Monday, November 23, 2009



ഈ മുതലകളുടെ പ്രിയഭക്ഷണം ദിനോസര്‍




ലണ്ടന്‍: ദിനോസറുകളെ കൊന്നു കഴിഞ്ഞ ഭീമന്‍ മുതലകളുടെ ഫോസില്‍ കണ്ടെത്തി. 10 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് വടക്കേ അമേരിക്കയിലെ പുഴകളില്‍ നീന്തിയും കരയിലൂടെ കുതിച്ചുചാടിയും കഴിഞ്ഞ മൂന്നു പുതിയ വര്‍ഗം മുതലകളെയാണ് കണ്ടെത്തിയത്. ന്യൂ മൊറോക്കോയിലും നൈഗറിലും സഹാറാ മരുപ്രദേശങ്ങളിലും നടത്തിയ ഖനന പരമ്പരകളിലാണ് ഫോസിലുകള്‍ കണ്ടെത്തിയത്.



ഇവ സമര്‍ഥരായ നീന്തല്‍ക്കാരായിരുന്നുവെന്ന് എല്ലുകളുടെ ഘടനയില്‍നിന്ന് വ്യക്തമായതായി ഗവേഷകര്‍ അഭിപ്രായപ്പെട്ടു. സമതലപ്രദേശങ്ങളിലൂടെ കുതിച്ചുചാടാനുള്ള ശേഷി ഇവക്കുണ്ടായിരുന്നു. 6.5 മീറ്റര്‍ നീളവുമുള്ള കപ്രാസാക്കസ് സഹാരിക്കസ് എന്ന വര്‍ഗത്തിന് കഠാരപോലുള്ള മൂന്നു വലിയ കൊമ്പുകളും ഇരപിടിക്കാനുള്ള തുമ്പിക്കൈക്ക് സമാനമായ അവയവവും ഉണ്ടായിരുന്നതായി പഠനം വ്യക്തമാക്കുന്നു.



ലഗാനോസക്കസ് തുമാ സ്റ്റോസ് എന്ന വര്‍ഗത്തിനും അതേ നീളമുണ്ട്. പരന്ന തലയുള്ള ഇവ വായ തുറന്നുവെച്ച് പുഴയില്‍ മുങ്ങിക്കിടന്ന് ഇരപിടിച്ചിരുന്നു.

അരാരി പെസക്കസ് രാട്ടോയിഡ്സ് എന്ന മൂന്നാമത്തെ ഇനത്തിന് ഒരു മീറ്റര്‍ നീളമേയുള്ളൂ. കീഴ്ത്താടിയിലെ വലിയ പല്ലുകള്‍ ഉപയോഗിച്ച് ഇവ ഇരക്കായി കുഴി തീര്‍ക്കുമായിരുന്നു. കരയില്‍ നിവര്‍ന്നുനില്‍ക്കാന്‍ സഹായിക്കുന്ന ഉറച്ച കാലുകളും വെള്ളത്തില്‍ തുഴയാന്‍ ശേഷിയുള്ള വലിയ വാലുമുള്ളവയായിരുന്നു ഈ മുതലകളെന്ന് ഷിക്കാഗോ യൂനിവേഴ്സിറ്റിയിലെ പോള്‍ സെറിനോ വ്യക്തമാക്കി.

No comments:

Post a Comment