Friday, May 21, 2010

ശാസ്ത്രം വീണ്ടും വിസ്മയിപ്പിക്കുന്നു 
ആദ്യ കൃത്രിമ ജീവകോശം

വാഷിംഗ് ടണ്‍; ശാസ്ത്ര ലോകത്തിനു മറ്റൊരു നിര്‍ണായക വഴിത്തിരിവായി ആദ്യ കൃത്രിമ ജീവകോശം സൃഷ്ടിച്ചു.അമേരിക്കന്‍ ഗവേഷകര്‍ ഒരു ബാക്ടീരിയയുടെ ജനിതക സോഫ്ട്വെയര്‍ നിര്‍മ്മിച്ച് മറ്റൊരുകോശത്തില്‍ ചേര്‍ത്തുവെക്കുകയായിരുന്നു. മനുഷ്യന്‍ ജനിതക ഘടന നല്‍കിയ ഈ ജീവകോശം കൃംത്രിമ ഡി എന്‍ എ യുടെ പിന്‍ബലത്തില്‍ ജീവന്റെ എല്ലാ സവിശേഷതകളും പ്രകടിപ്പിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കൃത്രിമ ജീവികളുടെ സൃഷ്ടിയിലേക്ക്  ഈ കണ്ടെത്തല്‍ നയിക്കുമെന്നും അത് ലോകത്തിന് ദോഷം ചെയ്യുമെന്നും വിമര്‍ശനമുയരുന്നുണ്ട്.യീസ്റ്റ്, രാസവസ്തുക്കള്‍,കമ്പ്യൂട്ടര്‍ എന്നിവയുടെ സവിശേഷ വിന്യാസത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് ഗവേഷകര്‍ പറയുന്നു.ആടുകളില്‍ കാണപ്പെടുന്ന പ്രത്യേക സൂഷ്മജീവിയൂടെ ഡി എന്‍ എ അപഗ്രഥിച്ച് അവയുടെ ശൃംഖലകള്‍ക്കു സമാനമായ ഘടകങ്ങള്‍ രാസവസ്തുക്കളില്‍ നിന്ന് തയാറാക്കുകയായിരുന്നു.പിന്നീട് ഇവ യീസ്റ്റില്‍ കലര്‍ത്തി.അവ പരസ്പരം ഒട്ടിച്ചേര്‍ന്ന് യഥാര്‍ഥ ഡി എന്‍ എയുടെ കൃത്രിമ പതിപ്പ് രൂപപ്പെടുകയായിരുന്നു.പിന്നിട് ,ഇത് മറ്റൊരു ബാക്ടീരിയയില്‍ വളര്‍ന്ന് വിഭജിച്ച് രണ്ട് രണ്ട് കോശങ്ങളായി കൃത്രിമ ഡി എന്‍ എയുമായി ഒരു കോശവും യഥാര്‍ഥ ഡി എന്‍ എയുമായി മറ്റൊന്നും.ഗവേഷകര്‍ പിന്നീട് യഥാര്‍ഥ കോശങ്ങളെ നശിപ്പിച്ച് കൃത്രിമ കോശത്തെ വിഭജിക്കാന്‍ അനുവദിച്ചു.മണിക്കൂറുകള്‍ക്കകം കൃത്രിമകോശങ്ങളുമായി സൂഷ്മജീവികള്‍ പിറവിയെടുത്തു.എം.മൈകോയ്ഡ് എന്ന ബാക്ടീരിയയുടെ പുനര്‍ നിര്‍മിച്ച ഡി എന്‍ എ ഘടന എം കാപ്രിക്കോളം എന്ന ബാക്ടീരിയയില്‍ ചേര്‍ത്ത് അതിനെ അടിമുടി പുതിയ ജീവിയാക്കി മാറ്റുകയാണ് ഗവേഷകര്‍ ചെയ്തത്. എം മൈകോയ്ഡിന്റെ സ്വഭാവസവിശേഷതകളുള്ള കൃത്രിമകോശം അങ്ങനെ പിറവിയെടുത്തു. മനുഷ്യന്‍ നിശ്ചയിച്ച ജനിതകസന്ദേശങ്ങളുമായി പുതിയ ജീവകോശങ്ങള്‍ സാധ്യമാണെന്ന തിരിച്ചറിവ് ജൈവശാസ്ത്രലോകത്തിന് പുതുയുഗമാണ് സമ്മാനിക്കാന്‍ പോകുന്നതെന്ന് ശാസ്ത്രകാരന്‍മാര്‍ പ്രവചിക്കുന്നു.

No comments:

Post a Comment