രണ്ടു കപ്പല്‍ ദുരന്തങ്ങളും ചില പാഠങ്ങളും
ലോകം കണ്ട ദാതുണമായ കടല്‍ദുരന്തങ്ങളിലേക്ക് യാത്രപോയ കപ്പലുകളാണ് ടൈറ്റാനിക്കും ലുസിതാനിക്കയും.ടൈറ്റാനിക് ദുരന്തത്തിനു 3 വര്‍ഷത്തിനു ശേഷമാണ് ലുസിതാനിക മുങ്ങുന്നത്. രണ്ട് കപ്പല്‍ ദുരന്തങ്ങളെയും ഇഴകീറി പരിശോധിച്ച് ചില പാഠങ്ങള്‍ കണ്ടെത്തുകയാണ് ആസ്ത്രേലിയയിാ ക്വീന്‍സ്ലന്റ് യൂനിവേഴ്സിറ്റി ഗവേഷകര്‍.ദുരന്തത്തെ മുഖാമുഖം കാണുന്ന മനുഷ്യരുടെ വൈകാരിക സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ധാര്‍മികതക്കും സാമൂഹ്യ ആചാരങ്ങള്‍ക്കും എന്തു പ്രസക്തിയുണ്ടാവുമെന്നതാണ് പഠനവിഷവം.
2മണിക്കൂര്‍ 40 മിനിട്ടു കൊണ്ടാണ് ടൈറ്റാനിക് പൂര്‍ണമായി മുങ്ങിയത്.അതേസമയം ലുസിതാനിയ 18 മിനിട്ടുകൊണ്ട് അടിത്തട്ടിലെത്തി. ദുരന്ത മുഖത്ത് ഇരകള്‍ക്ക് ചെലവഴിക്കേണ്ടി വന്ന സമയത്തിലെ നാടകീയമായ ഈ വെത്യാസം അവരുടെ പെരുമാറ്റത്തിലും സ്വാധീനം ചെലുത്തിയതായി ചരിത്രത്തില്‍ നിന്ന് ഇവര്‍ കണ്ടെത്തുന്നു.ദുരന്തത്തിലേക്കുള്ള സമയക്കൂടുതല്‍ ടൈറ്റാനികിലെ യാത്രക്കാരിലെ ധാര്‍മികബോധം ബാക്കിവെച്ചു. കരുത്തരായ പുരുഷനമാര്‍ സ്ത്രീകളെ രക്ഷപ്പെടുത്താനായി രംഗത്തിറങ്ങി. സമൂഹം സത്രീകള്‍ക്കും കുട്ടികള്‍ക്കും നല്‍കുന്ന പ്രത്യേക പരിഗണന ഇവിടെ പാലിക്കപ്പെട്ടു.ലൈഫ് ബോട്ടുകളില്‍ ഇവരെ സുരക്ഷിതരാക്കാനാണ് അന്നത്തെ പുരുഷന്മാരായ യാത്രക്കാര്‍ ശ്രമിച്ചതെന്നത് ചരിത്രരേഖയാണ്. അതേ സമയം ലുസ്താനിയയില്‍ ഈ സാമൂഹ്യ ബാധ്യത അപ്രസക്തമായി. രക്ഷക്കുള്ള ചെറിയ കാലയളവിലെ സമ്മര്‍ദ്ദം മനുഷ്യന്റെ അവനവന്‍ അവനവനുവേണ്ടിയെന്ന ബോധം മാത്രം ആളിക്കത്തിച്ചു. അര്‍ഹതയുള്ളവന്റെ അതിജീവനം നടന്നു. അരോഗ്യമുള്ളവര്‍ ലൈഫ് ബോട്ടുകള്‍ കരസ്ഥമാക്കി രക്ഷപ്പെട്ടു.
രണ്ടു കപ്പലിലും ഉണ്ടായിരുന്ന യാത്രക്കാരുടെ റെക്കോര്‍ഡുകള്‍ വയസ്,ലിംഗം(gender),കാബിന്‍ ക്ലാസ് എന്നിവയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാണ് പഠനം തയ്യാറാക്കിയത്.ടൈറ്റാനികില്‍ സ്ത്രീകള്‍ക്ക് പുരുഷനെ അപേക്ഷിച്ച് രക്ഷപ്പെടാനുള്ള സാധ്യത 50ശതമാനം കൂടുുതലായിരുന്നു.എന്നാല്‍ ലുസിതാനയില്‍ ഈ സാധ്യത ഇല്ലായിരുന്നു.
അങ്ങേയറ്റം സമ്മര്‍ദ്ദിത സാഹചര്യങ്ങളില്‍ മനുഷ്യന്‍ അവനനവനു വേണ്ടി തന്നെയാകുന്നു. സാമൂഹ്യ ധര്‍മ്മങ്ങള്‍ സ്വരുക്കൂട്ടുന്നതിനും പിന്തുടരുന്നതിനും അവന്‍ അശക്തനാകുന്നുവെന്ന് പഠനം അടിവരയിടുന്നു.
സമയവും സാമൂഹ്യ പെരുമാറ്റവും അടിസ്ഥാനമാക്കി സെപ്റ്റംബര്‍ 11അടക്കമുള്ള ദുരന്ത സാഹചര്യങ്ങള്‍ ഇവര്‍ പഠനവിധേയമാക്കുന്നുണ്ട്.
നന്ദി ,.............ഈ വിവരങ്ങള്‍ക്ക്
ReplyDelete