Thursday, November 19, 2009



അനുകൂല വിധി; അവര്‍ക്കിനി ഹോംവര്‍ക്ക് ചെയ്യേണ്ട


ഓട്ടവ: സ്കൂളില്‍ നിന്ന് എടുത്താന്‍ പൊങ്ങാത്തത്ര ഹോം വര്‍ക്കുമായി വീട്ടിലെത്തുന്ന കുട്ടികള്‍ക്കൊപ്പം മല്ലടിക്കേണ്ടിവരുന്ന രക്ഷിതാക്കള്‍ ശ്രദ്ധിക്കുക. ഹോം വര്‍ക്കില്‍ പൊറുതി മുട്ടിയ കനേഡിയക്കാരായ മാതാപിതാക്കള്‍ കുട്ടികളെ ഹോംവര്‍ക്കില്‍ നിന്നൊഴിവാക്കാന്‍ കോടതിവിധി നേടിയിരിക്കുന്നു.

കാലഗാരിയിലെ അഭിഭാഷക ദമ്പതികളായ ഷെറിയും ടോം മിലിയുമാണ് വിധി നേടിയത്. എല്ലാ രാത്രികളിലും മക്കള്‍ക്കൊപ്പം നിരന്തര ഹോംവര്‍ക്ക് യുദ്ധം നടത്തി കുഴങ്ങിയപ്പോഴാണ് ഇവര്‍ കോടതിയെ സമീപിച്ചത്. രണ്ടുവര്‍ഷം മുമ്പ് ഇവര്‍ ഹോം വര്‍ക്കിന്റെ ഫലത്തെക്കുറിച്ച പഠനങ്ങള്‍ ശേഖരിക്കാനും ഹോം വര്‍ക്കിന്റെ ആവശ്യകത പഠിക്കാനും തുടങ്ങി.

മൂത്ത മകന്‍ ജയ്ക്കുവേണ്ടി നേരിടേണ്ടിവന്ന കഷ്ടപ്പാടുകളാണ് ഇളയവരായ സ്പെന്‍സര്‍, ബ്രിട്ടനി എന്നിവരുടെ കാര്യത്തിലെങ്കിലും സ്ഥിതി മാറ്റണമെന്ന് ചിന്തിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. കുട്ടികളുടെ മൂല്യനിര്‍ണയത്തിന് ഹോം വര്‍ക്ക് ഫലപ്രദമായ പഠനസമ്പ്രദായമല്ലെന്നും, അത് അക്കാദമിക നിലവാരം മെച്ചപ്പെടുത്തില്ലെന്നും ഇവര്‍ കോടതിയില്‍ വാദിച്ചു.

'രാത്രി കരയുന്ന കുട്ടിയെ കണക്കു ചെയ്യാന്‍ വലിച്ചിഴക്കുന്നത് കഠിനമായിരുന്നു. അവര്‍ക്ക് രാത്രിയിലും പ്രയത്നിക്കേണ്ട കാര്യമുണ്ടോ, എന്തിനാണ് കുടുംബത്തിന് മൊത്തം വലിയ സമ്മര്‍ദം വരുത്തിവെക്കുന്നത്' ഷെറി കനഡയിലെ റെയ്ന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

No comments:

Post a Comment