Monday, November 23, 2009



വര്‍ഷങ്ങള്‍ക്കുശേഷം ഗലീലിയോയുടെ വിരലുകള്‍ കണ്ടെത്തി


ലണ്ടന്‍: മഹാനായ ശാസ്ത്രകാരന്‍ ഗലീലിയോ ഗലീലിയുടെ മൃതദേഹത്തില്‍നിന്ന് ആരാധകര്‍ മുറിച്ചുമാറ്റിയ വിരലുകളും പല്ലും കണ്ടെത്തി. ഇറ്റലിയിലെ ഫേ്‌ളാറന്‍സ് ശാസ്ത്രചരിത്ര മ്യൂസിയം അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മരിച്ച് 95 വര്‍ഷത്തിനുശേഷം മൃതദേഹം സാന്റാക്രോസ് ബസിലിക്കയിലെ ശവകുടീരത്തിലേക്ക് മാറ്റിയപ്പോള്‍ ആരാധകര്‍ മൂന്നു വിരലുകളും നട്ടെല്ലും പല്ലും കൈവശപ്പെടുത്തിയിരുന്നു. അതില്‍ ഒരു വിരലും നട്ടെല്ലും പിന്നീട് കണ്ടെത്തി. ഇവ ഫേ്‌ളാറന്‍സ് മ്യൂസിയത്തിലും ഗലീലിയോ അധ്യാപകനായി പ്രവര്‍ത്തിച്ച പഡുവ യൂനിവേഴ്‌സിറ്റിയിലുമുണ്ട്. മറ്റുരണ്ട് വിരലുകളും പല്ലും എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതാണ് ഇപ്പോള്‍ കണ്ടെത്തിയത്. മ്യൂസിയം ഡയറക്ടര്‍ പൗലോ ഗല്ലൂസി പറഞ്ഞു. ഇപ്പോള്‍ കണ്ടെത്തിയ പെരുവിരലും നടുവിരലും പല്ലും കാലങ്ങളായി ഒരു ആരാധകന്റെ കുടുംബം കൈമാറിവരികയായിരുന്നു. പിന്നീടുവന്ന തലമുറക്ക് അതിന്റെ പ്രാധാന്യം തിരിച്ചറിയാനാവാതെ അവ വില്‍ക്കുകയായിരുന്നു. ഈയിടെ ഒരു ലേലത്തില്‍ ഇവ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇവ സ്വന്തമാക്കിയ സ്വകാര്യ വ്യക്തി മ്യൂസിയം അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് അത് മുമ്പ് കൈവശംവെച്ച കുടുംബക്കാരുടെ രേഖകള്‍ പരിശോധിച്ച് ഗലീലിയോയുടെ വിരലുകളാണെന്ന് ഉറപ്പാക്കുകയായിരുന്നു.

No comments:

Post a Comment