Showing posts with label science. Show all posts
Showing posts with label science. Show all posts

Wednesday, May 18, 2011

സ്വര്‍ഗം എന്ന മനോഹരമായ കെട്ടുകഥ-ഹോക്കിങ്സ് പറയുന്നു



സ്തിഷ്കത്തിന്റെ അവസാന സ്പന്ദനത്തിനപ്പുറം മറ്റൊന്നുമില്ല. നേരത്തെ വന്നെത്തുന്ന മരണവും കാത്താണ് കഴിഞ്ഞ 49 വര്‍ഷമായി ഞാന്‍ കഴിയുന്നത്. എനിക്കു മരണത്തെ ഭയമില്ല...മരിക്കാന്‍ തിരക്കുമില്ല.. അതിനുമുന്‍പ് എനിക്ക് ചെയ്തു തീര്‍ക്കാന്‍ ഏറെയുണ്ട്. മസ്തിഷ്കത്തെ ഒരു കമ്പ്യൂട്ടറായാണ് ഞാന്‍ കണക്കാക്കുന്നത്.. നിലനിര്‍ത്തുന്ന ഘടകങ്ങള്‍ പരാജയപ്പെട്ടാല്‍ അതിന്റെ പ്രവര്‍ത്തനം നിലക്കും..തകരാറുവന്ന് നിലച്ചുപോയ കമ്പ്യൂട്ടറുകള്‍ക്ക് സ്വര്‍ഗമോ മരണാനന്തര ജീവിതമോ ഉണ്ടോ..സ്വര്‍ഗം അന്ധകാരത്തെ ഭയക്കുന്ന ആളുകള്‍ക്കുള്ള കെട്ടുകഥ മാത്രമാണ്..

 ആത്മവിശ്വാസവും സാങ്കേതിക വിദ്യയും  സമന്വയിച്ച വിസ്മയമായി ജീവിക്കുന്ന ശാസ്ത്ര പ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്സ് പറയുന്നു. ഗാര്‍ഡിയന് നല്‍കിയ  അഭിമുഖത്തിലാണ് ഹോക്കിങ്ങ്സ് ഇങ്ങനെ പറഞ്ഞത്. 69 കാരനായ ഹോക്കിങ്സ് 2009 ല്‍ ആരോഗ്യ നില തകരാറിലായി മരണത്തെ അഭിമുഖീകരിച്ചത് ഓര്‍ക്കവേയാണ് ഇങ്ങനെ പറഞ്ഞുവച്ചത്.മരണാനന്തര ജീവിതം എന്നൊന്ന് ഇല്ലാത്തതിനാല്‍ നമ്മുടെ ജന്‍മത്തെ നല്ലരീതിയില്‍ വിനിയോഗിച്ച്  മുഴുവന്‍ ശേഷിയും ഈ ഭൂമിയില്‍ തന്നെ ചിലവഴിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കര്‍മ്മത്തിന്റെ ഉന്നത മൂല്യത്തെണ് നാം ജീവിതത്തില്‍ അന്വേഷിക്കേണ്ടത് ^ഹോക്കിങ്സ് പറയുന്നു.

ഒടുവില്‍ പുറത്തിറങ്ങിയ ദ ഗ്രാന്‍ഡ് ഡിസൈന്‍ എന്ന പുസ്തകത്തില്‍ പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് വിശദമാക്കുന്നതിന് ഒരു സൃഷ്ടാവിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം വാദിച്ചിരുന്നു. മത കേന്ദ്രങ്ങളില്‍ നിന്ന് പുസ്തകം വ്യാപക എതിര്‍പ്പിനെ ക്ഷണിച്ചുവരുത്തി.

അഭിമുഖത്തിലെ ചില പ്രധാന പരാമര്‍ശങ്ങള്‍

ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് ശാസ്ത്രമാണ്. അമൂര്‍ത്തതയില്‍ നിന്ന്  സമവാക്യങ്ങള്‍ സമീകരിക്കാനാവില്ലെന്ന് ശാസ്ത്രം  പറയുന്നു.

വെത്യസ്ത നിരീക്ഷണങ്ങളില്‍ ക്കിടയിലെ ബന്ധമോ, പ്രതിഭാസങ്ങളോ ലളിതമായി വിശദീകരിക്കുമ്പോഴാണ് ശാസ്ത്രം മനോഹരമാവുന്നത്. ജീവശാസ്ത്രത്തിലെ ഇരട്ടഗോവണിയും (double helix) ഭൌതിക ശാസ്ത്രത്തിലെ അടിസ്ഥാന സമവാക്യങ്ങളും ഉദാഹരണങ്ങള്‍..

Friday, October 8, 2010

നോബല്‍ പകിട്ടില്‍
സങ്കീര്‍ണ തന്‍മാത്രകളുടെ 
Add caption
രസതന്ത്രകാരന്‍മാര്‍

രീബിയന്‍ കടലില്‍ കാണപ്പെടുന്ന ഞണ്ടുകളിലെ വിഷത്തിന് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുവാനുള്ള ശേഷിയുണ്ട്. കാന്‍സര്‍ ചികില്‍സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന ഈ രാസവസ്തുവിനു സമാനമായ കൃത്രിമ തന്‍മാത്രയെ വികസിപ്പിച്ചു ശാസ്ത്രലോകം. അതിസങ്കീര്‍ണ ഘടനയുള്ള ജൈവതന്‍മാത്രകളുടെ(organic molecules) അപരന്‍മാരെ പരീക്ഷണശാലയില്‍ സൃഷ്ടിക്കുകയെന്നത് വിഷമകരം തന്നെയാണ്. തന്‍മാത്ര കൂടുതല്‍ സങ്കീര്‍ണമാവുന്നതിനനുസരിച്ച് അധ്വാനം കുടും. ഞണ്ടു വിഷത്തിനു സമാനമായ  ഡിസ്കോഡെര്‍മോലിഡ്(discodermolide) എന്ന കൃത്രിമതന്‍മാത്രയെ യാണ് പരീക്ഷണശാലയില്‍ വികസിപ്പിച്ചത്. ഇതിന് ഗവേഷകര്‍ ആശ്രയിച്ചത് ഹെക്ക്^നെഗിഷി^സുസുക്കി രാസപ്രവര്‍ത്തനങ്ങളെയാണ്. അത്തരത്തില്‍ മരുന്നുകള്‍ക്കും മറ്റും ലോകമാകെയുള്ള ഗവേഷകര്‍ സങ്കീര്‍ണ കാര്‍ബണിക തന്‍മാത്രകളെ വികസിപ്പിക്കുമ്പൊഴൊക്കെ ഈ രാസപ്രവര്‍ത്തന പരമ്പരകള്‍ സഹായത്തിനെത്തുന്നു. എളുപ്പത്തില്‍ സങ്കീര്‍ണമായ കാര്‍ബണിക തന്‍മാത്രകളെ ബന്ധിപ്പിച്ച് കൂടുതല്‍ സങ്കീര്‍ണമായ പുതിയ തന്‍മാത്രകള്‍ രൂപപ്പെടുത്താന്‍ ഇവ അനുഗ്രഹമാവുന്നു.
ജപ്പാന്‍കാരായ അക്കിറ സുസുക്കി, എയ്ക്കി നെഗിഷി, അമേരിക്കക്കാരനായ റിച്ചാര്‍ഡ് ഹെക്ക് എന്നിവരെ നോബല്‍ സമ്മാനത്തിന് അര്‍ഹരാക്കിയത് അവര്‍ തുറന്നു വച്ച രസതന്ത്രത്തിലെ  പുതുവഴികളാണ്. മനുഷ്യജീവിതത്തിന്റെ ഗതി മാറ്റുന്ന രാസതന്‍മാത്രകളുടെ പിറവിക്ക് വഴിമരുന്ന് ഇവര്‍ വികസിപ്പിച്ച രാസപ്രവര്‍ത്തനങ്ങളാണ്.

പലേഡിയത്തിനൊപ്പം പുതുവഴി
പലേഡിയം രാസത്വരകമാകുന്ന ക്രോസ് കപ്പ്ളിംഗ് രാസപ്രവര്‍ത്തനങ്ങളാണ് (palledium catalysed cross cupling reactions)സുസുക്കിയും നെഗിഷിയും വികസിപ്പിച്ചത്. കാര്‍ബണിക തന്‍മാത്രകള്‍ക്കിടയില്‍(organic molecules) കാര്‍ബണ്‍ ബന്ധനം(carbon bond)എളുപ്പത്തില്‍ രൂപപ്പെടുന്ന രാസപ്രവര്‍ത്തനങ്ങളാണ് ഇരുവരും മുന്നോട്ടുവെച്ചത്. പലേഡിയം രാസത്വരകമായി ഇത്തരത്തില്‍ ഇവര്‍ വികസിപ്പിച്ച രാസപ്രവര്‍ത്തനങ്ങള്‍ നെഗിഷിരാസപ്രവര്‍ത്തനം(Negishi reaction), സുസുക്കി രാസപ്രവര്‍ത്തനം(susuki reaction) എന്ന പേരില്‍ ഓര്‍ഗാനിക് പരീക്ഷണ ശാലകളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പലേഡിയം രാസത്വരകമാക്കി റിച്ചാര്‍ഡ് ഹെക്ക് വികസിപ്പിച്ച രാസപ്രവര്‍ത്തനം മിസോര്‍ക്കി^ഹെക്ക് രാസപ്രവര്‍ത്തനം എന്ന പേരില്‍ രസതന്ത്ര ലോകത്തിനു മുതല്‍ക്കൂട്ടായി. മിസോര്‍ക്കിയെന്ന ജപ്പാനീസ് ശാസ്ത്രകാരന്റെ മാര്‍ഗം പിന്‍തുടര്‍ന്നാണ് ഹെക്ക് പുതു വഴിതുറന്നത്.

ഈ മൂന്നു രസതന്ത്രജ്ഞര്‍ തുറന്നിട്ട വഴി മരുന്നു ഗവേഷണം, ജൈവതന്‍മാത്രകളുടെ അപരന്‍മാരെ വികസിപ്പിക്കുന്ന പ്രവര്‍ത്തനം, പുതുശേഷികളുള്ള ഇലക്ട്രോണിക് പദാര്‍ഥങ്ങള്‍ രൂപപ്പെടുത്തല്‍ എന്നിവക്കെല്ലാം പുതുപ്രതീക്ഷകള്‍ സമ്മാനിക്കുന്നു.

നെഗിഷി രാസപ്രവര്‍ത്തനം( Negishi coupling)
ഒരു ഓര്‍ഗാനോ സിങ്ക് സംയുക്തവും ഓര്‍ഗാനിക് ഹാലൈഡും പലേഡിയത്തിന്റെ സാനിധ്യത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനം.ഇവക്കിടയില്‍ പുതിയ കാര്‍ബണ്‍^കാര്‍ബണ്‍ ബന്ധനം രൂപപ്പെടുന്നു.

R-x + R-zn-x'    =     R-R

സുസുക്കി രാസപ്രവര്‍ത്തനം( Suzuki reaction)
അരൈല്‍/വിനൈല്‍ ബോറോണിക് ആസിഡും അരൈല്‍/ വിനൈല്‍ ഹാലൈഡും പലേഡിയത്തിന്റെ സാനിധ്യത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനം   

R1-BY2+ R2-x   =  R1-R2

മിസോര്‍ക്കി-ഹെക്ക് രാസപ്രവര്‍ത്തനം (MizorokiHeck reaction)

അപൂരിത ഹാലൈഡും(unsaturated halide) ആല്‍ക്കീനും തമ്മില്‍ പലേഡിയത്തിന്റെ സാനിധ്യത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനം.
സബ്സ്റ്റിറ്റ്യൂട്ടഡ് ആല്‍ക്കീനാണ് ഉല്‍പ്പന്നം.

Thursday, October 7, 2010

തവളയെ വായുവില്‍ നൃത്തം ചെയ്യിച്ച് 
അപര പുരസ്കാരം
ഗ്രാഫീന്‍ വേര്‍തിരിച്ച് ഒറിജിനലും


Andre Gim and Constantin Nevoslev
വളയെ വായുവില്‍ നിര്‍ത്തി ശാസ്ത്രം കൊണ്ട് തമാശ തീര്‍ക്കുക. അതിന് അപര നോബല്‍ പുരസ്കാരമായ ഇഗ്  നോബല്‍ നേടുക. പിന്നെ തികച്ചും വിപ്ലവകാരിയായ  ഗ്രാഫീന്‍ എന്ന പദാര്‍ഥത്തെ കൂട്ടാളിയുമൊത്ത് വേര്‍തിരിച്ചെടുക്കുക. അതിന് ഒറിജിനല്‍ പത്തരമാറ്റ് നോബല്‍ സമ്മാനം തന്നെ നേടുക. എങ്ങനെയുണ്ട് നമ്മുടെ ആന്ദ്രെ ജിമ്മിന്റെ കാര്യം.      കൂട്ടുകാരന്‍ കോണ്‍സ്റ്റാന്റിന്‍ നെവോസ്ലേവുമൊത്ത്  ഇത്തവണ ഊര്‍ജ തന്ത്ര നൊബല്‍ നേടിയ ജിമ്മിന്റെ കാര്യം തന്നെ.
2000 ത്തിലാണ് തവളയെ വായുവില്‍ തുള്ളിച്ചതിന് ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ശാസ്ത്ര പുതുമകള്‍ക്ക് നല്‍കുന്ന അപരനോബല്‍ ജിം സ്വന്തമാക്കിയത്. വെള്ളം പോലെ ഡയാമാഗ്നറ്റിക് ആയ പദാര്‍ഥങ്ങള്‍  കാന്തിക മണ്ഡലത്തില്‍ (magnetic field) വികര്‍ഷിക്കപ്പെടും.ശക്തമായ കാന്തിക മണ്ഡലത്തിന്റെ സ്വാധീനത്തില്‍ ഇതേ പോലെ തവളയും തക്കാളിയുമൊക്കെ വായുവില്‍ പറന്നു നില്‍ക്കുന്നത് ജീം കാണിച്ചു. അന്ന് അവാര്‍ഡ് ഏറ്റു വാങ്ങി ജിം പറഞ്ഞു. വായുവിലെ തവളയെ കുറിച്ചറിഞ്ഞ് ഒരു മതാചാര്യന്‍ ജിമ്മിനെ കാണാനെത്തി. ഊഹിക്കാനാവുന്നതിലുമപ്പുറമുള്ള  പണം വാഗ്ദാനം ചെയ്തു. ജീം ചെയ്യേണ്ടതിത്രമാത്രം വിശ്വാസികള്‍ക്കു മുന്‍പില്‍ അദ്ദേഹത്തെ വായുവില്‍ നിര്‍ത്തണം.
Graphene structure
ജിം വിദഗ്ദമായി ഒഴിഞുമാറി.

ഗ്രാഫീന്‍(graphene) എന്ന വിപ്ലവകാരി

പുതുമകള്‍ തേടി നടക്കുന്ന റഷ്യന്‍ വംശജന്‍ ജിമ്മും കോണ്‍സ്റ്റാന്റിന്‍ നെവോസ്ലേവും കാര്‍ബണ്‍ ശൃംഖലകളുടെ മറ്റൊരു മായാജാലം കണ്ടെത്തുകയായിരുന്നു. കാര്‍ബണ്‍ തന്മാത്രകളുടെ ത്രിമാന(three dimensional) ശൃംഖലകളാല്‍ നിര്‍മിതമായ ഗ്രാഫൈറ്റില്‍ നിന്നും ഒരു ആറ്റത്തിന്റെ മാത്രം കനമുള്ള ദ്വിമാന പാളി ഇവര്‍ വേര്‍തിരിച്ചെടുത്തു. അതാണ് ഗ്രാഫീന്‍.

കരുത്തന്‍, നൂലിഴയുടെ കനമില്ലാത്തവന്‍ (നൂലിഴയെ പകുത്തു പകുത്ത് ആറ്റം വലിപ്പത്തില്‍ പകുക്കേണ്ടി വരും ഗ്രാഫീന്‍ പാളിയുടെ കനമാവാന്‍) ചെമ്പുപോലെ നല്ല വൈദ്യുതവാഹി, തുടങ്ങി ഇലക്ട്രോണിക് രംഗത്ത് താരമാവാനുള്ള സവിശേഷതകളേറെ. സുതാര്യ സ്വഭാവം(transperancy) കൂടിയാവുമ്പോള്‍ സംഗതി പുര്‍ണം. കമ്പ്യൂട്ടര്‍ ചിപ്പുകളില്‍ സിലിക്കണിനെ മാറ്റി ഗ്രാഫീന്‍ നിലയുറപ്പിക്കുന്ന കാലം വിദൂരമല്ല. സിലിക്കോണ്‍ വാലിയെന്ന പേരൊക്കെ പെട്ടിയിലാവും.ഗ്രാഫീന്‍ വാലി വരേണ്ടി വരും. സെലോടേപ്പ് പോലുള്ള പശിമയുള്ള ടാപ്പ് ഗ്രാഫൈറ്റില്‍ ഒട്ടിച്ച് വലിച്ചെടുത്ത് കൂടെ പറ്റിച്ചേരുന്ന പാളികളില്‍ നിന്നാണ് ഇവര്‍ ഗ്രാഫീന്റെ ഒറ്റപ്പാളി ആദ്യമായി വേര്‍തിരിച്ചത്.

Sunday, August 29, 2010

ഗോതമ്പിന്റെ ജനിതകഘടന വായിച്ചെടുത്തു

ഗോതമ്പിന്റെ ജനിതകഘടന പൂര്‍ണമായി വായിച്ചെടുക്കാന്‍ കഴിഞ്ഞതായി ലിവര്‍പൂള്‍ യൂനിവേഴ്സിറ്റിയിലെ ഗവേഷകര്‍ അവകാശപ്പെട്ടു. മനുഷ്യജനിതകഘടനയേക്കാള്‍ അഞ്ചിരട്ടി വലിപ്പമേറിയ ജനിതകഘടന ഒരു വര്‍ഷത്തെ പരിശ്രമഫലമായാണ് പൂര്‍ണമായി അപഗ്രഥിച്ചതെന്ന് യൂനിവേഴ്സിറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം മൂലം പ്രതിസന്ധിയിലായ ഗോതമ്പ് ഉല്‍പ്പാദനത്തിന് പുതിയ ഉണര്‍വേകാന്‍ ഇതു വഴിവെക്കുമെന്ന് കരുതുന്നു.


ജനിതകഘടന വ്യക്തമാവുന്നതോടെ അതിജീവനശേഷിയുള്ള ഫലപ്രദമായ പുതിയ സങ്കരയിനം ഗോതമ്പിനങ്ങള്‍  വികസിപ്പിക്കുവാന്‍ ഈ മേഖലയില്‍ ഗവേഷകര്‍ക്ക് പുതു വഴി തെളിയും. ജനസംഖ്യാ വര്‍ധനവിനനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കുവാനും കഴിയും. സങ്കരയിനങ്ങള്‍ വികസിപ്പിക്കുന്നവര്‍ക്ക്  മര്‍മപ്രധാന ജനിതക ഘടകങ്ങള്‍ തിരഞ്ഞെടുക്കാന്‍ പുതിയ വിവരങ്ങള്‍ സഹായിക്കും. ജനിതകഘടന ഉടന്‍ തന്നെ ലോകത്തിന് വെളിപ്പെടുത്തുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

ഇതിലൂടെ സ്വഭാവ വിശേഷങ്ങള്‍ നിര്‍ണയിക്കുന്ന ജീനുകളെ തെരഞ്ഞുപിടിച്ച് ബ്രീഡിംഗില്‍ ഉപയോഗപ്പെടുത്താനാവും. അങ്ങനെ കാര്യശേഷി കൂടിയ പുതിയ സങ്കരയിനം ഗോതമ്പിനങ്ങള്‍ വികസിപ്പിക്കാനാവും. മനുഷ്യജനിതകഘടന വായിച്ചെടുക്കാന്‍ ഗവേഷകര്‍ 15വര്‍ഷമാണെടുത്തതെങ്കില്‍ നവീന അപഗ്രഥന മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ ഗോതമ്പിന്റെ ഘടന തിരിച്ചറിയുകയായിരുന്നു.