Saturday, February 20, 2010

ഗര്‍ഭിണികള്‍ രണ്ടാള്‍ക്കുള്ളത് കഴിക്കണ്ട'


ലണ്ടന്‍: ഗര്‍ഭിണികള്‍ രണ്ടുപേര്‍ക്കുള്ള ഭക്ഷണം കഴിക്കണമെന്ന നാട്ടുവഴക്കത്തില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ക്ലിനിക്കല്‍ എക്സലന്റ് പുറത്തിറക്കിയ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഗര്‍ഭിണികള്‍ ആദ്യത്തെ ആറുമാസം വരെ ഭക്ഷണക്രമത്തില്‍ ഒരു മാറ്റവും വരുത്തേണ്ടതില്ല. അമിത കൊഴുപ്പുള്ള പാലും കുടിക്കേണ്ട ^ഇതില്‍ പറയുന്നു. അവസാന മൂന്നു മാസങ്ങളില്‍ 200 കലോറി ഊര്‍ജം ലഭിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ അമിതമായി ഉള്‍പ്പെടുത്തിയാല്‍ മതി. ഒരു സാന്റ്വിച്ച് അധികം കഴിച്ചാല്‍ ഇത്രയുമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവത്തോടെ അമ്മമാര്‍ അമിത വണ്ണമുള്ളവരായി തീരുന്ന പ്രവണത വര്‍ധിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഈ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. അമ്മമാര്‍ക്ക് അമിത വണ്ണമുള്ളത് പലപ്പോഴും ഗര്‍ഭസ്ഥ ശിശുക്കളെ അപകടത്തിലാക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മൈക്ക് കെല്ലി പറയുന്നു.


പ്രസവ ശേഷം വണ്ണം കുറയാന്‍ സമയമെടുക്കും. ശാരീരിക പ്രവര്‍ത്തനങ്ങളും തൂക്കക്കുറവും മുലയൂട്ടാനുള്ള അമ്മയുടെ കഴിവിനെ ബാധിക്കില്ല ^അദ്ദേഹം പറയുന്നു. പ്രസവാനുബന്ധമായുള്ള തൂക്കക്കൂടുതല്‍ 10 മുതല്‍ 12വരെ കിലോഗ്രാമിനുള്ളില്‍ നില്‍ക്കണമെന്നും നിര്‍ദേശമുണ്ട്.

No comments:

Post a Comment