ്റിന് കഥ കൊഴുപ്പിക്കാന്‍ കൂടുതല്‍ ഭീകരത നല്‍കിയതാണ്. യാതൊരു മുന്‍കരുതലുമെടുക്കാതെ ദീര്‍ഘനേരം ഇവിടെ പെട്ടാല്‍ ജീവഹാനി ഉണ്ടാവാം. അതിവേഗത്തില്‍ കുതിക്കുന്ന ചാന്ദ്രപേടകത്തിനകത്ത് സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ യാത്രികര്‍ക്ക് വികിരണമേല്‍ക്കാന്‍ സാധ്യത കുറവാണ്. 1000കിലോമീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഈ മേഖല  ഒരു മണിക്കൂര്‍ കൊണ്ട് പേടകം മുറിച്ചുകടന്നു.
ഇതിനിടയില്‍ ഒരു എക്സ് റേയ് ടെസ്റ്റിലുള്ളത്ര വികിരണം മാത്രമേ ഇവര്‍ക്ക് ഏല്‍ക്കേണ്ടി വന്നുള്ളൂ.

എതിര്‍വാദങ്ങള്‍ക്കെല്ലാം നാസ കൃത്യമായ മറുപടി  അന്നേ നല്‍കിയിരുന്നു. ചാന്ദ്രയാത്രികര്‍ ശേഖരിച്ച ശിലാപദാര്‍ഥങ്ങള്‍ തന്നെയാണ് ദൌത്യം യാഥാര്‍ഥ്യമായിരുന്നുവെന്ന് കാണിക്കുന്ന ശക്തമായ തെളിവ്. ലോകത്തിലെ നിരവധി പരീക്ഷണശാലകളില്‍ പഠനവിധേയമാക്കിയ ഇവ ഭൂമിയിലുള്ളതല്ലെന്ന് വ്യക്തമായിരുന്നു.
ഒന്‍പതു തവണയാണ് നാസ ദൌത്യം തുടര്‍ന്നത്. തട്ടിപ്പായിരുന്നെങ്കില്‍ ഇത്ര തവണയും പാളിച്ചകളില്ലാതെ എങ്ങനെ പിടിച്ചു നില്‍ക്കാന്‍ കഴിയും.
ഇന്ന് ചന്ദ്രനില്‍ നിന്ന് തെളിവുറ്റ ചിത്രങ്ങള്‍ അയച്ചു കൊണ്ടിരിക്കുന്ന പേടകങ്ങള്‍ പഴയ ചാന്ദ്ര ദൌത്യങ്ങളുടെ അവശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുമുണ്ട്.ലോകത്തിന്റെ പലകോണുകളില്‍ നിന്നുള്ള പ്രതിഭാശാലികളായ 50000ത്തോളം ശാസ്ീത്രകാരന്‍മാരുടെ പ്രയത്നമായിരുന്നു ഈ ദൌത്യങ്ങള്‍.

 visit this to see the video
http://www.youtube.com/watch?v=QbwZL-EK6CY

Monday, July 19, 2010

ഓപ്പര്‍ച്യൂനിറ്റി പിന്നിട്ട ചൊവ്വാപഥങ്ങള്‍


ചിത്രം ചൊവ്വയില്‍ നിന്ന്. ചൊവ്വന്‍ ഉപരിതലത്തില്‍ 2220 ദിവസം പൂര്‍ത്തിയാക്കിയ നാള്‍
നാസയുടെ പര്യവേഷണ വാഹനം ഓപ്പര്‍ച്യൂനിറ്റി പകര്‍ത്തിയ ചിത്രം.
 360 ഡിഗ്രിയില്‍ കറങ്ങി ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ക്യാമറയില്‍ പിന്നിട്ട വഴി തിരിഞ്ഞു നോക്കിയതാണ് കക്ഷി. ഒരു മീറ്ററോളം വീതിയുള്ള ചക്രങ്ങള്‍ ചുവന്ന ഗ്രഹത്തില്‍ അവശേഷിപ്പിച്ച ഭംഗിയുള്ള പാത പിന്നില്‍ നീണ്ടു കിടക്കുന്നു. വര്‍ഷം ഏഴു കഴിഞ്ഞിട്ടും ചൊവ്വയുടെ രഹസ്യങ്ങളില്‍ ഓപ്പര്‍ച്യൂനിറ്റി ഒഴുകി നടക്കുകയാണ്. 2003 ജൂലൈ 7 നാണ് ഓപ്പര്‍ച്യൂനിറ്റി വിക്ഷേപിക്കപ്പെട്ടത്.
പ്രകാശവര്‍ഷങ്ങള്‍ അകലം കടന്ന് 2004 ജനുവരിയില്‍ ചൊവ്വയിലിറങ്ങി. നാസ ഇപ്പോള്‍ പുറത്തുവിട്ട ചിത്രം കഴിഞ്ഞ ഏപ്രില്‍ 22ന് പകര്‍ത്തിയത്.
ആകാശത്ത്  ഭൂമി വലം വെക്കാന്‍ 
നമുക്ക് ഒരാള്‍ കൂടി
ഭൂമിയെ ചുറ്റുന്ന കൃത്രിമ ഉപഗ്രഹ കൂട്ടത്തിലേക്ക് ഇന്ത്യയുടെ അഭിമാനമായി ഒരാളെ കൂടെ നാം പറഞ്ഞു വിട്ടു. കാര്‍ട്ടോസാറ്റ് 2ബി എന്ന റിമോര്‍ട്ട് സെന്‍സിംഗ് ഉപഗ്രഹവുമായി ജൂലൈ 12ന് ഐ എസ് ആര്‍ ഒയുടെ പി.എസ്.എല്‍.വി ^15 റോക്കറ്റ് കുതിച്ചുയര്‍ന്നു.ഇന്ത്യന്‍ റിമോര്‍ട്ട് സെന്‍സിംഗ് ഉപഗ്രഹ (IRS)പരമ്പരയിലെ പതിനേഴാമനാണ് കാര്‍ട്ടോസാറ്റ് 2ബി. വിക്ഷേപിച്ച് 20 മിനിട്ടുകള്‍ കൊണ്ട്  4 സഹ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ട്ടോസാറ്റ് 2ബി ഉപഗ്രഹം ഭൂമിയില്‍ നിന്ന് 637 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചു.

കൂട്ടാളികള്‍

കാര്‍ട്ടോസാറ്റ് 2ബി എന്ന പ്രധാന ഉപഗ്രഹത്തിനൊപ്പം നാലു ചെറു ഉപഗ്രഹങ്ങള്‍ കൂടെ അയച്ചിരുന്നു.
നമ്മുടെ അന്താരാഷ്ട്ര സൌഹൃദത്തിന്റെ പുറത്ത് നാം 'ലിഫ്റ്റ്' കൊടുത്ത 3 ഉപഗ്രഹങ്ങളും പിന്നെ ബാംഗ്ലൂരുവിലും ഹൈദരാബാദിലുമുള്ള എന്‍ജിനീയറിംഗ് കോളജുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഒരു കുഞ്ഞന്‍ ഉപഗ്രഹവും. സറ്റഡ് സാറ്റ് എന്ന ഒരു കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണിത്.
മറ്റു മൂന്നു പേര്‍
Cartosat 2B

  • അല്‍സാറ്റ് 2എ അല്‍ജീരിയന്‍ ഉപഗ്രഹം(116 കിലോഗ്രാം)
  • എന്‍.എല്‍.എസ് 6.1 എ.ഐ.എസ്.എസ്.എ.ടി^1 കനേഡിയന്‍ ഉപഗ്രഹം
  • എന്‍.എല്‍.എസ് 6.2 ടിസാറ്റ്  സ്വിറ്റ്സര്‍ലാന്റ്  ഉപഗ്രഹം

കാര്‍ട്ടോസാറ്റ് 2ബി
694 കിലോഗ്രാം തൂക്കമുള്ള ഈ ഉപഗ്രഹം പ്രധാനമായും ഭൂതല മാപ്പിംഗ് ഉദ്ദേശിച്ചാണ് അയച്ചത്. പ്രധാന സവിശേഷത ഇതിലെ പാന്‍ക്രൊമാറ്റിക് ക്യാമറയാണ്(പാന്‍ ക്യാമറ). ഏകദേശം പത്ത് കിലോമീറ്റര്‍ വ്യാപ്തിയില്‍  ഒറ്റയടിക്ക് ദൃശ്യം പകര്‍ത്താന്‍ ഈ ക്യാമറക്കു കഴിയും.ഒരു വിശാല ഭൂഭാഗത്തിന്റെ  ഗുണമേന്‍മ കൂടിയ ഒറ്റച്ചിത്രം ഒരു സ്നാപ്പില്‍ പകര്‍ത്താമെന്ന് ചുരുക്കം. സഞ്ചാര ദിശയില്‍ നിന്ന് 26ഡിഗ്രിയോളം തിരിയുവാന്‍ കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിനാവും.ഒട്ടുമിക്ക പ്രദേശങ്ങളും കൃത്യമായി ഒപ്പിയെടുക്കാന്‍ ഇതുമൂലം സാധിക്കും.64ജിഗാ ബൈറ്റ് ശേഷിയുള്ള റെക്കോര്‍ഡറില്‍ ഇവ ശേഖരിക്കാനും  ഭൂമിയിലെ ഗ്രൌണ്ട് സ്േറ്റേഷന്റെ പരിധിയിലെത്തുമ്പോള്‍ ചിത്രങ്ങള്‍ അയക്കാനുമാവും.

ലക്ഷ്യങ്ങള്‍

ഗ്രാമീണതലത്തിലും മറ്റുമുള്ള അടിസ്ഥാന സൌകര്യ ലഭ്യതയെക്കുറിച്ചുള്ള വിശദമായ ചിത്രം കാര്‍ട്ടോസാറ്റ് തരുന്ന ഭൂതല മാപ്പിലൂടെ കൈവരും. ഗതാഗത സംവിധാനങ്ങളും വികസന പ്രവര്‍ത്തനങ്ങളും കൃത്യമായി ആസൂത്രണം ചെയ്യാന്‍ ഈ മാപ്പിംഗ് സഹായിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണവിധേയമാക്കാന്‍ കഴിയും.വനമേഖലയെക്കുറിച്ച്  വിശദമായ  ചിത്രം തയാറാക്കാന്‍ കഴിയും. വൃക്ഷസാന്ദ്രത നിര്‍ണയിക്കാം. ഗ്രാമീണ പാതകള്‍ ആസൂത്രണം ചെയ്യാം അവയുടെ നിര്‍മാണം നിരീക്ഷണവിധേയമാക്കം.തീരദേശ ഭൂവിനിയോഗവും നിരീക്ഷണവിധേയമാക്കാം

Thursday, June 17, 2010

കാറ്റില്‍ തുണിയിഴ  പോലെ തിരമാല
ലോകത്തെ ഏറ്റവും വേഗം കുറഞ്ഞ വീഡിയോ

ലോകത്തെ ഏറ്റവും വേഗം കുറഞ്ഞ വീഡിയോ ചിത്രം കാണാം.സൌത്ത് പസഫിക് എന്ന ഡോക്യുമെന്ററിക്കു വേണ്ടി ബി.ബി.സി പ്രവര്‍ത്തകര്‍ പകര്‍ത്തിയ തിരമാലയുടെ ചലനമാണിത്.ഒരു ലക്ഷം ഡോളര്‍ വിലയുള്ള നൂതന HD ക്യാമറ ഉപയോഗിച്ചാണ് ലോക ചരിത്രത്തിലെ വേഗം കുറഞ്ഞ ഷോട്ട് പകര്‍ത്തിയിരിക്കുന്നത്.ഒരു ഗ്രാഫിക് ചിത്രം പോലെ വിസ്മയിപ്പിക്കുന്ന വീഡിയോ link താഴെ.പകര്‍ത്തിയ HD4 ക്യാമറയുടെ ചിത്രവും കൂടെയുണ്ട്.
ദൃശ്യത്തിന്റെ രണ്ടാം പകുതിയാണ് ഏറെ ഹൃദ്യം
http://www.youtube.com/watch?v=7BOhDaJH0m4

Tuesday, June 15, 2010


ചാന്ദ്ര ജലാംശം
അളന്നതിനേക്കാള്‍ നൂറു മടങ്ങധികം

കണ്ടെത്തിയതൊന്നുമായില്ല, ചന്ദ്രനിലെ ജലകേളി കാണാനിരിക്കുന്നേയുള്ളൂ. ഇതുവരെയുള്ള ശാസ്ത്രനിഗമനങ്ങളേക്കാള്‍ നൂറു മടങ്ങ് ജലാംശം ചന്ദ്രനിലുണ്ടെന്ന്  നാസ നേതൃത്വം നല്‍കിയ പുതിയ പഠനം വെളിപ്പെടുത്തുന്നു. അമേരിക്കയിലെ മഹാതടാകങ്ങളിലുള്ള ജലസമ്പത്തിന്റെ രണ്ടര മടങ്ങ് അധികം വരും ചാന്ദ്രജലാംശത്തിന്റെ വ്യാപ്തമെന്നാണ് പുതിയ നിഗമനം. ധാതുക്കള്‍ക്കിടയില്‍ അകപ്പെട്ട ജലാംശം മുഴുവന്‍ ശേഖരിക്കാനായെങ്കില്‍ അത് ചന്ദ്രോപരിതലത്തെ ഒരു മീറ്ററോളം കനത്തില്‍ മൂടാവുന്നത്രയുണ്ടാവുമെന്ന് ഗവേഷകര്‍ വിശദമാക്കുന്നു.അമേരിക്കയിലെ കാര്‍നേജി ശാസ്ത്ര കോന്ദ്രത്തിലെ ഫ്രാന്‍സിസ് മക് കുബിനും സംഘവും ചാന്ദ്രശിലാവശിഷ്ടങ്ങളില്‍ നടത്തിയ പഠനമാണ് നിഗമനങ്ങളെ മാറ്റിമറിക്കുന്നത്. അപ്പോളോ ദൌത്യങ്ങളില്‍ ശേഖരിച്ച സാമ്പിളുകളും ചന്ദ്രനില്‍ നിന്നുണ്ടായി ഭൂമിയില്‍ കോടിക്കണക്കിന് വര്‍ഷം മുന്‍പ് പതിച്ചതെന്ന് കണക്കാക്കുന്ന ഉല്‍ക്കയുമാണ് പഠനവിധേയമാക്കിയത്.ഇവയിലെ ഹൈഡ്രോക്സില്‍ ഗ്രൂപ്പിനെയും(ഒരു ഹൈഡ്രജന്‍ ഓക്സിജന്‍ സംയുക്തം.ജലസാനിധ്യത്തിന്റെ സൂചന തരുന്നു) ജലാംശം വഹിക്കുന്ന അപ്പറ്റെറ്റ് എന്ന ഫോസ്ഫറസ് ധാതുവിനെയും കേന്ദ്രീകരിച്ചായിരുന്നു പഠനം. നൂറു കോടിയില്‍ ഒരു ഭാഗം(parts per billion) അളവില്‍ മൂലകങ്ങളെ തിട്ടപ്പെടുത്തുന്ന പരീക്ഷണങ്ങള്‍ നടത്തി.ഉല്‍പ്പത്തിസമയത്ത് ചുട്ടു പഴൂത്ത മാഗ്മയായിരുന്ന(ഉരുകിയ ശിലാവസ്ഥ) ചന്ദ്രന്‍ തണുത്തപ്പോള്‍ എങ്ങിനെയാണ് പദാര്‍ഥങ്ങള്‍ ഉറഞ്ഞുകൂടിയതെന്ന് വ്യക്തമാക്കുന്ന മാതൃകകളുമായി പരീക്ഷണ ഫലങ്ങള്‍ ചേര്‍ത്തുവച്ചാണ് നിഗമനത്തിലെത്തിയത്.

പിറവിയില്‍ ചേര്‍ന്ന ജലം
450 കോടി വര്‍ഷം മുന്‍പ് ഭൂമിയില്‍ ചൊവ്വയോളം പോന്ന ആകാശവസ്തു പതിച്ചതിന്റെ ഫലമായാണ് ചന്ദ്രന്‍ പിറവിയെടുത്തതെന്നാണ് ശാസ്ത്രസങ്കല്‍പം. ചിതറിത്തെറിച്ച അവശേഷിപ്പുകള്‍ ചേര്‍ന്ന് ചന്ദ്രന്‍ രൂപപ്പെടുകയായിരുന്നു.ചന്ദ്ര മാഗ്മാ സമുദ്രമെന്ന ചുട്ടുപഴൂത്ത ഈ പദാര്‍ഥസഞ്ജയം തണുക്കുന്നതിനിടയില്‍ കുറേ ജലം ബാഷ്പമാവുകയും ബാക്കിയുള്ളവ ഉറയുന്ന ധാതുക്കള്‍ക്കിടയില്‍ അകപ്പെട്ട് ഹൈഡ്രോക്സില്‍ രൂപത്തില്‍ സംരക്ഷിക്കപ്പെടുകയായിരുന്നു.
ഇല്ലാതായെങ്കിലും ചന്ദ്രനിലെ ഹൈഡ്രോക്സില്‍ സാനിധ്യം തെളിവുസഹിതം വിളിച്ചു പറഞ്ഞ നമ്മുടെ ചാന്ദ്രയാന് നന്ദി പറയാം. അതിലേക്ക് ശാസ്ത്രം പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

Tuesday, June 1, 2010

സ്തനാര്‍ബുദത്തിന് ഫലപ്രദ
വാക്സിന് സാധ്യത തെളിയുന്നു

സ്തനാര്‍ബുദത്തിനെതിരായ ഫലപ്രദമായ വാക്സിന് സാധ്യത തെളിയുന്നു. അമേരിക്കയില്‍ ക്ലെവ് ലാന്റ് ക്ലിനിക്കിലെ ഗവേഷകര്‍ എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ ശുഭസൂചന തരുന്നു. മനുഷ്യരില്‍ വിജയകരമായി പരീക്ഷിക്കാന്‍ കഴിഞ്ഞാല്‍ സ്തനാര്‍ബുദ സാധ്യതയേറിയ നാല്‍പ്പതു കഴിഞ്ഞ സ്ത്രീകള്‍ക്ക് മുന്‍കരുതലായി ഈ കുത്തിവെപ്പ് നല്‍കാന്‍ കഴിയും.
സ്തനാര്‍ബുദ കോശങ്ങളിലും മുലയൂട്ടുന്ന സ്ത്രീകളുടെ പാലുല്‍പ്പാദന കോശസമൂഹങ്ങളിലും കണ്ടുവരുന്ന  ആല്‍ഫാ ലാക്റ്റാല്‍ബുമിന്‍ എന്ന പ്രോട്ടീനിനെതിരെ തിരിയാന്‍ ഈ കുത്തിവെപ്പ് പ്രതിരോധസംവിധാനത്തെ പ്രാപ്തമാക്കമെന്ന് കരുതുന്നു. ഭാവിയില്‍ മുലയൂട്ടാന്‍ സാധ്യതയില്ലാത്ത സ്ത്രീകളില്‍ മാത്രമേ ഇതു നല്‍കാന്‍ കഴിയൂ. വൈദ്യശാസ്ത്ര ജേര്‍ണ്‍ലായ നാച്ച്വറിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. അര്‍ബുദ കോശങ്ങള്‍ ആരോഗ്യമുള്ള കോശങ്ങളുമായി സാമ്യത  പുലര്‍ത്തുന്നതിനാല്‍ ഇവക്കെതിരായ കുത്തിവെപ്പ് വികസിപ്പിക്കുന്നത് സങ്കീര്‍ണമായ ദൌത്യമായിരിക്കും.  പത്ത് മാസത്തിനകം സ്തനാര്‍ബുദത്തിന് സാധ്യതയുള്ള എലികളില്‍ ആല്‍ഫാ ലാക്റ്റാല്‍ബുമിനില്‍ നിന്ന് നിര്‍മിച്ച വാക്സിനും പ്രതിരോധ സംവിധാനത്തെ ഇതിനോട് പ്രതികരിക്കാന്‍ പ്രാപ്തമാക്കുന്ന പ്രത്യേക രാസവസ്തുവും അടങ്ങിയ കുത്തിവെപ്പ് നല്‍കി. ആറുമാസത്തിനുശേഷം പരീശോധിച്ചപ്പോള്‍ ഇവയില്‍ സ്തനാര്‍ബുദത്തിന്റെ യാതൊരു അടയാളങ്ങളും ഗവേഷകര്‍ക്ക് കണ്ടെത്താനായില്ല.
നൂറു ശതമാനം പ്രതിരോധിക്കാന്‍ കഴിയുന്ന അസുഖമാണ് സ്തനാര്‍ബുദമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ വിന്‍സെന്റ് ത്യൂഹി പറയുന്നു.ഹോര്‍മോണ്‍ വ്യതിയാനവും ജനിതക കാരണങ്ങളും മദ്യപാനവും പുകവലിയുമെല്ലാം സ്തനാര്‍ബുദത്തിനു വഴിതെളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Thursday, May 27, 2010

ഗാലക്സികള്‍ ഉരയുന്നു
തമോഗര്‍ത്തങ്ങള്‍ ഉത്തേജിതമാവുന്നു

തമോഗര്‍ത്തങ്ങളില്‍  ചെറുവിഭാഗം അതിഭീമമായ അളവില്‍ ഊര്‍ജം പുറത്തുവിടുന്നതിനു പിന്നിലെ രഹസ്യം പതിറ്റാണ്ടുകളായി ജ്യോതിശാസ്ത്രകാരന്‍മാരുടെ സമസ്യയായിരുന്നു. പ്രപഞ്ചസര്‍വേ തുടരുന്ന നാസയുടെ സ്വിഫ്റ്റ് ഉപഗ്രഹം നല്‍കിയ വിവരങ്ങള്‍ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നു. ഗാലക്സികള്‍ തമ്മിലുരയുമ്പോഴാണ് അവയിലെ തമോഗര്‍ത്തങ്ങള്‍ ഉത്തേജിക്കപ്പെട്ട് ഉന്നത ഊര്‍ജാവസ്ഥയിലെത്തുന്നതെന്ന് സര്‍വ്വേ വെളിപ്പെടുത്തുന്നു. സൂര്യനെക്കാള്‍ പത്തുകോടിയിലധികം മടങ്ങ് പിണ്ഡമുള്ള തമോഗര്‍ത്തങ്ങള്‍ക്കരികിലെ ഗാലക്സി കേന്ദ്രങ്ങളില്‍ നിന്നാണ് തീവ്രമായ ഊര്‍ജ പ്രവാഹമുണ്ടാവുന്നത്. ഇത്തരത്തിലുള്ള ചില ഉത്തേജിത ഗാലക്റ്റിക്കല്‍ കേന്ദ്രങ്ങളാണ് (Active Gallectical Nuclei) പ്രപഞ്ചത്തിലെ ഏറ്റവും പ്രകാശിക്കുന്ന വസ്തുക്കള്‍.സ്വിഫ്റ്റില്‍ സജ്ജമാക്കിയ ബേസ്റ്റ് അലര്‍ട്ട് ടെലസ്കോപ്പ് (BAT) ഘന എക്സ് റേ കിരണങ്ങള്‍ ഉപയോഗിച്ച് 2004 മുതല്‍  തുടങ്ങിയ പ്രപഞ്ച മാപ്പിംഗ് പ്രക്രിയയിലാണ് പുതു വിവരം ലഭ്യമായത്.ഉത്തേജിത ഗാലക്റ്റിക്കല്‍ കേന്ദ്രങ്ങള്‍ ആധാരമാക്കിയുള്ള സര്‍വ്വേയില്‍ നിരവധി പുതിയ ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തി.തമ്മില്‍ ചേര്‍ന്നു തുടങ്ങിയതോ അടുത്തു നില്‍ക്കുന്നതോ ആയ ഗാലക്സികളാണ് ബാറ്റ് നിരീക്ഷിച്ചത്.ഇതില്‍ അറുപത് ശതമാനവും അടുത്ത നൂറുവര്‍ഷത്തിനകം മുഴൂവനായി ചേരുമെന്നാണ് കണക്കാക്കുന്നത്.

Saturday, May 22, 2010

കൃത്രിമജീവകോശം;
സാധ്യതകള്‍ ആശങ്കകള്‍


സാധ്യതകളുടെയും ആശങ്കകളുടെയും ജാലകമാണ് അമേരിക്കയിലെ ജെ.ക്രെയ്ഗ് വെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നിട്ടിരിക്കുന്നത്. മനുഷ്യനിര്‍മ്മിത ജനിതകഘടന ഒരു ജീവകോശത്തില്‍ സ്ഥാപിച്ച് പുതിയൊരു ജീവിയെ സൃഷ്ടിക്കാന്‍ കഴിയുമെന്ന വെളിപ്പെടുത്തല്‍ ലോകം ആശ്ചര്യത്തോടെയാണ് ഉള്‍ക്കൊണ്ടത്. ക്രെയ്ഗ് വെന്റര്‍ എന്ന വിയററ്നാം ജനിതകശാസ്ത്രകാരന്‍ 15 വര്‍ഷത്തോളമായി കാത്തുവെച്ച സ്വപ്നമായിരുന്നു ഒരു ജനിതകഘടന പുനര്‍സൃഷ്ടിച്ച് കൃത്രിമജീവകോശത്തിന് രൂപം നല്‍കുകയെന്നത്.മനുഷ്യനിര്‍മ്മിത ഡി എന്‍ എ നയിക്കുന്ന ജീവന്‍ പരീക്ഷണശാലയില്‍ തയാറായെന്ന് ലോകത്തെ അറിയിക്കുമ്പോള്‍ ക്രെയ്ഗിനും കൂട്ടര്‍ക്കും സ്വപ്നസാക്ഷാത്കാരമായിരുന്നു. കൂടുവിട്ട് കൂടുമാറുന്നത് പോലെ എം.മൈകോയ്ഡ് എന്ന ബാക്ടീരിയയുടെ പുനര്‍ നിര്‍മിച്ച ഡി എന്‍ എ ഘടന എം കാപ്രിക്കോളം എന്ന ബാക്ടീരിയയില്‍ ചേര്‍ത്ത് അതിനെ അടിമുടി പുതിയ ജീവിയാക്കി മാറ്റുകയാണ് ഗവേഷകര്‍ ചെയ്തത്. എം മൈകോയ്ഡിന്റെ സ്വഭാവസവിശേഷതകളുള്ള കൃത്രിമകോശം അങ്ങനെ പിറവിയെടുത്തു. മനുഷ്യന്‍ നിശ്ചയിച്ച ജനിതകസന്ദേശങ്ങളുമായി പുതിയ ജീവകോശങ്ങള്‍ സാധ്യമാണെന്ന തിരിച്ചറിവ് ജൈവശാസ്ത്രലോകത്തിന് പുതുയുഗമാണ് സമ്മാനിക്കാന്‍ പോകുന്നതെന്ന് ശാസ്ത്രകാരന്‍മാര്‍ പ്രവചിക്കുന്നു. സ്വഭാവം എന്തായിരിക്കണമെന്ന് നമുക്ക് നിശ്ചയിക്കാന്‍ കഴിയുന്ന സൂഷ്മജീവികള്‍ പിറവിയെടുക്കുന്നതോടെ പല മേഖലകളിലും പ്രവചനാതീതമായ മാറ്റങ്ങള്‍ ഉണ്ടാവും. പുതിയ സൂഷ്മജീവികളെ സൃഷ്ടിക്കാനുള്ള വെന്ററിന്റെ ശ്രമം തീര്‍ത്തും സാമ്പത്തിക ലക്ഷ്യം മാത്രം മുന്‍നിറുത്തിയാണെന്ന് വിമര്‍ശകര്‍ മുറുമുറുക്കുന്നുണ്ട്.കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുത്ത് ഇന്ധനമായി മാറ്റാന്‍ കഴിയുന്ന ആല്‍ഗകളെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് വെന്ററും സംഘവും ഇപ്പോള്‍ മുഴുകിയിരിക്കുന്നത്. എക്േസാണ്‍ മൊബൈല്‍ എന്ന ഓയില്‍ കമ്പനിയുമായി ഇതിന് കരാറായി കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഊഹങ്ങള്‍ക്കപ്പുറത്തെ ഡോളര്‍ ചെലവഴിച്ചുള്ള ഗവേഷണമാണ് പുരോഗമിക്കുന്നത്. നമുക്കിഷ്ടമുള്ളത് കൂട്ടിച്ചേര്‍ത്തും ഇഷ്ടമില്ലാത്തത് ഒഴിവാക്കിയും  ജനിതകഘടനയെ പുനര്‍നിര്‍മ്മിച്ച് വ്യാവസായിക പ്രാധാന്യമുള്ള സൂഷ്മജീവികളെ സൃഷ്ടിക്കാനാവുമെന്നത് സിദ്ധാന്തം മാത്രമായിരുന്നു ഇന്നലെവരെ. ഈ പരീക്ഷണത്തോടെ അത് പ്രയോഗ തലത്തിലെത്തുന്നു^ക്രെയ്ഗ് പറയുന്നു.പുതിയ ഡി എന്‍ എ സോഫ്റ്റ്വെയര്‍ മാറ്റിവെക്കുന്നതോടെ കോശം അതിനെ കൃത്യമായി അപഗ്രഥിക്കാന്‍ തുടങ്ങുന്നു.പിന്നീട് തീര്‍ത്തും പുതിയ ഒരുപറ്റം  പ്രോട്ടീന്‍ ശൃംഖലക്ക് രൂപം നല്‍കാന്‍ തുടങ്ങുന്നു.കുറച്ചുസമയത്തിനകം നേരത്തെ ആ കോശത്തിനുണ്ടായിരുന്ന എല്ലാ സ്വഭാവസവിശേഷതകളം അപ്രത്യക്ഷമാവുന്നു. അത് പുതിയ ജൈവരൂപമായി പരിണമിക്കുന്നു.ഇത് അത്ഭുതകരമായിരുന്നു.^ക്രെയ്ഗ് വിശദമാക്കുന്നു.
അതേ സമയം ആശങ്കകളും പരക്കുന്നുണ്ട്. പുതിയ പ്രവണത വലിയ പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പ്രകൃത്യാലല്ലാതെ പരിണമിക്കുന്ന ജൈവരൂപങ്ങള്‍ ലോകത്തിനു ചേരില്ലെന്നും വാദമുണ്ട്. ആക്രമണകാരികള്‍ക്ക് ജൈവായുധങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഇത് വഴിതെളിക്കുമെന്നും  ആശങ്കയുണ്ട്. പരീക്ഷണശാലകളില്‍ നിന്ന് കൃത്രിമജീവികള്‍ പുറത്തെത്താതിരിക്കുവാന്‍ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്ന് വെന്റര്‍ പറയുന്നു. തീര്‍ച്ചയായും സമ്മിശ്ര ഫലങ്ങള്‍ ഉളവാക്കുന്ന സാങ്കേതിക വിദ്യ തന്നെയാണ്  ഇത്. ഉപയോഗിക്കുന്നവര്‍ ഉത്തരവാദിത്തമുള്ളവരായിരിക്കുക എന്നതാണ് ഇക്കാര്യത്തില്‍ പരമ പ്രധാനം ^അദ്ദേഹം പറയുന്നു. പുതിയ മരുന്നുകള്‍ രൂപപ്പെടുത്തുന്നതിലും കുത്തിവെപ്പുകള്‍ വികസിപ്പിക്കുന്നതിലും ഈ സങ്കേതം ഉപയോഗപ്പെടും. മലിനജലം ശുദ്ധീകരിക്കുന്ന സൂഷ്മജീവികളെ രൂപപ്പെടുത്തുവാനും കഴിഞ്ഞേക്കും. ഹാനികരമായ രാസവസ്തുക്കളെ ഭക്ഷിച്ച് ജലം ശുദ്ധീകരിക്കാന്‍ കഴിയുന്ന ജീവികളെ സൃഷ്ടിക്കാന്‍ ഈ സങ്കേതം ഇനിയും വികസിക്കേണ്ടതുണ്ട്. ശാസ്ത്രഭാവനകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന  പുതുയുഗത്തിലേക്കാണ് നാം പ്രവേശിക്കുന്നതെന്ന് വെന്റര്‍ പറയുന്നു.

Friday, May 21, 2010

ശാസ്ത്രം വീണ്ടും വിസ്മയിപ്പിക്കുന്നു 
ആദ്യ കൃത്രിമ ജീവകോശം

വാഷിംഗ് ടണ്‍; ശാസ്ത്ര ലോകത്തിനു മറ്റൊരു നിര്‍ണായക വഴിത്തിരിവായി ആദ്യ കൃത്രിമ ജീവകോശം സൃഷ്ടിച്ചു.അമേരിക്കന്‍ ഗവേഷകര്‍ ഒരു ബാക്ടീരിയയുടെ ജനിതക സോഫ്ട്വെയര്‍ നിര്‍മ്മിച്ച് മറ്റൊരുകോശത്തില്‍ ചേര്‍ത്തുവെക്കുകയായിരുന്നു. മനുഷ്യന്‍ ജനിതക ഘടന നല്‍കിയ ഈ ജീവകോശം കൃംത്രിമ ഡി എന്‍ എ യുടെ പിന്‍ബലത്തില്‍ ജീവന്റെ എല്ലാ സവിശേഷതകളും പ്രകടിപ്പിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കൃത്രിമ ജീവികളുടെ സൃഷ്ടിയിലേക്ക്  ഈ കണ്ടെത്തല്‍ നയിക്കുമെന്നും അത് ലോകത്തിന് ദോഷം ചെയ്യുമെന്നും വിമര്‍ശനമുയരുന്നുണ്ട്.യീസ്റ്റ്, രാസവസ്തുക്കള്‍,കമ്പ്യൂട്ടര്‍ എന്നിവയുടെ സവിശേഷ വിന്യാസത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് ഗവേഷകര്‍ പറയുന്നു.ആടുകളില്‍ കാണപ്പെടുന്ന പ്രത്യേക സൂഷ്മജീവിയൂടെ ഡി എന്‍ എ അപഗ്രഥിച്ച് അവയുടെ ശൃംഖലകള്‍ക്കു സമാനമായ ഘടകങ്ങള്‍ രാസവസ്തുക്കളില്‍ നിന്ന് തയാറാക്കുകയായിരുന്നു.പിന്നീട് ഇവ യീസ്റ്റില്‍ കലര്‍ത്തി.അവ പരസ്പരം ഒട്ടിച്ചേര്‍ന്ന് യഥാര്‍ഥ ഡി എന്‍ എയുടെ കൃത്രിമ പതിപ്പ് രൂപപ്പെടുകയായിരുന്നു.പിന്നിട് ,ഇത് മറ്റൊരു ബാക്ടീരിയയില്‍ വളര്‍ന്ന് വിഭജിച്ച് രണ്ട് രണ്ട് കോശങ്ങളായി കൃത്രിമ ഡി എന്‍ എയുമായി ഒരു കോശവും യഥാര്‍ഥ ഡി എന്‍ എയുമായി മറ്റൊന്നും.ഗവേഷകര്‍ പിന്നീട് യഥാര്‍ഥ കോശങ്ങളെ നശിപ്പിച്ച് കൃത്രിമ കോശത്തെ വിഭജിക്കാന്‍ അനുവദിച്ചു.മണിക്കൂറുകള്‍ക്കകം കൃത്രിമകോശങ്ങളുമായി സൂഷ്മജീവികള്‍ പിറവിയെടുത്തു.എം.മൈകോയ്ഡ് എന്ന ബാക്ടീരിയയുടെ പുനര്‍ നിര്‍മിച്ച ഡി എന്‍ എ ഘടന എം കാപ്രിക്കോളം എന്ന ബാക്ടീരിയയില്‍ ചേര്‍ത്ത് അതിനെ അടിമുടി പുതിയ ജീവിയാക്കി മാറ്റുകയാണ് ഗവേഷകര്‍ ചെയ്തത്. എം മൈകോയ്ഡിന്റെ സ്വഭാവസവിശേഷതകളുള്ള കൃത്രിമകോശം അങ്ങനെ പിറവിയെടുത്തു. മനുഷ്യന്‍ നിശ്ചയിച്ച ജനിതകസന്ദേശങ്ങളുമായി പുതിയ ജീവകോശങ്ങള്‍ സാധ്യമാണെന്ന തിരിച്ചറിവ് ജൈവശാസ്ത്രലോകത്തിന് പുതുയുഗമാണ് സമ്മാനിക്കാന്‍ പോകുന്നതെന്ന് ശാസ്ത്രകാരന്‍മാര്‍ പ്രവചിക്കുന്നു.

Sunday, May 16, 2010

ഹിമാലയത്തിലെ തിബത്തന്‍ മാര്‍ക്കെന്താ പ്രത്യേകത?




ഹിമാലയ പര്‍വ്വതത്തിന്റെ നാലായിരത്തോളം മീറ്റര്‍ ഉയരത്തില്‍ തിബത്തുകാര്‍ സ്വസ്ഥജീവിതം നയിക്കുന്നു.ഓക്സിജന്‍ കുറഞ്ഞ ഈ ഉയരങ്ങളില്‍ അള്‍ട്ടിറ്റ്യൂഡ് സിക്ക്നെസ് എന്ന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ നേരിടേണ്ടിവരുന്ന സഞ്ചാരികള്‍ക്ക് ഇവര്‍ അത്ഭുതമായിരുന്നു. തിബത്തുകാരുടെ ഉയരങ്ങളിലെ അതീജീവനരഹസ്യമെന്താണെന്ന് പുറത്തായിരിക്കുന്നു.ഓക്സിജന്‍ വിന്യാസത്തെ നിയന്ത്രിക്കുന്ന രണ്ടു ജീനുകളിലുള്ള വ്യതിയാനമാണ് ഇവരുടെ പ്രത്യേകതയെന്ന് ചൈനീസ്^അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ജീവിത സാഹചര്യം കാലക്രമേണ സൃഷ്ടിച്ച ജനിതക വ്യതിയാനമാണ് ഇത്. രക്തത്തില്‍ ഓക്സിജന്‍ കുറഞ്ഞ തോതില്‍ മാത്രമേ ഇവര്‍ക്ക് നിലനിര്‍ത്താന്‍ കഴിയൂ. പക്ഷേ മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തിരി ഓക്സിജനെ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയും.് രക്തത്തിലെ ഓക്സിജന്‍ വാഹിയായ ഹീമോഗ്ലോബിന്റെ അളവും തിബത്തുകാരില്‍ കുറവാണ്. ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ വായുവിലെ ഓക്സിജന്റെ ഭാഗിക മര്‍ദ്ദം(partial pressure) കുറയുന്നതിനാല്‍ സഞ്ചാരികള്‍ക്ക് കാര്‍ബണ്‍ മോണോക്സൈഡ് പോയിസനിംഗ് അടക്കമുള്ള ഗൌരവമായ ശാരീരിക പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരിക.തിബത്തുകാര്‍ക്ക് ഇക്കാര്യത്തില്‍ പേടിക്കേണ്ടതില്ല.ഓക്സിജന്‍ കുറച്ചു മതി എന്നതിനാല്‍ മര്‍ദ്ദവ്യതിയാനത്തിന്റെ തിക്തഫലം അധികം അനുഭവിക്കേണ്ടെന്നു സാരം.

Sunday, May 9, 2010


മനുഷ്യര്‍
ക്ഷുദ്രഗ്രഹങ്ങളിലേക്ക് 

ക്ഷുദ്രഗ്രഹങ്ങളിലേക്ക് മനുഷ്യരെ അയക്കാന്‍ നാസ ഒരുങ്ങുന്നു.2o25ഓടെ പര്യവേക്ഷണത്തിന് ഏതെങ്കിലുമൊരു ക്ഷുദ്രഗ്രഹത്തിലേക്ക്് പര്യവേക്ഷണ ദൌത്യത്തിന് നാസ ഒരുങ്ങുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗ്രഹങ്ങളേക്കാള്‍ ചെറുതും ഉല്‍ക്കകളേക്കാള്‍ വലുതുമായ  സൌരയൂഥത്തിലെ അനേകായിരം ഇത്തരം ചെറുഗ്രഹങ്ങളില്‍ ദൌത്യത്തിനു പറ്റിയത് തെരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.കേംബ്രിഡ്ജിലെ ജ്യോതിശാസ്ത്രകാരനായ മാര്‍ട്ടിന്‍ എല്‍വിസ് സന്ദര്‍ശനയോഗ്യമായ ക്ഷുദ്രഗ്രഹങ്ങള്‍ക്ക് വേണ്ട മാനദണ്ഡങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.കുറഞ്ഞ ഭ്രമണവേഗതയും പ്രശ്നക്കാരനല്ലാത്ത ഗ്രഹത്തിന്റെ സാമീപ്യവും പര്യവേക്ഷണ പേടകത്തിന് എളുപ്പത്തില്‍ ഇറങ്ങാന്‍ സഹായകരമായ രീതിയില്‍ ഭ്രമണപഥവുമുള്ള ക്ഷുദ്രഗ്രഹമാണ് തെരഞ്ഞെടുക്കേണ്ടത്. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥത്തിനിടയിലെ മേഖലയിലാണ് ഭൂരിഭാഗം ക്ഷുദ്രഗ്രഹങ്ങളുമുള്ളത്. ഭൂമിക്കു ചുറ്റുമായും ക്ഷുദ്രഗ്രഹ സാന്നിധ്യമുണ്ട്. ഭൂമിക്കു സമാനമായ ഭ്രമണവേഗതയില്‍ സൂര്യനെ ചുറ്റുന്ന ക്ഷുദ്രഗ്രഹം തെരഞ്ഞെടുക്കുന്നതാണ് ദൌത്യത്തിന് അഭികാമ്യമെന്ന് എല്‍വിസ് പറയുന്നു. ഭൂമിയുടെ അയല്‍ക്കാരായ 6699 ക്ഷുദ്രഗ്രഹങ്ങളില്‍ ആറ് എണ്ണത്തിന് ഈ സവിശേഷതയുണ്ട്. മനുഷ്യന്റെ ചൊവ്വാപര്യവേക്ഷണ ദൌത്യത്തിന്റെ മുന്നൊരുക്കമായാണ് ചില ഗവേഷകര്‍ ഈ നീക്കത്തെ കാണുന്നത്.തൊട്ടടുത്ത ക്ഷുദ്രഗ്രഹത്തിലേക്കായാലും ആറു മാസത്തെ യാത്ര വേണ്ടിവരുമെന്ന് കണക്കാക്കുന്നു.

Saturday, May 8, 2010

'ഓര്‍മയുടെ സ്വിച്ച്' കണ്ടെത്തി

ലണ്ടന്‍: തലച്ചോറിലെ 'ഓര്‍മയുടെ സ്വിച്ച്' എന്നു വിശേഷിപ്പിക്കാവുന്ന പ്രോട്ടീന്‍ സംവിധാനത്തെ തിരിച്ചറിഞ്ഞു. പ്രായമേറുമ്പോള്‍ പ്രവര്‍ത്തനം നിലക്കുന്ന ഈ സ്വിച്ചിനെ അനുയോജ്യമായ മരുന്നുകളുടെ സഹായത്തോടെ തട്ടിയുണര്‍ത്താമെന്നും ഗവേഷകര്‍ തെളിയിച്ചു.

യൂറോപ്യന്‍ ന്യൂറോ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ എലികളുടെ തലച്ചോറില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. അല്‍ഷൈമേഴ്സ് രോഗ ചികില്‍സക്കുള്ള പുതിയ സാധ്യതയാണ് ഇത് മുന്നോട്ടുവെക്കുന്നത്. എലികളുടെ ഓര്‍മയേയും തിരിച്ചറിവിനെയും സഹായിക്കുന്ന പ്രധാന ജീനുകളെ നിയന്ത്രിക്കുന്ന H4 K12 എന്ന പ്രോട്ടീനാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. വോറിനോ സ്റ്റാറ്റ് എന്ന മരുന്ന് പ്രയോഗിച്ച് പ്രായമായ എലികളിലെ ഓര്‍മശേഷിയെ തട്ടിയുണര്‍ത്താന്‍ ഇവര്‍ക്കു കഴിഞ്ഞതായി 'ജേണല്‍ സയന്‍സ്' പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഈ മരുന്ന് മനുഷ്യ മസ്തിഷ്കത്തിന് ഹാനികരമാണ്. അല്‍ഷൈമേഴ്സിനു മരുന്ന് വികസിപ്പിക്കുന്ന കമ്പനികള്‍ക്ക് ഈ കണ്ടെത്തല്‍ പുതിയ സാധ്യതകള്‍ മുന്നോട്ടുവെക്കുന്നതായി ഗവേഷകരിലൊരാളായ ഡോ. ഫിഷര്‍ പറഞ്ഞു. തലച്ചോറില്‍ 'ഓര്‍മ' എന്ന സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ഈ പഠനം സഹായിക്കും.