Thursday, October 15, 2009


പഴങ്കഥയിലെ നരഭോജിപ്പരുന്തുകള്‍ യാഥാര്‍ഥ്യം

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റുകാര്‍ പഴങ്കഥയില്‍ പറയുന്ന മനുഷ്യരെ തിന്നുന്ന പരുന്തുകള്‍ യാഥാര്‍ഥ്യമെന്ന് ശാസ്ത്രജ്ഞര്‍. പര്‍വതപ്രദേശങ്ങളില്‍ തേ ഹോ ക്വോയി എന്ന നരഭോജിപ്പരുന്തുകള്‍ ഉണ്ടായിരുന്നതായികെന്‍ ആഷ്വെല്ലും (ന്യൂ സൌത്ത് വേന്‍ഡ് യൂനിവേഴ്സിറ്റി ആസ്ത്രേലിയ), പോള്‍ സ്കോഫീന്‍ഡും (കാന്റെന്‍ബര്‍ മ്യൂസിയം) നടത്തിയ പഠനമാണ് സ്ഥിരീകരിച്ചത്. 1870ല്‍ കണ്ടെത്തിയ ഫോസിലുകളില്‍ നടത്തിയ സങ്കീര്‍ണമായ സ്കാനിംഗിലൂടെയാണ് പക്ഷിയെക്കുറിച്ച് ഇവര്‍ നിഗമനത്തിലെത്തിയത്. 18 കിലോഗ്രാം ഭാരമുള്ള ഇവ ലോകത്തില്‍ ഇപ്പോഴുള്ള ഏറ്റവും വലിയ പരുന്തിന്റെ (സ്റ്റെലാഴ്സ് കടല്‍പ്പരുന്ത്) ഇരട്ടിയോളം വരും. കടുവയുടെ നഖങ്ങളേക്കാള്‍ വലുപ്പമുള്ള നഖങ്ങള്‍കൊണ്ട് ഇവക്ക് ഇരയുടെ മേല്‍ ശക്തമായി പ്രഹരിക്കാന്‍ കഴിയുമായിരുന്നു. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ പറന്നിറങ്ങി ഇരയെ റാഞ്ചാനുള്ള കഴിവുണ്ടായിരുന്നു ഇവക്ക്. അക്കാലത്തുണ്ടായിരുന്ന 250 കിലോഗ്രാം ഭാരമുള്ള പറക്കാനാവാത്ത 'മോവ' പക്ഷികളായിരുന്നു ഇവയുടെ പ്രധാന ഇര.

No comments:

Post a Comment