Tuesday, January 5, 2010


ഉറക്കക്കുറവ് വിഷാദരോഗം വളര്‍ത്തും - പഠനം


വാഷിങ്ടണ്‍: നേരത്തേ കിടന്നുറങ്ങിയാല്‍ കൌമാരക്കാര്‍ക്ക് വിഷാദരോഗത്തില്‍ നിന്നും ആത്മഹത്യാ ചിന്തയില്‍ നിന്നും രക്ഷപ്പെടാം. കൊളംബിയ യൂനിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരുടെ പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അര്‍ധരാത്രിക്ക് ശേഷം ഉറങ്ങാന്‍ കിടക്കുന്ന 24 ശതമാനത്തോളം കൌമാരക്കാര്‍ക്കും വിഷാദരോഗവും ആത്മഹ്യാ ചിന്തയും ഉള്ളതായി പഠനത്തില്‍ വ്യക്തമായി.

രാത്രിയില്‍ അഞ്ച് മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നവര്‍ക്ക് എട്ടുമണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് 71 ശതമാനം അപകടസാധ്യത കൂടും. 1990കളില്‍ 15,500 കൌമാരക്കാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണ് പഠനവിധേയമാക്കിയത്.

ഉറക്കത്തിന് അഞ്ച് മണിക്കൂറില്‍ താഴെ സമയം കണ്ടെത്തുന്ന കൌമാരക്കാര്‍ക്ക് ആത്മഹത്യാ പ്രവണത 48 ശതമാനം കൂടുതലായിരിക്കും. ഉറക്കക്കുറവ് വൈകാരികമായ മസ്തിഷ്ക പ്രതികരണങ്ങളെ ബാധിക്കും. ഇത് ദിനേനയുള്ള മാനസിക സമ്മര്‍ദങ്ങളുമായി പൊരുത്തപ്പെടാനുള്ള മാനസിക ശേഷിയെ തകര്‍ക്കും. ഏകാഗ്രത, തീരുമാനമെടുക്കാനുള്ള ശേഷി, വികാര നിയന്ത്രണം എന്നിവയെയും ഇത് സാരമായി ബാധിക്കും. പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ജെയിംസ് ഗാങ്വിഷ് പറയുന്നു.

No comments:

Post a Comment