Friday, July 20, 2012

ഡെസ്ക് ടോപ്പിലേക്ക് ആ താഴ്വാരമത്തെിയതെങ്ങനെ?






ച്ചപ്പ് മുഴുവന്‍ സൗന്ദര്യവും പുതച്ച് മേയാനിറങ്ങിയ കുന്നിന്‍ ചരുവ്. അവിടെ വീണുകിടക്കുന്ന വെളിച്ചത്തിന്‍െറ നേര്‍ത്ത പാല്‍പ്പാടകള്‍..മേലെ ജ്വലിച്ചു നില്‍ക്കുന്ന നീലാകാശ തുണ്ട്. അതിലുടെ അടുക്കും ചിട്ടയുമില്ലാതെ മേഞ്ഞു നടക്കുന്ന വെള്ളിമേഘങ്ങള്‍...വിന്‍ഡോസ് ഡെസ്കോപ്പുകളാകെ നിറഞ്ഞു നിന്ന ഈ ചിത്രം ഒരു ഗ്രാഫിക്കല്‍ ജാലവിദ്യയോ ഫോട്ടോഷോപ്പ് മികവോ ഒന്നുമല്ലായിരുന്നു. പച്ചക്ക് ക്യാമറ ക്ളിക്ക്ചെയ്ത് പകര്‍ത്തിയ പടമായിരുന്നു. അത് ഭൂമിയിലെ ഒരു കുന്നിന്‍ ചരുവിന്‍െറ കാഴ്ച തന്നെയോ എന്ന് സംശയം ജനിപ്പിക്കുമാറ് ജീവനുറ്റതായിരുന്നു. അതിലപ്പുറം ഒരു കാല്‍പ്പനിക ദൃശ്യം പോലെ ഭാവനാപൂരിതമായിരുന്നു. ലോകത്തേറ്റവും അധികം പേര്‍ കണ്ട ചിത്രമെന്ന് നിശംസയം പറയാവുന്ന ഈ ഫോട്ടോക്കു പിന്നില്‍ ഒരു മനുഷ്യന്‍െറ കണ്ണുണ്ട്. ജീവനോടെ ഈ കുന്നിന്‍ചരിവിന്‍െറ ആ നിമിഷം നേരില്‍ കണ്ടു ഫ്രെയിമിലാക്കിയ ഫോട്ടോഗ്രാഫറുടെ മനസുണ്ട്. ചാള്‍സ് ഒ റിയര്‍ എന്ന ലോകപ്രശസ്ത ഫോട്ടോജീനിയസ് പകര്‍ത്തിയ അസംഖ്യം കാഴ്ചകളിലൊന്നു മാത്രമായിരുന്നു അത്.



വീഞ്ഞു നുരഞ്ഞ ചിത്രങ്ങള്‍


നാഷനല്‍ ജോഗ്രഫിക് മാഗസിന്‍െറ ഫോട്ടോഗ്രാഫറായി കാല്‍നൂറ്റാണ്ടോളമായി പ്രവര്‍ത്തിക്കുകയാണ് ഈ എഴുപതുകാരന്‍. മാഗസിനുവേണ്ടി ലോകത്തിന്‍െറ കോണുകളില്‍ നിന്നെല്ലാം ചാള്‍സ് ക്ളിക്ക് ചെയ്തു. 1978ല്‍ നാപ്പവാലി വീഞ്ഞുനിര്‍മാണ മേഖലയിലേക്ക് മാഗസിന്‍െറ ദൗത്യവുമായി ചാള്‍സ് ചെന്നു. മുന്തിരിത്തോപ്പുകളില്‍ നിന്ന് മധുരവും ലഹരിയും പതയുന്ന നാപ്പവാലിയുടെ ദൃശ്യ സാധ്യത അദ്ദേഹത്തെ അവിടെ പിടിച്ചു നിര്‍ത്തി. വീടുവെച്ചു താമസം അവിടെയാക്കി. പിന്നീട് വൈന്‍ ഫോട്ടോഗ്രാഫി എന്ന മേഖല ഫോട്ടോഗ്രാഫിക്കു സമ്മാനിക്കും വിധം വൈന്‍ ഫോട്ടോകളുടെ കമനീയ ആല്‍ബങ്ങളുടെ നിരയുമായി ചാള്‍സ് ശ്രദ്ധനേടി. ലോകം മുഴുവനും വീഞ്ഞിന്‍െറ ഫോട്ടോസാധ്യത തേടി ചാള്‍സ് യാത്രചെയ്തു. നാപ്പവാലി ദലാന്‍ഡ് ദ വൈന്‍ ദപ്യൂപ്പ്ള്‍, വൈന്‍ എക്രോസ് അമേരിക്ക തുടങ്ങി പത്തോളം ഫോട്ടോപുസ്തകങ്ങള്‍ മികച്ച കാഴ്ചകളുടെ ലഹരിയുമായിറങ്ങി. www.wineviews.com എന്ന വെബ്സൈറ്റില്‍ വീഞ്ഞിന്‍ താഴ്വരകളുടെ കണ്ണുകവരുന്ന കാഴ്ചകള്‍ കാണാം.

കുന്ന് ഡെസ്ക്ടോപ്പിലേക്ക്


ബ്ളിസ് എന്ന ലോകമേറെ കണ്ട ഡിഫോള്‍ട്ട് ഡെസ്ക് ടോപ്പ് ഇമേജിലേക്ക് ചാള്‍സിന്‍െറ ചിത്രമത്തെിയത് കാലിഫോര്‍ണിയയിലെ സൊനോമ എന്ന പ്രദേശത്തുനിന്നാണ്. 1996ല്‍ പകര്‍ത്തിയ ചിത്രം.
ലോകം ചുറ്റി ഫ്ളാഷമര്‍ത്തിയ ചാള്‍സിന്‍െറ കരിയറിലെ തന്നെ ഏറ്റവും കാഴ്ചക്കാരുണ്ടായ ചിത്രമായി അത് മാറുകയായിരുന്നു. നാപ്പക്കും സാന്‍ഫ്രാന്‍സിസ്കോക്കും ഇടയിലുള്ള ഈ കുന്നിനരികിലൂടെ പലവട്ടം ചാള്‍സ് കടന്നു പോയിരുന്നു. ഒരു ജനുവരിയില്‍ അത്തരമൊരു യാത്രയിലാണ് പതിവിലേറെ തിളക്കത്തോടെ പച്ചപുതച്ച് നില്‍ക്കുന്ന താഴ്വരം ചാള്‍സിനു മുന്നില്‍ തെളിഞ്ഞത്.  കാറില്‍ നിന്ന് ചാടിയിറങ്ങി തുരുതുരാ നാലഞ്ച് സ്നാപ്പുകള്‍...അതിലേതോ ഒന്നായിരുന്നു ലോകം ഡെസ്ക് ടോപ്പിലേറ്റു വാങ്ങിയത്. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിന്‍ഡോസ് എക്സ് പി പുറത്തിറങ്ങുന്നത്. അതിന്‍െറ ഡിഫോള്‍ട്ട് ഇമേജായി മൈക്രോസോഫ്റ്റ് ചാള്‍സിന്‍െറ അസാധാരണ വശ്യതയുള്ള ചിത്രം തെരഞ്ഞെടുക്കുകയായിരുന്നു. ലോകം കണ്ട ഏറ്റവുംവലിയ രണ്ടാമത്തെ ഫോട്ടോക്കച്ചവടമായിരുന്നു ചാള്‍സും മൈക്രോസോഫ്റ്റും തമ്മിലെന്ന് അഭ്യൂഹങ്ങളുണ്ട്. മോണിക ലെവന്‍സ് ക്ളിന്‍റന്‍ ആലിംഗന ചിത്രത്തിനു ശേഷം പണംവാരിയ ചിത്രമിതാണെന്ന് പിന്നണിക്കഥകള്‍.. എന്തായാലും ഡീല്‍ മികച്ചതുതന്നെയെന്ന് ചാള്‍സ് അഭിമുഖങ്ങളില്‍ വ്യക്തമാക്കുന്നു. ഇന്നാ കുന്നിന്‍ ചരുവില്‍ ഒരു ഫോട്ടോഗ്രാഫര്‍ക്കും ഈ കാഴ്ച പകര്‍ത്താനാവില്ല. ആ കുന്നിന്‍ ചരിവിലെ പച്ചപ്പുല്‍നിരയാകെ മുന്തിരിത്തോട്ടത്തിനു വഴിമാറിക്കൊടുത്തിരിക്കുന്നു. തവിട്ടു നിറത്തില്‍ മുന്തിരിക്കുട്ടവുമായി ഭംഗിയറ്റപോലെ ഈ താഴ്വാരത്തിന്‍െറ ചിത്രം ഗൂഗ്ള്‍ സമ്മാനിക്കും. മീഡിയം ഫോര്‍മാറ്റ് ക്യാമറയില്‍ പകര്‍ത്തിയ ആ കാഴ്ചയില്‍ ഡിജിറ്റല്‍ കലര്‍പ്പൊന്നുമില്ളെന്ന് ചാള്‍സ് ഉറപ്പുനല്‍കുന്നു. അന്ന് അതിനു നേരെ ക്യാമറവെക്കുമ്പോള്‍ ലോകം ഏറെ കാണാന്‍ പോവുന്ന കാഴ്ചയാണ് പകര്‍ത്തുന്നതെന്ന ധാരണയൊട്ടുമില്ലായിരുന്നെന്നും....

വര്‍ഷങ്ങള്‍ക്കുശേഷം സൊനോമ പ്രദേശത്തെ കുന്നിന്‍ ചരിവ്


നിധീഷ് നടേരി

2 comments:

  1. Great Post......... Thank You........

    ReplyDelete
  2. അറിവിന്റെ വെളിച്ചമുള്ള ഈ പോസ്റ്റിന്‌ നന്ദി.

    ReplyDelete