Wednesday, May 18, 2011

സ്വര്‍ഗം എന്ന മനോഹരമായ കെട്ടുകഥ-ഹോക്കിങ്സ് പറയുന്നു



സ്തിഷ്കത്തിന്റെ അവസാന സ്പന്ദനത്തിനപ്പുറം മറ്റൊന്നുമില്ല. നേരത്തെ വന്നെത്തുന്ന മരണവും കാത്താണ് കഴിഞ്ഞ 49 വര്‍ഷമായി ഞാന്‍ കഴിയുന്നത്. എനിക്കു മരണത്തെ ഭയമില്ല...മരിക്കാന്‍ തിരക്കുമില്ല.. അതിനുമുന്‍പ് എനിക്ക് ചെയ്തു തീര്‍ക്കാന്‍ ഏറെയുണ്ട്. മസ്തിഷ്കത്തെ ഒരു കമ്പ്യൂട്ടറായാണ് ഞാന്‍ കണക്കാക്കുന്നത്.. നിലനിര്‍ത്തുന്ന ഘടകങ്ങള്‍ പരാജയപ്പെട്ടാല്‍ അതിന്റെ പ്രവര്‍ത്തനം നിലക്കും..തകരാറുവന്ന് നിലച്ചുപോയ കമ്പ്യൂട്ടറുകള്‍ക്ക് സ്വര്‍ഗമോ മരണാനന്തര ജീവിതമോ ഉണ്ടോ..സ്വര്‍ഗം അന്ധകാരത്തെ ഭയക്കുന്ന ആളുകള്‍ക്കുള്ള കെട്ടുകഥ മാത്രമാണ്..

 ആത്മവിശ്വാസവും സാങ്കേതിക വിദ്യയും  സമന്വയിച്ച വിസ്മയമായി ജീവിക്കുന്ന ശാസ്ത്ര പ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്സ് പറയുന്നു. ഗാര്‍ഡിയന് നല്‍കിയ  അഭിമുഖത്തിലാണ് ഹോക്കിങ്ങ്സ് ഇങ്ങനെ പറഞ്ഞത്. 69 കാരനായ ഹോക്കിങ്സ് 2009 ല്‍ ആരോഗ്യ നില തകരാറിലായി മരണത്തെ അഭിമുഖീകരിച്ചത് ഓര്‍ക്കവേയാണ് ഇങ്ങനെ പറഞ്ഞുവച്ചത്.മരണാനന്തര ജീവിതം എന്നൊന്ന് ഇല്ലാത്തതിനാല്‍ നമ്മുടെ ജന്‍മത്തെ നല്ലരീതിയില്‍ വിനിയോഗിച്ച്  മുഴുവന്‍ ശേഷിയും ഈ ഭൂമിയില്‍ തന്നെ ചിലവഴിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കര്‍മ്മത്തിന്റെ ഉന്നത മൂല്യത്തെണ് നാം ജീവിതത്തില്‍ അന്വേഷിക്കേണ്ടത് ^ഹോക്കിങ്സ് പറയുന്നു.

ഒടുവില്‍ പുറത്തിറങ്ങിയ ദ ഗ്രാന്‍ഡ് ഡിസൈന്‍ എന്ന പുസ്തകത്തില്‍ പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് വിശദമാക്കുന്നതിന് ഒരു സൃഷ്ടാവിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം വാദിച്ചിരുന്നു. മത കേന്ദ്രങ്ങളില്‍ നിന്ന് പുസ്തകം വ്യാപക എതിര്‍പ്പിനെ ക്ഷണിച്ചുവരുത്തി.

അഭിമുഖത്തിലെ ചില പ്രധാന പരാമര്‍ശങ്ങള്‍

ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് ശാസ്ത്രമാണ്. അമൂര്‍ത്തതയില്‍ നിന്ന്  സമവാക്യങ്ങള്‍ സമീകരിക്കാനാവില്ലെന്ന് ശാസ്ത്രം  പറയുന്നു.

വെത്യസ്ത നിരീക്ഷണങ്ങളില്‍ ക്കിടയിലെ ബന്ധമോ, പ്രതിഭാസങ്ങളോ ലളിതമായി വിശദീകരിക്കുമ്പോഴാണ് ശാസ്ത്രം മനോഹരമാവുന്നത്. ജീവശാസ്ത്രത്തിലെ ഇരട്ടഗോവണിയും (double helix) ഭൌതിക ശാസ്ത്രത്തിലെ അടിസ്ഥാന സമവാക്യങ്ങളും ഉദാഹരണങ്ങള്‍..

1 comment: