Sunday, March 7, 2010

മോണോ തടാകത്തില്‍

ജീവന്റെ രണ്ടാമൂഴം കാണുമോ?

ജീവന്റെ രണ്ടാം വരവിന് അരങ്ങൊരുങ്ങുന്നുണ്ടോ? ഈ ചോദ്യവുമായി കാലിഫോര്‍ണിയയിലെ മോണോ തടാകം കേന്ദ്രീകരിച്ച് ഒരു പഠനം നടക്കുന്നു. നാസയുടെ ആസ്േട്രാബയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി ഗവേഷണം നടത്തുന്നത് ഫെലിസ വോള്‍ഫെ സൈമണ്‍ എന്ന ജിയോബയോളജിസ്റ്റാണ്. സ്തൂപിക പോലെ കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ മോണോ തടാകം പ്രകൃതിയുടെ മറ്റൊരു ദ്യശ്യവിരുന്നാണ്. ഫെലിസ ആകൃഷ്ടയായത് ഈ സൌന്ദര്യത്തിലല്ലെന്ന് മാത്രം. ഭൂമിയില്‍ ഏറ്റവുമധികം ആര്‍സെനിക് സാന്ദ്രതയുള്ള പ്രദേശമാണ് ഈ തടാകം. ജീവന്റെ അടിസ്ഥാന ശിലകയായ ഡി എന്‍ എ യുടെയും ഊര്‍ജതന്മാത്രയായ എ ടി പിയുടെയും പ്രധാന ഘടകമായ ഫോസ്ഫറസുമായി രാസപരമായി ചില സാമ്യതകളുണ്ട് ആര്‍സെനികിന്. ആര്‍സനിക് അതി മാരകമായ വിഷമാണെന്നതാണ് പ്രധാന വെത്യാസം.ഫോസ്ഫറസിനു പകരം ആര്‍സനിക് സ്ഥാനം പിടിക്കുന്ന വെത്യസ്തമായ ജീവന്റെ 'കൂട്ട്' രൂപമെടുക്കുന്നുണ്ടോ എന്നാണ് ഫെലിസ തിരയുന്നത്. ആര്‍സനിക് നിറഞ്ഞ ഈ തടാകത്തില്‍ ഇത് ഭക്ഷിച്ചു ജീവിക്കുന്ന പ്രത്യേക സൂഷ്മാണുകളുണ്ട്. അവയുടെ ജീവഘടനയില്‍ പക്ഷേ ആര്‍സനിക് ഇല്ല താനും.

ജീവഘടനയില്‍ ഫോസ്ഫറസിനു പകരം ആര്‍സനിക് സ്ഥാനം പിടിക്കുന്ന വിപ്ലവകരമായ പാത ജീവന്‍ തെരഞ്ഞെടുക്കുമെന്നാണ് ഫെലിസയുടെ സിദ്ധാന്തം. മോണോ തടാകത്തില്‍ അത്തരമൊരു സൂഷ്മാണുവിനെ കണ്ടെത്താനായാല്‍ ജീവന്റെ രണ്ടാമൂഴത്തിന് തെളിവാകും.

തടാകത്തില്‍ നിന്ന് ശേഖരിച്ച ചെളിയും വെള്ളവും ഉപയോഗിച്ച് ആര്‍സനിക് സാന്ദ്ര ത ഉയര്‍ത്തിയും

ഫോസ്ഫറസ് സാന്ദ്രത കുറച്ചും പരീക്ഷണ പരമ്പരകള്‍ നടക്കുന്നു.

പഞ്ചസാരയും വിറ്റാമിനുകളും ഇതില്‍ ചേര്‍ത്ത് സൂഷ്മാണുക്കളെ വളരാനനുവദിച്ചും പഠനവിധേയമാക്കുന്നു.

ചില സുപ്രധാന നിഗമനങ്ങളില്‍ എത്താനായെന്ന് ഇവര്‍ പറയുന്നു. പഠന ഫലം ഈ വര്‍ഷാവസാനം പ്രസിദ്ധപ്പെടുത്തും.

മോണോ തടാകത്തിലെ സവിശേഷ സാഹചര്യത്തില്‍ ആര്‍സനോ ലൈഫ് എന്ന് ഫെലിസ വിശേഷിപ്പിക്കുന്ന ജീവാണുവിനെ കണ്ടെത്താനായാല്‍ ജീവോല്‍പ്പത്തിയുടെ പുതിയ പരീക്ഷണശാലയായി ഇത് മാറും.

No comments:

Post a Comment