Thursday, October 15, 2009


വിണ്ണില്‍നിന്ന് ബര്‍തേ മണ്ണിലിറങ്ങി അസ്തന: ബഹിരാകാശത്തെത്തിയ ആദ്യ സര്‍ക്കസ് 'കോമാളി'ഗയ് ലാലി ബര്‍തേ തിരിച്ചെത്തി. പത്തുദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ ഇദ്ദേഹത്തെയും രണ്ട് സഹയാത്രികരെയും വഹിച്ച സൂയസ് പേടകം ഇന്നലെ വടക്കന്‍ കസാക്കിസ്താനില്‍ വന്നിറങ്ങി. ശനിയാഴ്ച ബഹിരാകാശത്തുവെച്ച് ജലക്ഷാമത്തെക്കുറിച്ചുള്ള ആഗോള പരിപാടിക്ക് അവതാരകനായതോടെ, നേരംപോക്കല്ല തന്റെ ബഹിരാകാശ ദൌത്യമെന്ന് ബര്‍തേ തെളിയിച്ചിരുന്നു. ബര്‍തേ നയിക്കുന്ന സേവനസംഘടനയായ 'വണ്‍ ഡ്രോപ്പി'ന്റെ വെബ്സൈറ്റില്‍ തല്‍സമയം പ്രക്ഷേപണം ചെയ്ത പരിപാടിയില്‍ ലോകത്തെ 14 നഗരങ്ങളില്‍നിന്ന് നിരവധി പ്രമുഖര്‍ പങ്കുചേര്‍ന്നിരുന്നു. ബഹിരാകാശ യാത്രികരായ ഗെന്നഡി പദാല്‍ക്ക (റഷ്യ), മൈക്കല്‍ ബറാത്ത് (യു.എസ്) എന്നിവര്‍ക്കൊപ്പമാണ് ബര്‍തേ തിരിച്ചെത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആറുപേര്‍ ഇപ്പോഴും ഗവേഷണങ്ങളുമായി തുടരുന്നുണ്ട്. 162 കോടി രൂപ മുടക്കി ബഹിരാകാശ സന്ദര്‍ശനം നടത്തിയ ബര്‍തേ ഉദ്യമം ഫലപ്രദമായതിന്റെ സന്തോഷത്തിലാണ്.

No comments:

Post a Comment